Total Pageviews

Sunday, December 15, 2019


Of Cans and Bottles

That was a bad year for me and my family.
The Saturn period started when my daughter returned from France after losing her job. She had learned some strange language, computer language I mean, which had been of much need a few years back. Both its obsolescence and the economic slump led to her coming back, almost empty handed. I suggested that she should give classes in French language since many were seeking jobs there. She smiled at me and I knew why. I am a moron. She is quick to see irony and paradox.
The second tragedy was when I decided to move from free lancing into office work, out of sheer necessity. Freelancing meant I could stay at home with my family and work on my own. When my daughter lost her job and my income proved to be inadequate, I sought and got a job, a 9 to 5 job.
The third was when a dear servant left our home and could not be brought back. The fourth was the death of our dear dog.
A little more should be said about the third and the fourth tragedies to show their intensity and uniqueness. Otherwise they might sound like everyone’s everyday experience.
We got a pet and also a young boy for domestic help almost the same month. We paid for the dog but the boy didn’t have to be paid for. He came to our home several times to collect tins, cans and bottles and once I gave him some food. He said thanks and left.
The next day I came downstairs ready to go to my office - we live on the first floor now - and remembered that I had put off washing my car for a sixth time the previous day. It was summer and my car was all covered with dust. When I went down, I saw a clean car and that boy was standing near it. I tried my best through gestures to get out of him who had asked him to do that. After wasting some precious time, he understood my question and gestured back to me. It was my daughter.
He asked me for some food and I called out to my wife and asked her to give him some food and money.
When I came home that evening, he was still there and the this time it was the house that looked a lot cleaner and my wife didn’t look tired. Thus he came and thus he stayed.
We got the dog when my daughter begged to me to buy her a pet and I had to relent. It went against my policy of not keeping pets at home or anywhere. My wife agreed on condition that it would be chained and I agreed on condition that it wouldn’t be chained. My daughter used all her diplomacy and agreed with both of us.
She gave it some typical name that suits dogs. It took me several weeks to learn it. The dog had a strange habit of lugging around cans and bottles.It seemed to have read the Myth of Sisyphus by Albert Camus. It would take cans or bottles up the staircase and roll them down and then chase them, creating a lot of noise which, I was afraid, disturbed our rather quiet neighbourhood. A game of its own invention.
One day I gave it a new name, Kuppippaatta, meaning bottles and cans. I reversed it to refer to the boy as Pattakkuppi, meaning cans and bottles.
They were always together, except when they slept because the dog was allowed anywhere and everywhere. The boy was not allowed much inside the house.
While the dog enjoyed the luxury of having its own name, the boy was called by any name that came to my mind. I usually referred to him as Pattakkuppi in his absence and called him Chottu when he was around. My wife called him Balu. My daughter called him a series of names like Prabhakar Chaturvedi, Swaminatha Mahopadhyay, Ambujakshan Naykar, Padhmalochana Rao etc. Her argument was that the boy deserved to have a long name or names since that was all he would ever have.
Anyway, in our small family, which included the boy and the dog also now, there was a kind of harmony in everything. We all understood each other and respected the lines which were never drawn because there was no need. The boy too, like my dog, had a fascination for all the throwaway things in our neighbourhood. He still went round collecting them and handed them over to a man who came to buy old newspapers every two weeks.
Several proposals came for my daughter and I kept asking her what she thought about marriage. I was surprised to find that she hadn't found a boy for herself with all the freedom she had to do so. I waited. She might want to continue her studies. I often found her reading so much on Hitler and his people.
Uneventful six months went by. The boy was often hired by our neighbours too for gardening and cleaning on an hourly basis. I found that he was working hard when none of us were at home and was making good money too. My wife was his banker but she never divulged even to me the exact amount the boy made in those six moths. Once she shared with me her surprise on how much one can save through manual labour these days.
We also figured it out where he was from. One day while I was browsing the channels and hearing a tribal song from some north east frontier state, he rushed in and was disappointed to see that I had opted a different channel.I understood him and let him watch that channel for some time. I had to switch back to Times Now to see if the Citizenship Amendment Bill would be passed in the Rajya Sabha. But I made it a point to tell the boy that he was free to see that channel when we were not at home. By then, we had allowed him a little bit inside the house too.
I had always thought our pet dog was a Pomeranian but when my daughter's classmates came home one day, one of them told me it was an Indian Spitz. He showed pictures of both of them and after a few attempts I was able to tell the difference. Then I realized that Pomeranian was a rare breed and that most of the Pomeranians I had seen were actually Indian Spitz. They are less hairy and much bigger.
Then all upon a sudden, one day our dog ‘Kuppippaatta’ started to behave strangely. I thought it might have to do with the mating season and decided to take it to a kennel as early as possible. I asked several people to refer me to a good one. In a way it gave me and my wife almost the same feeling we get when alliances came for our daughter. Then we realized that the dog’s extreme level of affection for us was not wasted on us. We too had come to regard it as family.
My daughter had told us once that the dog was so attached to us because it had no other family but us. We had got it before it knew who its mother was. Had it been taken away later, such an attachment would not have been there and it would have gone on searching for its mother all its life. Just like us human beings. Our dog thought that we were its parents somehow. When my daughter ended her lecture on relationship among canines, I told her that such a theory made her its sister and she said she was, in fact, honoured.
Once my wife said that the boy might also bring home a wife making her the mother-in-law and me, the father-in-law. I found the title an agreeable one.
When the dog began to act more and more weird and it stopped eating properly and followed only the boy wherever he went, I was sure it was sick. I took it to the vet but we were told that there was nothing wrong with our Kuppippaatta. The doctor joked that the dog might have got some depression. How could that be a joke!
The doctor had no idea about our dog. It showed all the emotions my daughter showed. Happy, annoyed, anxious, sulking, depressed, just plain sad, or ruminating and it was not so hard to distinguish among its varying moods.
With two more months for a new year to begin, the tragedy struck again and again. First, the boy expressed a desire to go home. He had been missing his parents for long, he said. He was recently feeling very worried about them. He was wondering whether they had gone back across the border. I was not feeling very comfortable about him going back at a time like that.
Four days after our dog fell sick, one morning, my daughter came in from the garden where the boy was playing with the dog and asked me an interesting question. I was sitting in the veranda, reading my newspaper and sipping my coffee.
“Couldn’t you figure out why Dondu got sick for no reason?”
“No, even the vet was helpless.”
“I feel so stupid that I saw this only now.”
“O K, what do you see now?”
“The dog fell sick because Chandrasekhara Manikk is going away.”
"You mean, Pattakkuppi?"
"Yes. I would like to bring to your notice that it is not politically correct to call him that."
I appreciated her comment on me. We discussed what to do when the boy really went away. I wondered how the dog came to know about him going away.
“I am sure the dog knew it even before he knew it. They can read our thoughts.”
I glanced at the boy who was now giving the dog a good bath. It liked water so much. I could not take my eyes off them. The boy could not read and the dog could read his mind. Did it read my mind too? Did it read everyone's mind? O, god!
I congratulated my daughter on that discovery and we decided to ask the vet what to do as soon as possible.
But, that evening when I talked to the vet, he just laughed at me as if I was returning his joke to him.
Two days later, the boy took all the money back from my wife and caught a train to Assam or somewhere there. He assured us that he would come back.
Our dog did exactly what we expected. It stopped eating and fell sick. We took it to a vet and he gave several injections, drips and tablets. Its condition improved a little and then went on like that for a week. We knew its days had come. There was no more hope.
The boy had taken our address with him but we didn't hear about him for two weeks. We all found our home very depressing. We realized how the boy and the dog were inseparable part of our home and our lives.
Then we got a letter from some government clinic in Assam. They were asking me what to do with the unclaimed dead body of a young boy. This had been the address he gave at the hospital. He seemed to have no other address. I rang them up and transferred some money to their account asking them to give the boy a decent burial.I didn't want to know how he died. None of us, who were mourning the death of our dear pet, was in a mood to travel. We had given a decent burial to our Kuppippaatta the same day it died.

Saturday, December 14, 2019


 പാട്ടയും കുപ്പിയും

ഈ വർഷം എനിക്കത്ര സുഖകരമായിരുന്നില്ല. എണ്ണി നോക്കിയാൽ വീട്ടിൽ തന്നെ ദുഃഖകരമായ നാല് സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. അതും പോരാഞ്ഞിട്ട് അടുത്ത ചിലരുടെ മരണവും.
വിദേശത്ത് ജോലി ചെയ്തിരുന്ന മകൾ ജോലി നഷ്ടപ്പെട്ട് ജനുവരിയിൽ തന്നെ മടങ്ങി വന്നു. അതായിരുന്നു തുടക്കം. രണ്ടാമത്തെ പ്രശ്നം ഒരു സ്ഥിരവരുമാനം തിരക്കേണ്ടി വന്നതാണ്. തർജ്ജമ, എഡിറ്റിംഗ്, കണ്ടന്റ് റൈറ്റിംഗ് ഒക്കെയായി പൊയ്ക്കൊണ്ടിരുന്ന എനിക്ക് മകളുടെ ജോലി നഷപ്പെട്ടപ്പോൾ വരുമാനം വർധിപ്പിക്കേണ്ടി വന്നു. പിന്നെ ഉണ്ടായത് വീട്ടിൽ ജോലിക്ക് നിന്ന ചെറുക്കൻ നാട്ടിലേക്കെന്നു പറഞ്ഞു ആസാമിൽ പോയിട്ട് മടങ്ങി വരാതിരുന്നതാണ്. അവൻ അവിടെ വെച്ച് മരിച്ചു പോയി. അതെ മാസം തന്നെ വീട്ടിൽ അരുമയായി വളർത്തിയിരുന്ന പട്ടിയും ചത്ത് പോയി.
ഇതിൽ അവസാനത്തെ രണ്ടു സംഭവങ്ങളെ കുറിച്ച് അൽപ്പം പറയേണ്ടതുണ്ട്. പട്ടിയെ ഞങ്ങൾ നല്ല വില കൊടുത്തു വാങ്ങിയതായിരുന്നു. ആ ചെറുക്കൻ വന്നു കയറിയതും. ഒരേ മാസമാണ് രണ്ടിനെയും ഞങ്ങൾക്ക് കിട്ടിയത്. പോയതും ഒന്നിച്ചു തന്നെ. ജീവിച്ചിരുന്നപ്പോഴും രണ്ടും ഒന്നിച്ചു തന്നെയായിരുന്നു. ഉറങ്ങുമ്പോൾ മാത്രം പട്ടിയെ ഞങ്ങൾ അകത്ത് തന്നെ കിടത്തും. ആ ചെറുക്കനെ വരാന്തയിലും.
മകളുടെ നിർബന്ധം സഹിക്ക വയ്യാഞ്ഞാണ് ഒരിക്കൽ പട്ടിയെ വാങ്ങാൻ ഞാൻ സമ്മതിച്ചത്. പട്ടിയെയും മറ്റും വളർത്തുന്നത് ഒരു വികല മനസ്സിന്റെ ക്രിയകളായിട്ടാണ് ഞാൻ കണ്ടിരുന്നത്. ഒടുവിൽ മകളുടെ നിർബന്ധത്തിനു ഞാൻ വഴങ്ങുകയായായിരുന്നു. ചങ്ങലയ്ക്ക് ഇടരുതെന്ന് ഞാനും ചങ്ങലയിൽ നിന്ന് അഴിക്കരുതെന്ന് അവളുടെ അമ്മയും ഓരോ കണ്ടീഷനുകൾ വെച്ചു. മിടുക്കിയായ അവൾ രണ്ടുപേരോടും രഹസ്യമായി സമ്മതം മൂളി.
മകൾ തന്നെയാണ് പട്ടിക്ക് പേരിട്ടത്. ആ പേര് ഞാൻ ഒരിക്കലും ഓർക്കില്ല. സാധാരണ പട്ടികൾക്കിടുന്ന പോലെ ജിമ്മി, മോട്ടി എന്നൊന്നും ആയിരുന്നില്ല അവൾ ഇട്ട പേര്. ഇപ്പോഴും അത് ഓർമ്മ വരുന്നില്ല
ഞാൻ അതിനെക്കുറിച്ച് പറയുമ്പോൾ "കുപ്പിപ്പാട്ട" എന്നായിരുന്നു പറയാറുണ്ടായിരുന്നത്. അതിനു കാരണം കുപ്പിയോ  പാട്ടയോ ഒക്കെ കിട്ടിയാൽ ആക്രിക്കാരെ പോലെ അത് കൊണ്ട് പോയി സൂക്ഷിച്ച് വെയ്ക്കും. പിന്നെ അസമയത്ത് അതെടുത്തിട്ട് കളി തുടങ്ങും. നമ്മളൊന്നും പിടിച്ചു പറിക്കാൻ നോക്കിയാൽ കിട്ടില്ല. കോന്നിയൂർ നരേന്ദ്രനാഥ് എഴുതിയ നാറാണത്ത് ഭ്രാന്തന്റെ ജീവചരിത്രമൊക്കെ വായിച്ചു പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഞങ്ങൾ വീട്ടിന്റെ രണ്ടാം നിലയിലാണ് താമസിക്കുന്നത്. സ്റ്റെയർ കെയ്‌സ് വീട്ടിനു പുറത്താണ്. ഈ പട്ടി പ്ലാസ്റ്റിക്ക് കുപ്പിയോ പാട്ടയോ ഒക്കെ പ്രയാസപ്പെട്ടു കടിച്ചു പിടിച്ചു കൊണ്ട് ആ പടിയെല്ലാം കയറും. പിന്നെ അത് ആ പടിയിലൂടെ താഴേയ്ക്ക് ഇടും. അതിനു പിറകെ ചാടും. സ്വന്തമായി കണ്ടു പിടിച്ച വിനോദമാണ്. ചെവിതല കേൾക്കണ്ട
ആ ചെറുക്കനെ കിട്ടിയത് അതുപോലെ രസമാണ്. അവൻ കുപ്പിയും പാട്ടയുമൊക്കെ പെറുക്കാൻ പല തവണ വന്നിട്ടുണ്ട്. ഒരു ദിവസം ആരും പറയാതെ തന്നെ രാവിലെ അവൻ ഞങ്ങളുടെ കാറ്  കഴുകി. ഓഫീസിൽ പോകാനിറങ്ങിയ എനിക്ക് അതിൽ പരം സന്തോഷം വേറെ ഇല്ല. അവൻ വിശക്കുന്നു എന്നു ആംഗ്യം കാണിച്ചപ്പോൾ ഞാൻ വീട്ടുകാരിയെ വിളിച്ച് അവനു ആഹാരം വല്ലതും കൊടുക്കാൻ പറഞ്ഞു. വൈകിട്ട് ഞാൻ മടങ്ങി വന്നപ്പോൾ വീടിനാകെ ഒരു തെളിച്ചം. ചൂലുമായി അവൻ അപ്പോഴും പണിയിലാണ്. ഭാര്യയെ കണ്ടപ്പോൾ അവളുടെ മുഖത്ത് അതിലും തെളിച്ചം.
അങ്ങനെ അവൻ ഞങ്ങളുടെ കൂടെ കൂടി. ഞങ്ങൾ ഓരോരുത്തരും അവനെ ഓരോ പേരിട്ടാണ് വിളിച്ചിരുന്നത്. ഭാര്യ ചോട്ടു എന്ന് വിളിക്കും. അവൻ അടുത്തുണ്ടെങ്കിൽ ഞാൻ അവനെ മോട്ടു എന്ന് വിളിക്കും. അടുത്തില്ലെങ്കിൽ "പാട്ടക്കുപ്പി" എന്നാണ് അവനെ കുറിച്ച് സൂചിപ്പിച്ചിരുന്നത്. എന്റെ മകൾ അവളുടെ മൂഡ് അനുസരിച്ചുള്ള പേരാണ് അവനെ വിളിക്കുന്നത്. പ്രഭാകരാറാവു, സഹദേവ ത്രിപാഠി, ദേശ്പാണ്ഡെ ചാറ്റർജി എന്നിങ്ങനെ. പാവത്തിന് സ്വന്തമായി ഒരു പേരല്ലേ ഉള്ളൂ. അത് കുറെ എണ്ണം നല്ല ഗമയുള്ളത് ഇരിക്കട്ടെ എന്നായിരുന്നു അവളുടെ ലോജിക്.
ഞാൻ അവനെ പാട്ടക്കുപ്പി എന്ന് വിളിച്ചതിന്റെ കാരണം പറയേണ്ടല്ലോ. പോരെങ്കിൽ ഞങ്ങൾ ഇല്ലാത്തപ്പോൾ അവൻ തുടർന്നും അടുത്ത വീട്ടിൽ നിന്നൊക്കെ ആക്രി പെറുക്കി സൂക്ഷിച്ചു വെയ്ക്കുമായിരുന്നു. രണ്ടാഴ്ച കൂടുമ്പോൾ പഴയ പത്രം വാങ്ങാൻ വരുന്ന ഒരു അമ്മാവന്റെ കയ്യിൽ കൊടുത്ത് ആ കാശു വാങ്ങി സൂക്ഷിക്കാൻ എന്റെ ഭാര്യയെ ഏൽപ്പിക്കും. പതുക്കെ പതുക്കെ അടുത്ത വീട്ടുകാരും അവനെ കൊണ്ട് ഓരോ ജോലിചെയ്യിക്കാൻ തയാറായി. എത്രയാണ് അവൻ അങ്ങിനെ സമ്പാദിച്ചു കൂട്ടിയതെന്ന് ഭാര്യ എന്നോട് പോലും പറഞ്ഞില്ല. പക്ഷെ ജോലി ചെയ്യുന്നവർക്ക് വേണമെങ്കിൽ സമ്പാദിക്കാവുന്ന തുക തന്നെ അമ്പരപ്പിക്കുന്നു എന്ന് മാത്രം അവൾ ഒരിക്കൽ എന്നോട് പറഞ്ഞു.
പോമറേനിയൻ എന്ന് കരുതി ഞങ്ങൾ വളർത്തിയ പട്ടിക്കുഞ്ഞു ഇന്ത്യൻ സ്പിറ്റ്സ് എന്ന ഇനമാണെന്നു എന്റെ മകളുടെ ഒരു കൂട്ടുകാരൻ കണ്ടെത്തി. അവയുടെ രണ്ടിന്റെയും പടങ്ങൾ കാണിച്ച് അയാൾ എനിക്ക് അതൊക്കെ വിവരിച്ചു തന്നു. ഇന്ത്യൻ സ്പിറ്റ്സിന് രോമം കുറവാണ്. വണ്ണംകൂടുതലും. അപ്പോൾ ഒരു കാര്യം മനസ്സിലായി. നമ്മൾ പോമേറേനിയൻ എന്ന് കരുതുന്ന പല നായ്ക്കളും യഥാർത്ഥത്തിൽ ഇന്ത്യൻ സ്പിറ്റ്സ് ആണ്.
കുപ്പിപ്പാട്ടയുടെ കഥ ഇങ്ങനെയാണെങ്കിൽ പാട്ടക്കുപ്പിയുടെ കഥ വേറെ ആയിരുന്നു. അവന്റെ ഭാഷ ഒന്നും പിടി കിട്ടിയില്ലെങ്കിലും അവൻ ആസാമിൽ എവിടെയോ നിന്നാണെന്ന് മനസ്സിലായി. ഒരു ദിവസം ഞാൻ വെറുതെ ചാനലുകൾ മാറ്റി മാറ്റി ഇരുന്നപ്പോൾ അവൻ ഓടി വന്നു. വീണ്ടും ഞാൻ ചാനൽ മാറ്റിയത് കണ്ടു അവനു നിരാശയായി. ഞാൻ വീണ്ടും ചാനൽ പിന്നിലേയ്ക്ക് മാറ്റി. സ്‌ക്രീനിൽ ഏതോ ആദിവാസികളുടെ പാട്ടും നൃത്തവും തെളിഞ്ഞു. നഖം കടിച്ച് കൊണ്ട് അവൻ അത് ശ്രദ്ധിച്ചു. അവന്റെ കാലുകൾ താളത്തിന് അനങ്ങുന്നത് ഞാനും ശ്രദ്ധിച്ചു.
രാജ്യസഭയിൽ പൗരത്വ ഭേദഗതി ബിൽ എന്തായി എന്നറിയണമായിരുന്നു. അത് കൊണ്ട് ഞാൻ ഒരു  വാർത്താ ചാനലിലേയ്ക്ക് മാറി. അവനോട് എപ്പോൾ വേണമെങ്കിലും ടി വി കണ്ടുകൊള്ളാൻ അനുവാദവും കൊടുത്തു. ആദ്യമൊന്നുംഞങ്ങൾ അവൻ വീട്ടിൽ അത്ര സ്വാതന്ത്ര്യം കൊടുക്കില്ലായിരുന്നു. പിന്നൊരിക്കൽ എപ്പോഴോ അത് ഒരു തെറ്റാണെന്ന് തോന്നി.
അങ്ങനെ ഞങ്ങൾ അഞ്ചു പേരുടെ കുടുംബം എന്നൊക്കെ തോന്നി ത്തുടങ്ങി . എന്റെ മകൾക്ക് കല്യാണ ആലോചനകളും വരുന്നുണ്ടായിരുന്നു . അവൾ സ്വയം ആരെയെങ്കിലും കണ്ടു പിടിക്കട്ടെ എന്ന് കരുതി ഞാൻ കുറെ കാത്തിരുന്നു. അതൊന്നും നടപ്പില്ല എന്ന് മനസ്സിലായി. ഇനിയും ഒരു പക്ഷെ അവൾ പഠനം തുടർന്നേക്കും എന്ന് തോന്നി . കംപ്യൂട്ടറൊക്കെ മതിയാക്കി ഇപ്പോൾ പൊളിറ്റിക്കൽ സയൻസ് ആണ് വായന. പിന്നെ കയ്യിൽ കിട്ടുന്നതെന്തും വായിക്കും. അത്താഴ സമയത്താണ് സാധാരണ അതൊക്കെ വിളമ്പുക .
പെട്ടെന്നൊരു ദിവസം കുപ്പിപ്പാട്ടയ്ക്ക് സുഖമില്ലാതെ വന്നു. ആഹാരം കഴിക്കാതെയായി. ഉറങ്ങാൻ പോലും ആ ചെറുക്കൻ അടുത്ത് വേണം. ഈ പെരുമാറ്റത്തിന് കാരണം കന്നി മാസം ആണെന്ന് ഞാൻ കരുതി. ഇതേ ഇനത്തിൽ പെട്ട പെൺപട്ടികൾ ഏതെങ്കിലും സുഹൃത്തുക്കളുടെ അടുത്ത് ഉണ്ടോ എന്ന് തിരക്കി. മകന് ഒരു പെണ്ണിനെ അന്വേഷിക്കുന്നത് പോലെ ഒരു വികാരം എനിക്കും ഭാര്യയ്ക്കും ഉണ്ടായി. അപ്പോഴാണ് ആ പട്ടി ഞങ്ങളോട് കാണിച്ച സ്നേഹം ഒരു വൺ വേ ട്രാഫിക്ക് ആയിരുന്നില്ല എന്ന് ഞങ്ങൾക്കും തോന്നിയത് . ഒരിക്കൽ ആ ചെറുക്കനും കുറെ വർഷങ്ങൾ കഴിയുമ്പോൾ ഒരു പെണ്ണിനെ വീട്ടിൽ വിളിച്ചു കൊണ്ടുവരും എന്ന് ഭാര്യ പറഞ്ഞു. അപ്പോൾ അവൾ അമ്മായിയും ഞാൻ അമ്മാവനും ആകുമെന്ന് ഞാനും പറഞ്ഞു
കുപ്പിപ്പാട്ട ഒന്നും കഴിക്കാതെയായപ്പോൾ ആ ചെറുക്കൻ അതിനെയും താങ്ങിയെടുത്ത് നടക്കുന്നത് കാണാമായിരുന്നു
ഒരു ദിവസം പത്രവും വായിച്ച് ചായയും കെ കുടിച്ചിരുന്ന എന്റെ അടുത്ത് വന്നു മകൾ ചോദിച്ചു
" ഡോണ്ടുവിന് സുഖമില്ലാത്തത് എന്താണെന്നു അറിയാമോ?
"ആര്? ഓ കുപ്പിപ്പാട്ടയ്ക്കോ? വല്ല പാട്ടയോ തകരമോ വയറ്റിൽ പോയിട്ടുണ്ടാകും."
"അച്ഛാ, ഒന്നാമതായി അതിനെ അങ്ങിനെ വിളിക്കരുത്. അത് പോട്ടെ. അച്ഛൻ ഒരു വാർത്ത അറിഞ്ഞോ> നമ്മുടെ ധനഞ്ജയ റാവു നാട്ടിലേയ്ക്ക് പോകുന്നു"
"ആര്, പാട്ടക്കുപ്പിയോ?"
"ദേ, പിന്നേം!"
"ശരി ഇനി പാട്ടക്കുപ്പിയെ അങ്ങനെ വിളിക്കില്ല. അവൻ നാട്ടിലേയ്ക്ക് പോകുന്നത് ഞാൻ അറിഞ്ഞില്ലല്ലോ"
"അച്ഛാ, നമ്മൾ ഒരു ദൂര യാത്രയൊക്കെ പോകുമ്പോൾ ബാങ്കിനെ അല്ലെ ആദ്യം സമീപിക്കേണ്ടത്. അവൻ അമ്മയോട് ഇന്ന് രാവിലെ അവന്റെ ഫിനാൻഷ്യൽ സിറ്റ്വേഷം എങ്ങനെ ഉണ്ടെന്നു ചോദിച്ചു. അപ്പോഴാണ് അമ്മയ്ക്ക് ഇങ്ങനെ ഒരു പ്ലാനുണ്ടെന്ന് അറിയുന്നത്"
"അവനിപ്പോ എന്തിനാ അങ്ങോട്ട് പോകുന്നെ. ഊരും പേരും ഉള്ളവർക്കേ അവിടെ പ്രശനമാ."
"അതാ, അവൻ പോകുന്നെ. അവന്റെ കുടുംബത്തിൽ ആർക്കും ഊരും പേരുമൊന്നും ഇല്ല. അവൻ കാണുന്ന ചാനലിൽ അവിടൊക്കെ വലിയ പ്രശ്നമെന്ന് കാണിച്ചു. അഡ്രസ് ഒന്നും അവനു അറിയില്ല. പോ തപ്പി പിടിക്കണം. അവര് പേടിച്ചു തിരിച്ചെങ്ങാനും പോയാൽ പിന്നെ പോയത് തന്നെ."
"കഷ്ടമാണല്ലോ, അമ്മയോട് അവനു ആവശ്യമുള്ള കാശ് കൊടുക്കാൻ പറ."
"അതൊന്നും വേണ്ടെന്ന് അവൻ പറയുന്നു. അച്ഛൻ തന്നെ അത് പോയി ഡീൽ ചെയ്യൂ"
അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ പ്രയാസം ആയിരുന്നു. ഒടുവിൽ അവന്റെ ഇഷ്ടം പോലെ ആകട്ടെ എന്ന് കരുതി. അന്ന് രാത്രിയിലും അത്താഴം കഴിക്കുന്ന നേരത്ത് മകളുടെ വക ഒരു ലെക്ച്ചർ ഉണ്ടായിരുന്നു.
അവളുടെ വാദമനുസരിച്ച് ആ ചെറുക്കൻ പോകാൻ തീരുമാനിച്ചതാണ് ഡോണ്ടുവിന് അസുഖം വരാൻ കാരണം.
"അവൻ പറയുന്നത് നമുക്ക് പോലും തിരിയുന്നില്ല. പിന്നല്ലേ പട്ടിക്ക്. നീ ഒന്ന് ചുമ്മാതിരി."
"ഓ അച്ഛനെന്തോ അറിയാം. Language is only one of the tools of communication. ആനിമൽസിന് നമ്മുടെ മനസ്സൊക്കെ വായിക്കാൻ കഴിയും"
ഞാൻ ആ കുപ്പിപ്പാട്ടയെയും പാട്ടക്കുപ്പിയെയും മാറി മാറി നോക്കി. അവനും ഇത് പോലെ എന്റെ മനസ്സ് വായിക്കാനോ മറ്റോ കഴിവുണ്ടായിരിക്കുമോ? അപ്പോൾ ആ ചെറുക്കൻ എന്റെ മുഖത്തു നോക്കി ഒരു ചിരി. 'എന്നെ നിങ്ങൾ വിളിക്കുന്ന പേരൊക്കെ എനിക്കറിയാം' എന്ന് പറയുന്ന പോലെ.
ഞാൻ കുറ്റബോധത്തോടെ മുഖം തിരിച്ചു ഡോണ്ടുവിനെ നോക്കി
അതും എന്നെ പല്ലിളിച്ചു കാട്ടി.
ആ ചെറുക്കൻ പോകുമ്പോൾ ഡോണ്ടുവിന്റെ സ്ഥിതി വഷളായത് എന്ത് ചെയ്യുമെന്ന് അടുത്ത ദിവസം തന്നെ ഒരു മൃഗഡോക്ടറെ ഫോൺ ചെയ്തു ചോദിച്ചു . അയാൾ ചിരിച്ചതെയുള്ളൂ. ഒരു നല്ല സൈക്കിയാട്രിസ്റ്റിനെ പരിചയപ്പെടുത്തി തരാമെന്ന് അയാൾ പറഞ്ഞു
പട്ടിക്കും  സൈക്കിയാട്രിസ്‌റ്റോ എന്ന് ഞാൻ ചോദിച്ചപ്പോൾ, പട്ടിക്കല്ല താങ്കൾക്ക് എന്ന് പറഞ്ഞ് അയാൾ ഫോൺ വെച്ച് കളഞ്ഞു.
അടുത്ത ദിവസം തന്നെ കുറച്ച് കാശും ഒരു ബാഗും കൊണ്ട് അവൻ ട്രെയിൻ കയറി. എന്റെ അഡ്രെസ്സ് എഴുതി ഞാൻ അവനെ ഏൽപ്പിച്ചു. കാശൊക്കെ നല്ലതുപോലെ സൂക്ഷിക്കണം എന്നും പറഞ്ഞു.
അവൻ പോയിക്കഴിഞ്ഞപ്പോൾ ഡോണ്ടുവിന്റെ സ്ഥിതി വഷളായി. പിന്നെ ഒന്ന് മെച്ചപ്പെട്ടു. ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും പ്രശ്നമായി.
"അവൻ ഇപ്പോൾ ആസാമിൽ എത്തി കാണും അല്ലെ?" മകൾ പട്ടിയുടെ ദേഹത്ത് നിന്ന് കണ്ണെടുക്കാതെ എന്നോട് ചോദിച്ചു. അതിന്റെ അർഥം മനസ്സിലാക്കി ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
പിന്നീടുളള ദിവസങ്ങളിൽ ഡോണ്ടുവിന്റെ രോഗം കൂടി. അതിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് ഞങ്ങൾക്ക് തോന്നി."
ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് ഒരു കത്ത് വന്നു. ആസാമിലെ ഒരു ഹോസ്പിറ്റലിൽ നിന്നായിരുന്നു. പന്ത്രണ്ടു വയസുള്ള ഒരു കുട്ടിയുടെ മൃതദേഹം ഏറ്റു വാങ്ങാൻ ചെല്ലണമെന്നായിരുന്നു ആ കത്ത്. അതെ അഡ്രസിൽ അന്ന് തന്നെ ഞാൻ കുറച്ചു പണം അയച്ചു കൊടുത്തു. അത് മാന്യമായി അവിടെ എവിടെയെങ്കിലും അടക്കണമെന്ന് ഒരു നിർദ്ദേശവും കൊടുത്തു
ഞങ്ങൾ ആരും അത്ര നീണ്ട ഒരു യാത്രയ്ക്ക് തയാറല്ലായിരുന്നു. ഡോണ്ടു  ചത്ത് പോയ വിഷമത്തിൽ ദിവസങ്ങളോളം ഞങ്ങളും ഒന്നും കഴിച്ചില്ല.
വീട്ടു മുറ്റത്ത് തന്നെ ടൈൽസ് ഒക്കെ കുത്തിയിളക്കി  പാട്ടക്കുപ്പിയുടെ ഒരു പുതപ്പിലും ഉടുപ്പിലും അതിനെ മറവു ചെയ്തു.

