Total Pageviews

Sunday, December 13, 2020

കാലാന്തരം 

വണ്ടി കന്റോണ്മെന്റിലെത്തിയപ്പോൾ തന്നെ മണി ഏഴായി. ഇനി പത്ത് മിനിറ്റെങ്കിലും എടുക്കും മജെസ്റ്റിക്കിലെത്താൻ. തിരിച്ചുള്ള ട്രെയിൻ രാത്രി ഒമ്പതുമണിക്ക്. പന്ത്രണ്ടു മണിക്കൂറിലധികമുണ്ട് അത് മതിയാകുമെന്ന് തോന്നുന്നു. 

ബൈക്കിരിക്കുന്നത് ബസനഗുഡിയിലാണ് ഇവിടെ നിന്ന് ഇരുപത്തിയഞ്ചു കിലോമീറ്ററെങ്കിലും കാണും. ആദ്യം വണ്ടി കാണണം. അത് കഴിഞ്ഞിട്ട് ജോർജ്ജ് സാറിന്റെ വീടന്വേഷിക്കത്തൽ മതി. അത് കനകപുരയിൽ. പണ്ടത്തെ കോലാർ.

ജോർജ്ജ് സാർ കോളേജ് പ്രൊഫസറായിരുന്നു. കുറെ വർഷം മുൻപ് റിട്ടയർ ആയി. പ്രൊഫെസ്സർമാർ ഡീല് ചെയ്യാൻ പ്രയാസമുള്ളവരുടെ കൂട്ടത്തിൽ വരും. സെയിൽസ്‌ഡീഡിൽ അയാളുടെ ഒപ്പു വാങ്ങിയാൽ ഉടനെ മടങ്ങാം. അത് സാധിച്ചില്ലെകിൽ ഷാഹുൽ ചിലപ്പോൾ കളിയാക്കും. പക്ഷെ അവനൊരു പ്രശ്നവുമില്ല. ഇത് പോയാൽ വേറൊന്ന്.

സകല ചെലവും ഷാഹുലിന്റെ വകയാണ്. പോരെങ്കിൽ സഹായത്തിന് ഒരു  കിളിയേയും അറേഞ്ച് ചെയ്തിട്ടുണ്ട്. മാധവി.  അവളെന്നെ സഹിക്കുമോ ഞാനവളെ ചുമക്കേണ്ടി വരുമോ എന്ന് കണ്ടറിയണം. ഫേസ്ബുക്കിലെ സെൽഫിയും പോസ്റ്റുമൊക്കെ കണ്ടിട്ട് ഒരു പ്രതീക്ഷയ്ക്ക് വകയുണ്ട്.

വണ്ടി വാങ്ങാൻ തമിഴ്‌നാട്ടിൽ പോകുമ്പോൾ രവിയേയും കണ്ണനേയുമാണ് കൂട്ടാറുള്ളത്. അവർക്കാണെങ്കിൽ വണ്ടിയെക്കുറിച്ചും പിന്നെ കുറച്ചൊക്കെ നെഗോഷ്യേറ്റ് ചെയ്യാനുമറിയാം. പക്ഷെ അവർക്ക് ബാംഗ്ളൂർ വലിയ പിടിയില്ല.

വണ്ടി കണ്ടാലുടൻ അതിന്റെ ഫോട്ടോ എടുത്ത് വാട്ട്സ്ആപ്പ് ചെയ്യണം ഷാഹുലിന്‌ ചില നിർബന്ധങ്ങളൊക്കെയുണ്ട്. എന്ത് തീരുമാനവും എടുക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ടെന്നൊക്കെ പറയും . വെറുതെയാ . അവസാനവാക്ക് അവന്റെയാ 

"അതേ അളിയാ. ഇതൊക്കെ ഒരു ഇന്റയൂഷനാ. നെഗോഷ്യേഷന്റെ ഫൈനൽ മോമെന്റിൽ ഒരു ട്രാൻസ്. അന്നേരം ഒരു ഡിസ്റ്റ്ബിങ്ങ് തോട്ടു പോലെ തോന്നിയാൽ വിട്ടേക്കണം. അതുകൊണ്ടാ അല്ലാതെ പിന്നെ നിന്റെ ജഡ്ജ്മെന്റിൽ എനിക്ക് വിശ്വാസമില്ലാഞ്ഞിട്ടാണോ? കഷ്ടം!"

