Total Pageviews

Thursday, October 15, 2015

 
 ദൈവത്തിന്റെ മണവാട്ടി
 പ്രാർഥനാ നിരതമായ് സ്വയമുരുകിയമരുമൊരു 
മെഴുതിരിത്തുണ്ടാണ് ഞാൻ 
പൊള്ളുന്ന പനിയേറ്റ് നെറ്റിമേലലിയുന്ന് 
ചെറുമഞ്ഞുതുണ്ടാണ് ഞാൻ 
വഴിതെറ്റിയൊഴുകിയീ ചുഴിയിൽമറഞ്ഞോരു 
തീർഥമാണിന്നുമീ കന്യ 

ഇതുതന്നെ സ്വർഗ്ഗവും ഇതുതന്നെ നരകവും 
ഇതുതന്നെയെന്റെയൾത്താര 
കൊന്തയിലെ മുത്തുകളെല്ലാം കൊറിച്ചു ഞാൻ 
എന്നിട്ടുമെന്തേ വിശക്കാൻ 
പിന്നിലീ രാത്രിയും മുന്നിലീ സാഗരത്തിര
കളെന്തെന്നേ ക്ഷണിക്കാൻ 

കരയിലായ് കാണുന്നുകാൽപ്പാടിതെണ്ണമി 
ല്ലിവയിലേതാണെന്റെ സ്വന്തം 
അതിരുവിട്ടണയുമീ സാഗരം തീരത്തി
നുടലിലെപ്പാടു മായ്ക്കുന്നു
ഘന താപമേറുമെൻ ശുഷ്കപാദത്തിന്റെ 

അടയാളമേയുള്ളു ബാക്കി 

ധവളം മനോഹരം വസ്ത്രമെൻ മിത്രമേ 
അതിനെ പുണർന്നു ഞാനെന്നും 
ശുഭ്രമാം ചായം പുരണ്ടോരീ കല്ലറയ്
ക്കുള്ളിൽ പുഴുക്കളും ഞാനും 
പുഴുവല്ലതൊന്നുമേന്നുള്ളിലെജീവനും 
സിരയും ഞരമ്പുമാണെല്ലാം 
 
 
 
 

2 comments: