Total Pageviews

Sunday, November 1, 2015

കാത്തിരുന്നു ...നീ ...കണ്ണുകൾ (കണ്ണിമ) ചിമ്മാതെ

കണ്മുന്നിൽ നിന് വധു
കണ്ണേയിതു നിൻവരൻ

കനവൊക്കെ നിനവാകുമീ നാളിൽ
മനം പോലെ മംഗല്യമീ നാളിൽ

ഈ യാത്രയിൽ ഈ പാതയിൽ
ഇന്നും എന്നെന്നും
കൂടെയൊരാളായ്
കൂട്ടിനൊരാളായ്
കൂട്ടാമെന്നാളും

കാഞ്ചനമെന്തിനീ പൊന്നുടൽ മേലേ
നിലാവെട്ടമൊഴിഞ്ഞാലും മുഖക്കാന്തി പോരേ
ചിരിക്കുന്നു നീ മുല്ല പൊഴിക്കുന്നു പൂക്കൾ
കുങ്കുമച്ചോപ്പു നല്കാൻ കവിളിലെ പൂക്കൾ

മനസിന്നുളിൽ ആനന്ദത്തിൻ
പുതുമഴ കുളിരായ് പൊഴിയുമ്പോൾ
കുരവയിടുമ്പോൾ മാലയിടുമ്പോൾ
പൂവും തളിരും ചൊരിയേണം

കൊട്ടുവാദ്യ മേളം കേൾക്കാൻ
നേരമിങ്ങു വന്നു പോയ്‌
അഗ്നിസാക്ഷിയായി വേൾക്കാൻ
നേരമിങ്ങു വന്നുപോയ്‌

മംഗളസൂത്രം നീ ചാർത്തുന്ന നേരം
മംഗളമോതുന്നു മൂർത്തികൾ ചാരെ
മഞ്ഞളും കുങ്കുമം ചന്ദനമെല്ലാം
മംഗളകർമ്മത്തിൻ സാക്ഷികളായി

ലോലപദാംബുജമൃദുക്ഷതങ്ങൾ
പതിയണമീപ്പുതു പാതകളിൽ
കളിയായ്‌ പോലും മനസുകളിൽ
കളവുണ്ടാകരുതൊരുനാളും

എന്നുമൊന്നുമിന്നുപോലെയാസ്വദിച്ചിടാം
ബന്ധുമിത്രസ്വന്തമെല്ലാമൊത്തുവാണിടാം