 എഴുത്താണി





















Friday, August 9, 2019


 ദുഃഖത്തിന്റെ ഓണക്കാഴ്ചകൾ 
              മുരുകൻ കാട്ടാക്കട

ഹരിതമാണെന്റെ നാടിന്നൊരേ നിറം 
തിരകളാണതിൽ പാവാട ചാർത്തുവാൻ
ഹൃദയമുള്ളവരാണെന്റെ നാട്ടുകാർ
ഉദയ സൂര്യനെപ്പോലെ ശോഭിപ്പവർ

മലമുകളിലെൻ വീട്ടിലെന്നച്ഛനും
അലിവ് കൂടുതലുമുള്ളൊരെന്നമ്മയും
ചെറുകുടുംബം കഴിഞ്ഞുപോന്നീടവേ
ദുരിതമെന്തിനായ്ത്തേടി വന്നിന്നലെ

മഞ്ഞുപോലെ തണുത്തൊരീ തുള്ളികൾ
തന്നു പോകുന്നൊരീ മഴക്കാലവും
ഒന്ന് വേഗം ശമിച്ചില്ലയെങ്കിലീ
കുന്നിടിഞ്ഞു പോമെന്നും ഭയന്നു ഞാൻ 

മഴതിമിർക്കുന്നു കഴുകന്റെ നിഴലുപോൽ
ഇരുള് വീഴുന്നു ഭൂമുഖത്തെങ്ങുമേ
കുന്നിനപ്പുറം കാട്ടിലേതൊറ്റയാൻ
കാറ്റിനൊപ്പമീക്കാടിളക്കീടുന്നു

