Total Pageviews

Saturday, May 25, 2019

അക്ഷരം



ഹോസ്പിറ്റലിലെ കാന്റീനിൽ ചില്ലറയുടെ പ്രശ്നം ഉണ്ടായതു കൊണ്ടാണ് ഒരു മാതൃഭൂമി വാരിക വാങ്ങിയത് വീട്ടിലെത്തിയതും വായന തുടങ്ങി. കഥ വായിച്ചിട്ട് ഇഷ്ട്ടപ്പെട്ടില്ല. പിന്നെ ഒരു അഭിമുഖം വായിച്ചു  എഴുത്തിനെ കുറിച്ച് ഒരു ബ്ലോഗ് തുടങ്ങിയ ദിവസം തന്നെ ആ അഭിമുഖം എനിക്ക്  കിട്ടിയത് അതിശയം തന്നെ.
മനോരഞ്ജൻ ബ്യാപാരി ഇന്ന് ലോകം അറിയുന്ന എഴുത്തറ്റുകാരനാണ്. ദളിത കുടുംബത്തിൽ ജനിച്ച് ദാരിദ്ര്യം കാരണം സ്‌കൂൾ കാണാൻ പോലും ഭാഗ്യം ലഭിക്കാതെ വളർന്നും തളർന്നും പല പല കൂലിപ്പണികൾ ചെയ്ത് 25 വയസ്സിലെത്തിയ മനോരഞ്ജനെ കാത്തിരുന്നത് അടിയന്തിരാവസ്ഥയും ജയില്വാസവുമായിരുന്നു.
സ്വന്തം കുറ്റപത്രം വായിച്ചു നോക്കാൻ പോലും അക്ഷരമറിയാതിരുന്ന അദ്ദേഹത്തെ ഒരു സഹതടവുകാരൻ അക്ഷരം പഠിപ്പിച്ചു
വായന വൃതമാക്കിയ അദ്ദേഹം പിന്നീട് അറിവിന്റെ അധിപനായി. ജീവിക്കാൻ വേണ്ടി മാത്രം കുറച്ചു സമയം ഓട്ടോ ഓടിച്ചു.
ഒരിക്കൽ ഓട്ടോയിൽ മഹേശ്വേതാ ദേവിയുടെ 1084: അമ്മ എന്ന പുസ്തകം വായിച്ചു കൊണ്ടിരുന്നപ്പോൾ ഓട്ടോയ്ക്ക് നേരെ പ്രായമായ ഒരു സ്ത്രീ നടന്നു വന്നു. നാലഞ്ച് പേജ് കൂടി വായിച്ച് തീരാനുള്ള പുസ്തകം സീറ്റിനടിയിൽ വെച്ച് ആ വൃദ്ധയെ അദ്ദേഹം ഓട്ടോയിൽ കയറ്റി. യാത്രയ്ക്കിടയിൽ താൻ വായിച്ചു കൊണ്ടിരുന്ന പേജിലെ ഒരു വാക്കിന്റെ അർത്ഥവും അവരുടെ ചോദിച്ച് മനസ്സിലാക്കി.
അയാൾക്ക് എവിടെ നിന്ന് ഈ വാക്കു കിട്ടിയെന്ന് അവർ ചോദിച്ചു
വായിച്ച നോവലിൽ നിന്നാണെന്ന് അയാൾ പറഞ്ഞു
പിന്നെ അയാൾ വായിച്ച പുസ്തകങ്ങളെ കുറിച്ചായി ചർച്ച
യാത്രയുടെ ഒടുവിൽ ഇത്രയധികം വായിച്ച സ്ഥിതിക്ക് വല്ലതുമൊക്കെ എഴുതണമെന്നും താൻ അത് പ്രസിദ്ധീകരിക്കാൻ സഹായിക്കാമെന്നും അവർ പറഞ്ഞു. അവരുടെ അഡ്ഡ്രസ്സും കൊടുത്തു
അതിലെ പേര് കണ്ടു ഞെട്ടിയ മനോരഞ്ജൻ മഹേശ്വേതാ ദേവിയെ അയാൾ വായിച്ച് കൊണ്ടിരുന്ന പുസ്തകം എടുത്ത് കാണിച്ചു
തുടർന്ന് അദ്ദേഹം ധാരാളം കഥകൾ പ്രസിദ്ധീകരിക്കുകയും കടം വാങ്ങിയ കാശുകൊണ്ട് ഒരു പുസ്തകം തീരെ കുറഞ്ഞ പേപ്പറിൽ അച്ചടിച്ചെടുക്കുകയും സ്വന്തമായി തന്നെ വഴിയിൽ ഒരു തുണി വിരിച്ച് അതിലിട്ട് പുസ്തകങ്ങൾ വിൽക്കുകയും ചെയ്ത. ഒരു ദിവസം 200 കോപ്പി വരെ വിറ്റു.
പിന്നീട് 2007 പ്രഫസർ മീനാക്ഷി മുഖര്ജി EPW മാസികയിൽ എഴുതിയ ലേഖനത്തെ തുടർന്ന് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടു
ദളിത് ജീവിതത്തിന്റെ ഓർമ്മപ്പാടുകൾ രേഖപ്പെടുത്തി ഇദ്ദേഹം എഴുതിയ പുസ്തകം 2019 ലെ ഹിന്ദു ലിറ്റററി പ്രൈസ് നേടി. വേറെയും ധാരാളം പുരസ്‌കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്
അന്ന് മഹേശ്വേതാ ദേവിയെ അദ്ദേഹത്തിന്റെ ഓട്ടോ റിക്ഷയിലേയ്ക്ക് നയിച്ച ശക്തി തന്നെയാകണം എഴുതിത്തുടങ്ങുന്നവർക്കായി ഒരു ബ്ലോഗ് തുടങ്ങുന്ന ഇന്ന് തന്നെ ഈ വാരികയും എന്റെ കൈകളിൽ എത്തിച്ചത്.
ആ വിശ്വാസത്തോടെ എഴുതുക
നമുക്ക് തത്കാലം മറ്റൊന്നും ചെയ്യാനില്ല
ദൈവം അക്ഷരമാണ് അക്ഷരം ദൈവവും
 








No comments:

Post a Comment