അവനോടു തർക്കിക്കാൻ തോന്നില്ല. കഴിഞ്ഞവർഷം പന്ത്രണ്ടു ലക്ഷം വെറുതെ കയ്യിൽ വരുന്ന ഒരു ലാൻഡ് ഡീൽ ഈച്ചയെ ആട്ടുന്ന പോലാണ് അവൻ തട്ടിക്കളഞ്ഞത്. അന്നതിന് കൈകൊടുത്ത രാജശേഖരൻ ഇപ്പോഴും ഒളിവിലാ.

സ്റ്റേഷന് പുറത്തു അധികം കാത്തുനിൽക്കേണ്ടി വന്നില്ല. മാധവി വന്നു. എന്തായിത്! ഹാർലിയോ? കിളി കൊള്ളാമല്ലോ!

  വണ്ടിക്ക് ചേരുന്ന വേഷം. വൈറ്റ് പോക ഡോസുള്ള ഡാർക്ക് റെഡ് ഫ്രീഫ്‌ളോയിങ്ങ് ഡിവൈഡഡ് സ്കർട്ട്. ഒട്ടും ചേര്ത്ത് ഒരു ഡെനിം ഫുൾ സ്ലീവ് ഷർട്ട് . തലമുടിയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടിയിരിക്കുന്നു . അതിനിടയിലൂടെ ശംഖുവരയനെപ്പോലെ ഒരു നീളമുള്ള ഹെയർ ബാൻഡ് ഇഴഞ്ഞു നടക്കുന്നു. ഷെർലോക് ഹോംസിന്റെ മെത്തേഡ് വെച്ച് അവൾക്ക് എന്തായിരിക്കും ജോലിയെന്ന് ഊഹിച്ചു നോക്കി. ഫൈവ് സ്റ്റാർ ഹോട്ടലിൽ പാമിസ്റ്റ് ആയിരിക്കണം. 

വെറുതെയല്ല ഷാഹുൽ ഇവളെ തന്നെ സജസ്റ്റ് ചെയ്തത് 

 "എടാ നിനക്ക് കാശല്ലേ വേണ്ടതുള്ളൂ. നീ ആ കിളിയുമായിട്ട് അവിടെ മൊത്തം കറങ്ങിക്കോ. അവള് സമ്മതിച്ചാ നീയാവളുടെ കൂടെ രണ്ടു ദിവസം പൊറുത്തിട്ടു വന്നാൽ മതി. എല്ലാം എന്റെ ചെലവ്. പക്ഷെ തിരിച്ചിവിടെ വരുമ്പോൾ ഈ സെയിൽസ് ഡീഡിൽ ഒരൊപ്പ് വേണം. മാധവീടെയല്ല ജോർജ്ജ് സാറിന്റെ."

 

"വ്ലല്ലോം നടക്കുവോടാ. അതോ അന്ന് പെരുമ്പാവൂര് പോയി കാത്തുകെട്ടിക്കിടന്നപോലെയാവുമോ?"

"എനിക്കെങ്ങനെയറിയാം? ഓരോരുത്തന്റെ സമയം പോലെയിരിക്കും . അവള് വളരെ ഫ്രീയാ. ഒരാനയാ. ങ്ങും ങ്ങും കാണാനല്ല.  കൊണ്ടുനടക്കാൻ. മുടിച്ചു പണ്ടാരമടക്കും. അങ്ങനിങ്ങാനൊന്നും ആർക്കും വീഴുന്ന  സാധനമല്ല. പിന്നെ കണ്ടാലുടൻ ആ മൊഞ്ചത്തീടെ ഒരു ഫോട്ടോ എടുത്ത് വാട്സാപ്പ് ചെയ്തേക്കണം."

