Total Pageviews

Monday, October 19, 2015

വാഗ്വിധി
 
(ശ്രീകുമാർ എഴുത്താണി)
(ശ്രീജ  (ശ്രീ) ടീച്ചറുമായി ഉണ്ടാക്കിയ ഒരു തർക്കാണ് പ്രചോദനം)

വാക്കുകൾ ഞങ്ങളെങ്കിലും കീഴാള
വാക്കുകൾ  മാത്രമെന്നവരോതുന്നു
നാക്കിലെത്തുപ്പലെന്നും പുരണ്ടതിൻ
നാറ്റമെങ്ങിനെ പോരായ്മയായിടും

അർത്ഥമെങ്ങൾക്കുമുണ്ടെന്നിരിക്കിലും
അർത്ഥമില്ലത്തൊരാളുകൾ ചൊല്കയാൽ
വ്യർത്ഥമായിടുന്നസ്‌തിത്വ, മൊട്ടുമേ
സാർത്ഥമാകില്ല വേരറ്റ ജീവിതം

പണ്ടുകേട്ട പഴംപാട്ടിലൊക്കെയും
ഉണ്ടുഞങ്ങളെന്നെല്ലാരുമോർക്കണം
ഇണ്ടൽ സൌഖ്യവും ദൈന്യവും ദീനവും
മിണ്ടുവാൻ ഞങ്ങളിപ്പൊഴും പോരുമേ

ലാക്ക്, പേറ്, പോക്കഞ്ഞിയും ചാക്കാല
പ്രാക്ക്, ദെണ്ണവും തേവരും ചാത്തനും
മണ്ട, ചായ്പ്പുമീത്തിണ്ണയും മോന്തയും
കുണ്ടി, കൂരയും, ചുള്ളി, ചെവിത്തയും

കാതിലില്ലിവ നാവിലുമില്ലിവ
വിദ്യനേടിയോർക്കുള്ളിലുമില്ലിവ
ജാതിയിൽ തരം താണവരെങ്ങൾക്കു
പത്രമെല്ലാമയിത്തം പറഞ്ഞിടും

അന്യഭാഷയാം ആംഗലം സംസ്കൃതം
ഇന്ന് നിങ്ങൾക്ക് പഥ്യമായ് ത്തീർന്നതും
അന്നമൂട്ടുമ്പൊഴമ്മ പകർന്നതാം
നന്മയുള്ളൊരീ വാക്കു മറന്നതും

ഇന്ന് നിങ്ങൾക്ക് ന്യായമായ് തോന്നിടാം
മന്നിടത്തിൻ പുരോഗതിയായിടാം
നാളെ മാതാപിതാക്കളെ പോലുമേ
നാളുതോറുമേ മാറ്റിയെടുത്തിടാം


Saturday, October 17, 2015

അന്വേഷണത്തിന്റെ അവസാനം


 

കഴിയുന്നത്ര ഉച്ചത്തിൽ കരഞ്ഞിട്ടും
വാതിലുകളൊന്നും തുറക്കാത്ത
ഒരു ലോകത്ത്
എന്റേതല്ലാത്ത കുറ്റത്തിനു
അന്യരെ കൊല്ലുന്നവൻ ഞാൻ

എനിക്കറിയാവുന്നതും
നിനക്കറിയാവുന്നതും
ചേർത്ത് വെച്ചപ്പോൾ
നാമൊന്നുമറിയാത്തവരായി

ഉള്ളതുമില്ലാത്തതുമൊക്കെ പറഞ്ഞ്
കണ്ടില്ലെന്നും കേട്ടില്ലെന്നുമൊക്കെ 
വരുത്തിതീർത്ത്
ഞാൻ കൈ കഴുകി
സ്നേഹിതർ തൂക്കിലേറി
ഞാനതേക്കുറിച്ച്
ഒരു കവിതയുമെഴുതി

കുരിശിൽ കയറാൻ പോയ കർത്താവിന്
എന്റെ പാപം വഴിച്ചിലവിനായി
കൊടുത്തവാൻ ഞാൻ

കന്യകയ്ക്ക് കച്ചകൊടുക്കാൻ
മുത്തശ്ശിയെ കൂട്ടിക്കൊടുത്തവൻ
  

Thursday, October 15, 2015

 
 ദൈവത്തിന്റെ മണവാട്ടി
 പ്രാർഥനാ നിരതമായ് സ്വയമുരുകിയമരുമൊരു 
മെഴുതിരിത്തുണ്ടാണ് ഞാൻ 
പൊള്ളുന്ന പനിയേറ്റ് നെറ്റിമേലലിയുന്ന് 
ചെറുമഞ്ഞുതുണ്ടാണ് ഞാൻ 
വഴിതെറ്റിയൊഴുകിയീ ചുഴിയിൽമറഞ്ഞോരു 
തീർഥമാണിന്നുമീ കന്യ 

ഇതുതന്നെ സ്വർഗ്ഗവും ഇതുതന്നെ നരകവും 
ഇതുതന്നെയെന്റെയൾത്താര 
കൊന്തയിലെ മുത്തുകളെല്ലാം കൊറിച്ചു ഞാൻ 
എന്നിട്ടുമെന്തേ വിശക്കാൻ 
പിന്നിലീ രാത്രിയും മുന്നിലീ സാഗരത്തിര
കളെന്തെന്നേ ക്ഷണിക്കാൻ 

കരയിലായ് കാണുന്നുകാൽപ്പാടിതെണ്ണമി 
ല്ലിവയിലേതാണെന്റെ സ്വന്തം 
അതിരുവിട്ടണയുമീ സാഗരം തീരത്തി
നുടലിലെപ്പാടു മായ്ക്കുന്നു
ഘന താപമേറുമെൻ ശുഷ്കപാദത്തിന്റെ 

അടയാളമേയുള്ളു ബാക്കി 

ധവളം മനോഹരം വസ്ത്രമെൻ മിത്രമേ 
അതിനെ പുണർന്നു ഞാനെന്നും 
ശുഭ്രമാം ചായം പുരണ്ടോരീ കല്ലറയ്
ക്കുള്ളിൽ പുഴുക്കളും ഞാനും 
പുഴുവല്ലതൊന്നുമേന്നുള്ളിലെജീവനും 
സിരയും ഞരമ്പുമാണെല്ലാം 
 
 
 
 

Nun’s Tale

http://www.koottam.com/forum/topics/784240:Topic:42712447?xg_source=activity
A candle praying alone in the dark
Water mislead down a tiny whirlpool
A chunk of ice in saltless tears
Melts in my forehead, flows down my cheeks

This is my world, my heaven, my hell
Uninvited night lingers behind me
An unknown ocean swims before me
Hungry and cold, I munch on my rosary

Too many footsteps on the wet beach
Don’t know which one is mine
Sifted by the waves moping the floor,
The heavier ones do survive

Thirst tugs at my tongue
Wringing out its dry wetness
I am not floating about here
Only my feet have gone numb

Tied to the bottom of this discarded cross
I spend my life in this whitewashed sepulcher
While nerves, veins, tendons and tiny tissues
Wriggle inside me, effecting a caving in