കാറ്റിലെങ്ങോ പറന്നുപോയ് മേൽക്കൂര
കടലുപോലെയീ ഭൂമിയിൽ തിരകളോ
ഇരുളിലെങ്ങെന്റെയച്ഛനുമമ്മയും
മരണ ദേവനോ പെരുമഴക്കാലമോ

ഇല്ല വേദന കണ്ണീരുമൊന്നുമേ
ഇല്ല ബന്ധങ്ങൾ കൂട്ടുകാരൊന്നുമേ
മണ്ണിനുള്ളിൽ ശയിക്കുന്നു ഞാനുമെൻ
അമ്മയുണ്ടെന്റെയച്ഛനും കൂട്ടിനായ്  


























നാട്ടിലെത്രയോ വീടുകളുണ്ടതിൽ എന്റെ വീടാണു മുന്തിയതെന്നു ഞാൻ
കൂട്ടുകാരുടെ മുന്നിൽ നിരന്തരം ലജ്ജയില്ലാതെ വിസ്തരിക്കുന്ന നാൾ
കൂട്ടിനായ് വന്നു തൊട്ടയൽപ്പക്കത്ത് ദൂരെ ദിക്കിൽനിന്നേതൊ ഭിഷഗ്വരൻ
കെട്ടി വീടൊന്നു കൊട്ടാരതുല്യമായ് പൊങ്ങിയെന്നിൽ അസൂയയും കുത്തനെ
മതിലു കെട്ടി ഞാൻ ചുറ്റിലുമുള്ളിലും കണ്ണിൽ നിന്നു മറച്ചു ഞാനൊക്കെയും
അതിനുമേലെ ഞാനാണികൾ പാകുന്നു അയലുകാരനെ കുത്തിനോവിക്കുവാൻ
പതിവ് തെറ്റാതെ പ്രാർത്ഥിച്ചിടുന്നു ഞാൻ മതിലിനപ്പുറം നില്ക്കുന്ന ഹർമ്മ്യവും
അതിലിരിക്കുന്ന കുട്ടിയുമച്ഛനും മണ്ണിനുള്ളിൽ മറഞ്ഞുപോയീടുവാൻ
ഒരു ദിനം പാഠശാലയിൽ കണ്ടു ഞാൻ മണ്ണൂകൊണ്ടൊരു സദ്യക്ക് കൂട്ടുന്നു
അരുമയാമെന്റെ പുത്രനുമൊപ്പമാപ്പുതിയ വീട്ടിലെക്കൊച്ചു പെണ്‍കുട്ടിയും
വർണ്ണവും ഭാഷ ജാതിയും ദേശവും ഒന്നുമില്ലവർക്കൊന്നെന്നു ചൊല്ലുവാൻ
വർണ്ണമെല്ലാമുറച്ചില്ലയെങ്കിലും സ്നേഹമെന്തെന്നറിഞ്ഞവർ സ്പഷ്ടമായ്
കഷ്ടമീമത്തിൽക്കെട്ടുകൾക്കുള്ളിൽ ഞാനൊറ്റയായതാണെന്റെ വിഡ്ഢിത്തരം
വിഷമയം ദുഷ്ടചിന്ത തിന്മയും കൊടിയസർപ്പമായുള്ളിൽ വസിക്കുന്നു
വിഷമകാരണം വേറെന്തിരിക്കുന്നു ലജ്ജ തോന്നിയിട്ടെന്നെത്തിരുത്തി ഞാൻ
ഇഷ്ടികച്ചുമർ തല്ലിത്തകർത്തുഞാനിഷ്ടതോഴനായ്ത്തീർന്നാഭിഷഗ്വരൻ
അതിഥിയായിന്നു വന്നിടും സ്നേഹിതൻ, കാത്തിരിക്കുന്നു ഞാനുമെൻ കുട്ടിയും
എതുരീതിയിൽ സൽക്കരിക്കേണമെൻ ആത്മമിത്രത്തെയാപ്പെണ്‍ കുരുന്നിനെ
പുതിയ ലോകത്തിലണെന്റെ ജീവിതം അതിരുവേണ്ടിനിയുള്ളിലും ചുറ്റിലും
അതിരുതീണ്ടാത്ത ബന്ധങ്ങൾ തന്നൊരീ ചെറുകുരുന്നുകൾക്കെന്തു ഞാൻ നല്കണം
ഇടിമുഴക്കമോ യുദ്ധമോ ഭീകരം ചെകിടടപ്പിക്കുമൊച്ചയും കേൾക്കുന്നു
കിടുകിടുങ്ങുമീ ഭൂമിയ്ക്ക് കമ്പളം പൊടിനിറഞ്ഞൊരീ കാറ്റിൽ പരക്കുന്നു
കടലുപോൽ തിരമാലകൾ പൊങ്ങുന്നു ചുറ്റുമെത്രയോ ഗർത്തങ്ങളിളകുന്നു
അടിതകർന്നോരു വീടുകളെത്രയോ അവയിൽ വീഴുന്നു മണ്ണിൽ മറയുന്നു
എന്റെ വീടൊരു മണ്‍കൂനയായതും രമ്യഹർമ്മ്യം തുരങ്കമായ്ത്തീർന്നതും
എന്റെ ഉണ്ണിതന്നാത്മ മിത്രം തന്റെ അച്ഛനൊത്തതിലെങ്ങോ മറഞ്ഞതും
കണ്ടറിഞ്ഞ ഞാനാകെ ത്തളർന്നുപോയ് എന്തുചെയ്യണമെങ്ങോട്ടു പോകണം
എന്റെ കുഞ്ഞിനെയാസശ്വസിപ്പിക്കുവാനൊന്നുമില്ലെന്റെ വാക്കുകൾ നിഷ്ഫലം
ഇല്ല നില്ക്കില്ല പോകണം വേഗമങ്ങന്യരാജ്യത്തോരഭയാർഥിയാകണം
പുല്ലുപോലും കിളുർക്കാൻ ഭയക്കുന്നനാട്ടിലെൻ മകൻ കാൽ നിലത്തൂന്നില്ല
"മെല്ലെ വെയ്ക്കണം പാദങ്ങളീവിധം, ഒട്ടുമേ മണ്ണിലാഴ്ത്താതെ നോക്കണം
മണ്ണിനുള്ളിലുണ്ടിപ്പോഴുമെന്നുടെ കുഞ്ഞുചേച്ചി" യെന്നോതുന്നിതെൻ മകൻ

Saturday, July 27, 2019

തിരമാലകളുടെ സുതാര്യത

തിരമാലകളുടെ സുതാര്യത 

ലഞ്ചിന്‌ പിരിയാൻ തുടങ്ങുമ്പോഴും വെളുപ്പിനേ തുടങ്ങിയ ചർച്ച എങ്ങും എത്തിയിരുന്നില്ല. പലചോദ്യങ്ങളും ഉത്തരമില്ലാതെയും പല പ്രശ്നങ്ങളും കീറാമുട്ടികളായും അവശേഷിക്കുന്നു. പെനിസിൽവാനിയ സർവകലാശാലയിലെ ഫിലോമിതിയൻ സൊസൈറ്റിയുടെ അകത്തെ ശീതീകരിച്ച ചെയിമ്പറിലിരുന്നു മിക്കവരും വിയർത്തു.

കൃത്യം ആറുവര്ഷവും മൂന്നു മാസവും മുൻപ് അവർ ഏറ്റെടുത്ത സംരംഭമാണ് പ്രോജക്റ്റ് ബേബൽ. 'ദൈവത്തിലേക്ക് എത്താനുള്ള മനുഷ്യന്റെ രണ്ടാമത്തെ ശ്രമം' എന്ന തലക്കെട്ടോടു കൂടി ടൈം മാസിക കവർ സ്റ്റോറി കൊടുത്തത് മൂന്നു വർഷങ്ങൾക്ക് മുൻപായിരുന്നു. അത്ര അത്യന്തം രഹസ്യമായിരുന്നു പ്രോജക്ടിന്റെ കാര്യങ്ങൾ. പേര് വെളിപ്പെടുത്താത്ത പതിനാറ് കോടീശ്വരന്മാരാണ് മുഴുവനും സ്പോൺസർ ചെയ്തിരിക്കുന്നത്. .