മൊഞ്ചത്തിയെന്നൊക്കെ ഷാഹുല് സാധാരണ വിളിക്കുന്നത് വിന്റേജ്കാറുകളെയും ബൈക്കുകളെയുമാണ്. അവന്റെ ബീവി മാരെപ്പോലും അവൻ ജന്തുവെന്നു ശവമെന്നുമേ വിളിക്കാറുള്ളൂ. പിന്നെ സ്നേഹം കൂടിയാൽ സാധനമെന്നും വിളിക്കും. സാധനമെന്നൊക്കെ വിളിക്കുന്നത് മോശമല്ലേ എന്നൊരിക്കൽ ചോദിച്ചപ്പോൾ "പിന്നെ ചരക്കെന്ന് വിളിക്കുന്നത് പഴേ ഫാഷനല്ലേ. ഞാൻ ഇത്തിരി മോഡേണാ' എന്നായിരുന്നു ഉത്തരം. 

അവനെന്നെ വിളിക്കുന്ന പേര് അവനു തന്നെയാ കൂടുതൽ ചേരുന്നത്-- കലഹിമാറ് 

അവന്റെ ക്രെഡിറ്റ് കാർഡും തന്നാ വിട്ടിരിക്കുന്നത് പന്നി! കാശു വല്ലോം കാണുമോ എന്തോ. രണ്ടാമത്തെ അമ്മായിയപ്പൻ കൊടുത്ത് ഡസ്റ്ററ് രജിസ്‌ട്രേഷൻ കഴിഞ്ഞ് മടങ്ങി വരുന്ന വഴിക്ക് അങ്ങേരെ ഇറക്കി വിട്ടു കച്ചവടമടിച്ച റാസ്‌കലാണ് !


"അതെ നമ്മളെങ്ങാനൊള്ള കന്നാലിയാണെന്ന് തൊടക്കത്തിലെ അങ്ങ് പഠിപ്പിച്ചു. പിന്നെ ഇടയ്ക്കിടയ്ക്ക് ക്‌ളാസ്സു വേണ്ടല്ലോ. "

ഷാഹുൽ ഇവൾക്ക്  കാര്യമായ ഹെൽപെന്തോ ചെയ്തു കൊടുത്തിട്ടുണ്ട്. അല്ലെങ്കിൽ അവൻ വിളിച്ചു പറഞ്ഞയുടനേ ഒരു മുന്പരിചയവുമില്ലാത്ത ഒരാളുടെ കൂടെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു ജോർജ്ജ് സാറിനെ തപ്പാൻ  പുറപ്പെടുകയില്ല . ഇത്രയും അപ്‌ടൗൺ ആണിവളെന്നു അറിഞ്ഞിരുന്നില്ല. ഈ എക്സിക്യൂട്ടീവ് വേഷത്തിലൊന്നും വരരുതായിരുന്നു. പിന്നെ ഇവളെ മാത്രമെ കണ്ടാൽ പോരല്ലോ.

ഒരു അഗ്രസ്സീവ് ബോഡി ലാംഗ്വേജ് ഉണ്ടെങ്കിലും ആള് റിസർവ്ഡ് ആണ്. ഒന്നും നടക്കുമെന്ന് പ്രതീക്ഷിക്കേണ്ട . ആ ജോർജ്ജ് സാറിനെയെങ്കിലും കണ്ടെത്തതാണ് കഴിഞ്ഞാൽ ഭാഗ്യം . ഇല്ലേൽ ഈ എക്സെൻസൊക്കെ ഷാഹുലിന് തിരിച്ചുകൊടുക്കണം അവൻ വാങ്ങില്ല . ചിലപ്പോൾ തെറി വിളിച്ചാലുമായി.

