Total Pageviews

Saturday, October 17, 2015

അന്വേഷണത്തിന്റെ അവസാനം


 

കഴിയുന്നത്ര ഉച്ചത്തിൽ കരഞ്ഞിട്ടും
വാതിലുകളൊന്നും തുറക്കാത്ത
ഒരു ലോകത്ത്
എന്റേതല്ലാത്ത കുറ്റത്തിനു
അന്യരെ കൊല്ലുന്നവൻ ഞാൻ

എനിക്കറിയാവുന്നതും
നിനക്കറിയാവുന്നതും
ചേർത്ത് വെച്ചപ്പോൾ
നാമൊന്നുമറിയാത്തവരായി

ഉള്ളതുമില്ലാത്തതുമൊക്കെ പറഞ്ഞ്
കണ്ടില്ലെന്നും കേട്ടില്ലെന്നുമൊക്കെ 
വരുത്തിതീർത്ത്
ഞാൻ കൈ കഴുകി
സ്നേഹിതർ തൂക്കിലേറി
ഞാനതേക്കുറിച്ച്
ഒരു കവിതയുമെഴുതി

കുരിശിൽ കയറാൻ പോയ കർത്താവിന്
എന്റെ പാപം വഴിച്ചിലവിനായി
കൊടുത്തവാൻ ഞാൻ

കന്യകയ്ക്ക് കച്ചകൊടുക്കാൻ
മുത്തശ്ശിയെ കൂട്ടിക്കൊടുത്തവൻ
  

No comments:

Post a Comment