ഡൈനിങ് ഹാളിലേക്കുള്ള കോറിഡോറിലൂടെ നടക്കവേ പാട്രീഷ്യാ ഗ്രെയ്സിന് തന്റെ കണ്ടുപിടുത്തങ്ങൾ എത്ര ബാലിശമായിരുന്നുവെന്നു തോന്നി. ഓർഗനൈസേഷണൽ ബിഹേവിയറിലെ വിപ്ലവകരമായ കണ്ടുപിടുത്തം എന്നൊക്കെ ടോപ് ലെവൽ അക്കാഡമിക് വൃത്തങ്ങളിൽ കൊട്ടിഘോഷിക്കപ്പെട്ട തന്റെ ഗവേഷണ പ്രബന്ധം ഇപ്പോൾ ഒരു ടീനേജ് പെൺകുട്ടിയുടെ പ്രണയലേഖനം പോലെ ഹാസജനീയം.

എങ്കിലും ആ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ ഫാഷൻ രംഗത്ത് സ്വന്തമായ ഒരു ബ്രാൻഡുണ്ടാക്കിയതും കോടീശ്വരി ആയതും സഹപ്രവർത്തകരുടെയെല്ലാം അസൂയയും വെറുപ്പും സമ്പാദിച്ചതും. അതൊരു നല്ല ചോയ്‌സ് ആയിരുന്നോ എന്നിപ്പോൾ സംശയം തോന്നുന്നു.

മൂന്നു കഷണമായ കുടുംബവും കൂടെക്കൂടെയുള്ള ഡിപ്രഷനുമാണ് ഇന്നും അതിൽ നിന്നും കിട്ടിയ വലിയ സമ്പാദ്യം. പിന്നെഈ പ്രൊജക്ടിൽ കോടികൾ മുടക്കുന്ന പതിനാറു കോടീശരരിൽ ഒരാൾ എന്ന രഹസ്യസ്ഥാനവും. ഈ പ്രോജക്റ്റ് വിജയിച്ചാൽ ആ സൽപ്പേര് കൊണ്ട് മരണശേഷമെങ്കിലും ജീവിക്കാൻ കഴിഞ്ഞേക്കും.


തന്റെ കണ്ടുപിടുത്തങ്ങൾ പോലെയല്ല, സമൂഹങ്ങൾ ഉണ്ടാകുന്നതിന് പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. അല്ലെങ്കിൽ അതിന്റെ ബാന്ധവ വ്യവസ്ഥകൾ കണ്ടെത്താൻ കഴിയില്ല. വെറും പത്തുപേരുള്ള ഈ സംഘം പോലും മൂന്നു പേരടങ്ങുന്ന മൂന്നു സംഘങ്ങളായി മാറിയിരിക്കുന്നു. ആര് ആരുമായി ചേരുന്നു എന്നത് ദൈവനിശ്ചയം എന്നേ പറയാനുള്ളൂ. അത്രയ്ക്ക് സങ്കീർണ്ണമാണ് മനുഷ്യബന്ധങ്ങൾ.

ബുഫേ കൗണ്ടറിൽ നിന്നും ആവിയിൽ പുഴുങ്ങിയ നാലു ടെൻഡർ കോൺ കുറച്ച് തേനും ചേർത്തെടുത്ത് പട്രീഷ്യ ഒറ്റയ്ക്ക് ഒരു മേശയിൽ ഇരുപ്പുറപ്പിച്ചു. മേശകൾ തമ്മിൽ നല്ല അകലം ഉണ്ട്. ഒരു മേശയിലെ സംസാരം അടുത്ത മേശയിൽ കേൾക്കില്ല. ഇടതുവശത്തായി എമിലി, മൈക്കേൽ, ജൂലി എന്നിവർ ഒരു മേശയ്ക്ക് ചുറ്റും ഇരിക്കുന്നു. വലതു വശത്തായി ജാനറ്റ്, അവന്തികാ, ചെങ്ങ് ലി എന്നിവർ. നേരെ മുന്നിലെ ടേബിളിൽ യൂഫിയും ജോര്ജസും ഷോണും. എങ്ങിനെ ഇവർ തങ്ങളുടെ സുഹൃത്തുക്കളെ തിരഞ്ഞെടുത്തു? ആർക്കറിയാം? നരവംശ ശാസ്ത്രത്തിൽ തൽപരയായ ജാനറ്റ് ഒരിക്കൽ പറഞ്ഞതോർമ്മ വന്നു. കംപാനിയൻ എന്നാൽ ഒന്നിച്ച് ആഹാരം അഥവാ പാനീയം പങ്കുവെയ്ക്കുന്നവർ എന്നാണത്രെ അർഥം. നരവംശ ശാസ്ത്രത്തിൽ സൗഹൃദങ്ങൾക്ക് വെറും ഭൗതികനേട്ടങ്ങളുടെ നിറമേ ഉള്ളൂ.

അടുത്ത മേശയിലിരുന്ന എമിലി, മൈക്കേലും ജൂലിയും കാണാതെ പട്രീഷ്യയെ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. ഈ പ്രായത്തിലും എന്ത് സുന്ദരിയാണവർ! അവരാണ് ഈ പ്രോജക്ടിന്റെ സ്പോൺസർമാരിൽ ഒരാൾ എന്നത് എമിലിക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യം ആയിരുന്നു. പലപ്പോഴും തന്റെ കിടപ്പറ പങ്കാളിയായ ജൂലിയോടെങ്കിലും അത് പങ്കുവെയ്ക്കണം എന്ന് തോന്നിയിട്ടുണ്ട് . രഹസ്യങ്ങൾ പങ്കുവെക്കുന്നതിന്റെ അപകടം തന്റെ ഭർത്താവിന്റെ മരണത്തോടെ എമിലി നേരിട്ട് അറിഞ്ഞതാണ്.

പണം ഒരു ശക്തിയല്ലാതായ ലോകത്ത് മാഫിയ ഗ്യാങ്ങുകൾ ഇപ്പോൾ അറിവിന്റെ മേച്ചിൽ പുറങ്ങളിലാണ് മേയുന്നത്. 'എമ്പയർസ് ഓഫ് ദി മൈൻഡ്' എന്ന എഡ്‌വേഡ്‌ വൈറ്റിലിയുടെ പുസ്തകം പുറത്ത് വന്നപ്പോൾ അദ്ദേഹത്തെ അഭിനന്ദിക്കാൻ കൂടിയ മീറ്റിങ്ങിൽ വെച്ച് തന്റെ ഭർത്താവ് തന്നെ പറഞ്ഞതാണ് ലോകം ഒരു സ്വർഗ്ഗരാജ്യത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്നു. വിവിധ രീതിയിൽ ആർക്കും പങ്കുവെയ്കാനാവുന്ന അറിവുകളാണ് വരും കാലത്തെ കറൻസികൾ. അങ്ങനെ ആർക്കും സ്വത്തവകാശമില്ലാത്ത ഒരു ലോകം ഉണ്ടാവുമെന്നൊക്കെ. പക്ഷെ ലോകം പിന്നീട് ചുറ്റിയത് മറുവശത്തേയ്ക്ക് ആയിരുന്നു. അറിവുകൾ പങ്കുവെയ്ക്കപ്പെടാതിരിക്കാൻ ഗവണ്മെന്റുകൾ പരാജയപ്പെട്ടിടത്ത് മാഫിയകൾ തന്നെ വേണ്ടി വന്നു വലിയ പണച്ചെലവുള്ള ഗവേഷണങ്ങളുടെ കാവലാളായി.


തന്റെ വലതുവശത്തെ മേശയിൽ എന്താണ് ചർച്ച എന്നറിയാൻ പട്രീഷ്യയ്ക്ക് കൊതിയായി. അവിടെയാണ് ചെങ്‌ലീ ഇരിക്കുന്നത് . ഈ പ്രോജക്ടിലെ താരം ആണ് ചെങ്‌ലീ. ആരും കൊതിക്കുന്ന രൂപ സൗകുമാര്യമുള്ള ആസ്ട്രോ ഫിസിസിസ്റ്റ്. ഒരു ബുദ്ധഭിക്ഷുവിന്റെ മുഖം. അയാളുടെ മുൻതലമുറക്കാർ മ്യാന്മാറിൽ നിന്നും വന്നവരാണ്. അമേരിക്കയിൽ വന്ന് അവർ കൃസ്തുമതം സ്വീകരിച്ചു. ചെങ്‌ലീ ഒരിക്കൽ ദലൈ ലാമയെ ഇന്ത്യയിൽ വെച്ച് പരിചയപ്പെട്ടു. അദ്ദേഹത്തിൽ നിന്ന് തന്നെ ബുദ്ധമതവും സ്വീകരിച്ചു. ചെങ്‌ലീയോട് തനിക്കുള്ള അമിതമായ താത്പര്യം മറ്റു സ്പോണ്സര്മാരുടെ വിമർശനത്തിന് വിധേയമായിട്ടുണ്ട്. പലപ്പോഴും ഇതൊക്കെ വലിച്ചെറിഞ്ഞ് അയാളോടൊപ്പം ശ്രീലങ്കയിലേയ്ക്കോ മറ്റോ ഒളിച്ചോടിയാലോ എന്നും തോന്നിയിട്ടുണ്ട്. പക്ഷെ അയാൾ ഒരിക്കലും തന്നോട് അങ്ങനെ ഒരു താത്പര്യം കാണിച്ചിട്ടില്ല എന്നതാണ് സത്യം.