ട്രാഫിക്ക് സിഗ്നലിൽ ചവിട്ടി നിർത്തി പെട്ടെന്ന് പിന്നെലേയ്ക്ക് തിരിഞ്ഞവൾ ചോദിച്ചു, "ബ്രേക്ക്ഫെസ്റ്റ് എങ്ങിനാ?"

ഫ്രഞ്ച് പെർഫ്യൂമിന്റെ കുളിരുള്ള ഗന്ധം. 

"അത് ... മാധവി കഴിച്ചോ?"

"ഇല്ല ഞാൻ യൂഷ്വലി ബ്രേക്ക് ഫെസ്റ്റ് സ്കിപ്പ് ചെയ്യും. ബട്ട് എനിക്കൊരു ബ്ലാക്ക് ടീ വേണം. ആൻഡ് യു സിങ് എവേ യുവർ ബ്രേക്ക് ഫെസ്റ്റ്. നമുക്ക് അഡോണായിൽ നോക്കാം. അവിടെ തിരക്ക് കാണില്ല. ഗുഡ് പ്ളേസ് "

കെമ്പ ഗൗഡ കഴിഞ്ഞതും അവൾ വണ്ടി ഇടതുവശത്തേയ്ക്ക് വെട്ടിച്ചു കയറ്റി . പ്രതീക്ഷിച്ചില്ല. അവളുടെ വലതു തോളിൽ പിടിക്കേണ്ടി വന്നു 


അഡോണയെന്ന ബോർഡ്ഡ് വായിക്കാൻ പ്രയാസപ്പെട്ടു. ഗ്രീക്ക് ലിപിയാണെന്നു തോന്നും .  പക്ഷെ ഇംഗ്ലീഷ് തന്നെയാണ് .

ബൈക്ക് വെയ്ക്കാൻ കഷ്ടിച്ച് സ്ഥലമുണ്ട് . ഞാനിറങ്ങി മാറിനിന്നു. എത്ര അനായാസമായാണ് അവൾ ആ പടക്കപ്പൽ സെന്റർ സ്റ്റാൻഡിലിടുന്നത്.

ഓർഡർ കൊടുത്ത ഉടനെ ബ്ലാക്ക് ടീ വന്നു. ദോശയ്ക്ക് പിന്നെയും സമയമെടുത്തു 

ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. മിക്കവരുടെയും പ്ളേറ്റിൽ ഇഡ്ഡലിയാണ് .

ഇവിടുത്തെ ദേശീയ ഭക്ഷണം സാമ്പാറാണെന്നു തോന്നുന്നു . ദോശയും ഇഡ്ഡലിയുമൊക്കെ അതിനുള്ള എക്സ്യൂസുകൾ മാത്രമാണ് . 

വെയിറ്ററെ തിരിച്ചു വിളിച്ച് ഞാനും ഒരു ബ്ലാക്ക് ടീ വരുത്തി . മിന്റഡ് ബ്ലാക്ക് ടീ. കൊള്ളാം . ബിയറിന്റെ നിറം .

"യു വേർ ബോൺ ഹിയർ?" എന്തെങ്കിലും ചോദിക്കണമല്ലോ 

"നോ , ഞാൻ ജനിച്ചത് കൊച്ചിയിലാ."

" യു മീൻ ഫോർട്ട് കൊച്ചിൻ?"

"അല്ല , മട്ടാഞ്ചേരിക്കിപ്പുറം. പള്ളിപ്പടി."

"അറിയാം ഷാഹുലിന്റെ മാമയുടെ വീട് അവിടാ "

അവന്റെ പേര് പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത്. ബാഗുതുറന്ന് ഷാഹുൽ തന്ന പേപ്പറെടുത്ത് അവൾക്കു നേരെ നീട്ടി.

കപ്പു താഴ്ത്തി വെച്ചിട്ടു അവള തെടുത്ത് വായിച്ചു 

"ഇതെന്താ രണ്ടു അഡ്രസ്സ്?"