മുന്നിലെ ടേബിളിൽ യൂഫിയും ജോര്ജസും ഷോണും തിരക്കിട്ട ചർച്ചയിലായിരുന്നു. വേറെ ആരൊക്കെ തങ്ങളുടെ ഉറക്കെയുള്ള ചർച്ച കേൾക്കുന്നുണ്ട് എന്നത് അവർക്ക് ഒരു വിഷയം ആയിരുന്നില്ല. ആ കൂട്ടത്തിൽ ഷോണിനാണ് അൽപമെങ്കിലും ശാസ്ത്രാഭിമുഖ്യം ഉള്ളത്. യൂഫി ആഫ്രിക്കൻ വംശജനെങ്കിലും ചിനു അച്ചബെയുടെ 'ദൈവത്തിന്റെ അസ്ത്രം' എന്ന നോവൽ വായിച്ച് അതുമായി ഭാരതീയ തത്വചിന്തയ്ക്കാണ് സ്വാഹ്‍ലി വംശവിശ്വാസങ്ങളുമായുള്ളതിലും കൂടുതൽ അടുപ്പം എന്ന് മനസ്സിലാക്കി മുംബയിലെ ദക്ഷിണാഫ്രിക്കൻ കോൺസുലേറ്റിൽ ജോലി നേടി ഇന്ത്യയിൽ കുടിയേറി. വേദങ്ങളിൽ അവഗാഹം നേടാനുള്ള കുറുക്കുവഴി മാത്രമായിരുന്നു അത്. പട്ടിണിയുടെ ലോകത്തിന് എന്ത് നയതന്ത്രം! ലോകോത്തര ശാസ്ത്രജ്ഞന്മാരുടെ ഈ പ്രൊജക്ടിൽ ചെന്ന് വീണുകൊടുക്കാൻ കൈ നിറയെ കിട്ടാൻ പോകുന്ന പണം എന്ന ഒരേ ഒരു കാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മെറ്റാഫ്യ്സിക്സ് ശ്വസിച്ചും കുടിച്ചും കഴിയുന്ന യൂഫിക്ക് ശാസ്ത്രത്തോട് എന്നും പുച്ഛം തന്നെ ആയിരുന്നു. ഈ പ്രോജക്ടിലെ കരടാണ് അയാൾ. കുറ്റം മാത്രമേ അയാൾക്ക് കണ്ടുപിടിക്കാനായിട്ടുള്ളു. അതുകാരണം സഹപ്രവർത്തകരുടെ വെറുപ്പ് വേണ്ടതിലധികം സമ്പാദിച്ചിട്ടുമുണ്ട് .

"എനിക്ക് ഇത് വരെയും ആരും പറഞ്ഞത് ഒരക്ഷരവും മനസ്സിലായില്ല. വളരെ താമസിച്ചാണ് ഈ പ്രൊജക്ടിൽ ഞാൻ വന്നു ചേർന്നതും," അയാൾ തുറന്നു പറഞ്ഞു.

"അതുകൊണ്ടൊന്നുമല്ല. ഞാൻ തുടക്കം മുതലേ ഇതിൽ ഉണ്ടായിരുന്നു. ആത്മാർത്ഥമായി സഹകരിക്കാനും ശ്രമിച്ചു. എന്നിട്ടും ഒന്നും അങ്ങോട്ടു നേരെ കത്തിയിട്ടില്ല. വേണ്ട പോലെ ശാസ്ത്രാഭിമുഖ്യം ഇല്ലാത്തതായിരിക്കാം കാരണം ," ജോർജസും തന്റെ നിസ്സഹായാവസ്ഥ വെളിവാക്കി.

"എനിക്ക് ഇതൊക്കെ ഉണ്ട് . എന്നിട്ടും എനിക്ക് വളരെ കുറച്ചേ അറിയാവൂ. അങ്ങിനെ അറിഞ്ഞതിനെ ഒക്കെ ഞാൻ വിമർശിച്ചിട്ടും ഉണ്ട്. ഇപ്പോൾ എല്ലാ ഡോക്യൂമെൻറ്സും എനിക്ക് അവർ അയക്കാറില്ല," ഷോണിനും പരാതി എം മാത്രമേ ഉള്ളൂ. അടുത്തിരുന്ന പട്രീഷ്യ കേൾക്കാതിരിക്കാൻ ശബ്ദം താഴ്ത്തിയാണ് അയാൾ സംസാരിച്ചത്. സഹപ്രവർത്തകരെങ്കിലും അവർ തമ്മിൽ ജീവിതത്തിൽ ശത്രുക്കൾ ആയിരുന്നു. ശത്രുക്കൾ ആകുന്നതിനു മുൻപ് കാമുകരും.

"താങ്കൾക്ക് മനസ്സിലായത് പറയൂ," ജോർജസ് നിർബന്ധിച്ചു. "ബാബേൽ എന്നത് പഴയ നിയമത്തിൽ മനുഷ്യർ കെട്ടിയ ഒരു ഗോപുരം ആണെന്നറിയാം, ദൈവത്തിൽ എത്താനായി. 'നിങ്ങൾ ഓരോരുത്തരുടെയും ഭാഷ വേറെ വേറെ ആകട്ടെ' എന്ന് ദൈവം അവരെ ശപിച്ചു. അങ്ങനെയാണ് ഈ ലോകത്ത് ഇത്രയധികം ഭാഷകൾ ഉണ്ടായതു എന്നാണ് പഴയ നിയമത്തിലെ കഥ."

"അതെയോ? ഇന്ത്യയിൽ തന്നെയുണ്ട് 1900 ലധികം ഭാഷകൾ, മാതൃഭാഷയായിത്തന്നെ," യൂഫി തന്റെ അറിവും വിളമ്പി. "പക്ഷെ ഈ കഥ എനിക്കറിയില്ലായിരുന്നു. ഇപ്പോൾ പ്രോജക്ടിന്റെ പേരെങ്കിലും മനസ്സിലായി."

"ഉറുമ്പുകളെ കുറിച്ചാണ് പറഞ്ഞു തുടങ്ങേണ്ടത്. ഒരു ഉറുമ്പ് കൂനയിലെ ഉറുമ്പുകളുടെ തലച്ചോർ മൊത്തം എടുത്താലും മനുഷ്യന്റെ മസ്തിഷ്കത്തിന്റെ തീരെ ചെറിയ ഒരു ഭാഗത്തോളമേ വരൂ. പക്ഷെ ആ തലച്ചോറുമായി അവരുണ്ടാക്കുന്ന മണിമേടകൾ മനുഷ്യനെ നാണിപ്പിക്കും. എ സി മുതൽ ഇൻഡോർ ഫാർമിംഗ് വരെ ഉണ്ട്. ഒരു ഉറുമ്പുകൂനയുടെ സങ്കീർണ്ണത ആ ഉറുമ്പിൻകൂട്ടിലെ മുഴുവൻ ഉറുമ്പുകളുടെ തലച്ചോറിൽ പോലും ശേഖരിക്കാൻ കഴിയില്ല. അത്രയ്ക്കുണ്ട്. എന്നിട്ടും ഉറുമ്പിൻ കൂടു ഒരു യാഥാർഥ്യം ആണ്. കാരണം അവയുടെ എല്ലാം തലച്ചോറുകൾ തമ്മിൽ ടോട്ടൽ കണക്റ്റിവിറ്റി ഉണ്ട്."

ഷോൺ ഒന്ന് നിർത്തി തന്റെ മൊബൈൽ എടുത്ത് ഓൺ ചെയ്തു . പിന്നെ അത് മേശപ്പുറത്തു വെച്ച് സംസാരം തുടർന്നു. തന്റെ മൊബൈലിൽ സൗണ്ട് ഇൻസിനറേറ്റർ ഉണ്ട്. ഒരു വാക്കുപോലും പുറത്തു പോകില്ല . റെക്കോർഡ് ചെയ്യാനും ആകില്ല.

"അതായത് ഇന്റർനെറ്റ് പോലെ," ജോർജസ് പറഞ്ഞു.

ഷോൺ അത് കേട്ട് ഒന്ന് ചിരിച്ചു.