പേപ്പറിൽ തൊട്ടു കാണിച്ചു കൊണ്ട് പറഞ്ഞു, "ഇവിടെയാ വണ്ടി . അയാളുടെ ഫ്രണ്ടിന്റെ വീട്ടിൽ. വീ നീഡ് ട്ടോ ചെക്ക് ഇറ്റ് ഔട്ട്. ഓണറുടെ വീട്ടിൽ അത് കഴിഞ്ഞു പോയാൽ മതി. ദാറ്റ് ഈസ് ദി സെക്കൻഡ് അഡ്രസ്സ്."

"ഓ ഇത് രണ്ടും സിറ്റിയുടെ രണ്ടു വശത്തതാണല്ലോ. ബസനഗുഡി, അത് ദൂരമല്ല. ബട്ട് വീ ഹാവ് റ്റു   കട്ട് ത്രൂ ദി സിറ്റി ഇൻ ദി മോർണിംഗ് ട്രാഫിക്ക്. കനകനഗർ ഓ ദാറ്റ് ഈസ് ഫാർ ഓഫ്. പക്ഷെ നല്ല സ്ഥലമാ . ഞങ്ങൾ ആദ്യം അവിടെയാ വീട് നോക്കിയത്. പണ്ടിത് കോലാറായിരുന്നു . ഗോൾഡ് മൈൻസ് . അപ്പൊ ആദ്യം ബസനഗുഡി. പിന്നെ മടങ്ങിവന്ന് ലഞ്ച് കഴിച്ചിട്ട് കനകനഗർ . ഗുഡ് "

അപ്പോളിവൾ സംസാരിക്കും. ജോർജ്ജ് സാറിന്റെ വീട് ദൂരെയാണ്, കോലാർ . നല്ല സ്ഥലമാണെന്ന് കേട്ടിട്ടുണ്ട്. കുറച്ചു സമയമെടുക്കും. ഓ ആറുമണിക്കൊന്നും ഇവളെ വിടണ്ട . എട്ടു മണിയാവട്ടെ . രണ്ടുമണിക്കൂർ ഗ്രെയ്സ് ടൈം. 

ദോശ വയറു നിറഞ്ഞില്ല . രണ്ടു ഇഡ്ഡലി കൂടി കഴിക്കണമെന്നുണ്ട് . അവളെ നോക്കിയിരുത്തിക്കൊണ്ട് എങ്ങിനെ വലിച്ചുവാരിത്തിന്നും! സഹിക്കുക തന്നെ. ബ്രാഞ്ചിനാകട്ടെ ഇനി.

ബില്ലിൽ അധികം തുറിച്ചു നോക്കിയില്ല . ക്രെഡിറ്റ്  തന്നെ പേ ചെയ്തു . വണ്ടിയുടെ കാര്യം ശരിയായില്ലെങ്കിൽ ഇതിനൊക്കെ ഞാൻ സമാധാനം പറയേണ്ടി വരും .

മാധവി തിരക്കിട്ടു ഫോൺ ചെയ്യുകയാണ് . പേന കൊണ്ടെന്തോ എഴുതിയെടുക്കുന്നുമുണ്ട് . പേനയുടെ വെളുത്ത ക്യാപ്പ് ചുവന്ന ചുണ്ടുകൾ കൊണ്ട്  പിടിച്ചിരിക്കുന്നു . സൊ സെക്സി . ആരുടെയോ അഡ്ഡ്രസ്സ്‌ എഴുതിയെടുക്കുകയാണ് . 

"റൂട്ട് ചോദിച്ചറിയണോ ?"

"നോ നീഡ് . അതെല്ലാം ഇവിടെയുണ്ട് . 

ഫോണിന്റെ ഡിസ്പ്ലേ തൊട്ടു കാണിക്കുന്നു . ഗൂഗ്ൾ മാപ്പ് .