"ഇന്റർനെറ്റ് വരെ ഒന്നും പോകേണ്ട. നമ്മുടെ തലച്ചോറും ഛിന്നഭിന്നമാണ്. ഓരോ ന്യൂറോണും ഓരോ ഇന്റർനെറ്റ് കമ്പ്യൂട്ടർ പോലെ മറ്റ് അനേകം ന്യൂറോണുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു."

"അത്രയും മനസ്സിലായി. അത് എനിക്കും ആർക്കും അറിയാവുന്ന കാര്യം," യൂഫി പറഞ്ഞു

"ശരി. വീണ്ടും ഉറുമ്പുകളിലേയ്ക്ക് വരാം. നമ്മുടെ തമ്മിൽ തൊടാത്ത ട്രില്യൺ ന്യൂറോണുകളെ തമ്മിൽ ബന്ധിപ്പിക്കുന്നത് ന്യൂറോട്രാൻസ്മിറ്റർ എന്ന ഒരു കെമിക്കൽ പാലം കൊണ്ടാണ്. രണ്ടു ഉറുമ്പുകളുടെ തലച്ചോറുകൾ തമ്മിലും ഇങ്ങനെ ഒരു ബന്ധം ഉണ്ട്,"ഷോൺ തുടർന്നു.

"ഫെറോമോൺസ്," ജോർജസ് പുഞ്ചിരിയോടെ പറഞ്ഞു.

പിന്നെ യൂഫിയുടെ നേരെ തിരിഞ്ഞുപറഞ്ഞു, "ഓരോ ഉറുമ്പും തമ്മിൽ കാണുമ്പൊൾ ഇങ്ങനെ ഒരു കെമിക്കൽ പുറത്തു വിടും. അതാണ് അവരുടെ ഭാഷ."

"അത് ഒരു ഭാഷ മാത്രമാണെന്നാണ് നമ്മൾ ഇത്രയും കാലം കരുതിയത്. പക്ഷികളുടെ ഒക്കെ ഭാഷ പോലെ. പുതിയ ഉപകരണങ്ങളുടെയും നോം ചോംസ്കിയുടെ ഭാഷയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളടെയും അടിസ്ഥാനത്തിൽ ഇന്ന് ഇത് ഒരു വാർത്താ വിതരണ മാർഗമായാണ് ഭാഷയായല്ല അറിയപ്പെടുന്നത്," ഷോൺ പറഞ്ഞു നിർത്തി.

"അതായതു മനുഷ്യൻ ഉണ്ടാകുന്നതിനും ഏറെ മുന്നേ ഉറുമ്പുകൾക്ക് സൂപ്പർ കണക്റ്റിവിറ്റി ഉണ്ടായിരുന്നു," യൂഫി പറഞ്ഞു. "ഉറുമ്പുകൾ കണക്കു കൂട്ടാൻ പഠിക്കുന്നതിനെ കുറിച്ച് ഒരു സ്വാഹ്‍ലി കഥ കേട്ടിട്ടുണ്ട്. ഇത് അതിലും വിചിത്രം." ടെക്നൊളജിയോട് തനിക്കുള്ള കലി ഒരിക്കലും യൂഫി മറച്ചു വെയ്ക്കില്ല.

"ഇനി പറയാനുള്ളത് നക്ഷത്രങ്ങളെ കുറിച്ചാണ്. പ്രപഞ്ചം മുഴുവൻ പ്രകാശമാണെന്ന് നമ്മൾ കരുതും അത് ശരിയല്ല. നക്ഷത്രങ്ങൾ കോടിക്കണക്കിനു ഉണ്ടെങ്കിലും ഇരുട്ട് തന്നെയാണ് മിക്കവാറും എല്ലായിടത്തും. അതായത് നമ്മൾ കാണുന്ന ഈ പ്രകാശമാനമായ ആകാശം ഇവിടെ അടുത്ത് മാത്രം. പക്ഷേ ഈ പ്രപഞ്ചത്തെ മൊത്തം പ്രകാശമാനമാക്കുന്ന ഒന്നുണ്ട്, അത് കാണാൻ നമുക്ക് കണ്ണുമില്ല."

"സ്നേഹമാണോ?" യൂഫി ചോദിച്ചു.

"നമ്മൾ ശാസ്ത്രമാണ് ചർച്ച ചെയ്യുന്നത്, കെട്ടുകഥകളല്ല." ഷോൺ പറഞ്ഞു. അയാളുടെ ദീർഘകാല പ്രണയം പൊളിഞ്ഞു പോയത് ഒരു രഹസ്യമൊന്നുമല്ല എന്ന് അയാൾക്കും അറിയാം. യൂഫിയും ജോർജസും പാട്രിഷ്യയുടെ നേരെ ഒന്ന് ഒളികണ്ണിട്ടു നോക്കി. എന്തായിരിക്കാം ഇവർ പിരിയാൻ കാരണം?

"1905ൽ ഒടുവിലത്തെ ബഹുമുഖപ്രതിഭ എന്നറിയപ്പെടുന്ന ഫ്രഞ്ചുകാരൻ ഹെൻറി പോയിൻകെയർ ആണ് ആദ്യം ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടാകാം എന്ന സംശയം പ്രകടിപ്പിക്കുന്നത്. 1916ൽ തന്റെ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി എങ്ങും എത്താതെ വന്നപ്പോൾ അതിന്റെ കാരണം ഇങ്ങനെയൊരു പ്രതിഭാസത്തിന്റെ സാന്നിധ്യം ആയിരിക്കാം എന്ന് കാവ്യഭാവനയോടെ ഐൻസ്റ്റീനും പറഞ്ഞു. പിന്നെ കുറേക്കാലം ഇതിനെ കുറിച്ച് അധികം ഒന്നും കേള്കാണില്ലയിരുന്നു. ഒടുവിൽ 1993ൽ നോബൽ സമ്മാനാര്ഹരായ രണ്ടു ശാസ്ത്രഞ്ജന്മാരാണ് ഈ ഒളിച്ചുകളി വെളിപ്പെടുത്തുന്നത്. പക്ഷെ അവരുടെ തെളിവുകൾ ലോലമായിരുന്നു. തർക്കങ്ങളിൽ പെട്ട് അത് മുങ്ങിപ്പോയി. ഹാൾസ്-ടെയ്‌ലർ ബൈനറി പൾസാറിനാണ് അവർക്ക് നോബൽ സമ്മാനം കൊടുത്തതും. പിന്നെ നടന്നത് കഥ ഒരു വലിയ വേട്ടയുടെയാണ് . പല തരത്തിലുമുള്ള കെണികൾ ഒരുക്കപ്പെട്ടു. ഓരോന്നും മുമ്പുളളതിനേക്കാൾ പതിന്മടങ്ങ് മെച്ചപ്പെട്ടത്. എന്നിട്ടും 1995ൽ ഹാനോവറിൽ ജിയോ600 സ്ഥാപിക്കപ്പെടുന്നതുവരെ ഒരു പുലിയും വീഴുമെന്ന പ്രതീക്ഷപോലും ഉണ്ടായിരുന്നില്ല. ജിയോ600 അതൊക്കെ തിരുത്തി എഴുതി ഇരുപത്തി രണ്ടു വര്ഷം കണ്ണിലെണ്ണയൊഴിച്ചിരിക്കേണ്ടി വന്നെങ്കിലും ഒടുവിൽ പുലി കൂട്ടിൽ വീണു."

ജോർജസ് കോട്ടുവായിട്ടു.

"എന്തായിരുന്നു ആ പുലി?" മുന്നോട്ട് ആഞ്ഞിരുന്ന് ഇതൊക്കെ കഥപോലെ കേട്ടുകൊണ്ടിരുന്ന യൂഫിക്ക് ജിജ്ഞാസ അടക്കാൻ ആയില്ല.

"ഗ്രാവിറ്റേഷണൽ വേവ്സ്"

"ഓ, ഞാൻ പത്രത്തിൽ എന്തൊക്കെയോ വായിച്ചിരുന്നു,"ജോർജസ് പറഞ്ഞു. "പക്ഷെ ഇതൊക്കെ തമ്മിലുള്ള ബന്ധം?"

"ഞാനും വായിച്ചിരുന്നു. ഇന്ത്യക്കാർ പറയുന്ന പാൽക്കടൽ പോലെയാണ് അന്ന് എനിക്കതു തോന്നിയത്. സർവ്വതും നിലനിർത്തുന്ന അവരുടെ ദൈവമായ വിഷ്ണു ഒരു പാൽകടലിലാണ് ശയിക്കുന്നത്. അതിലെ തിരമാലകളാണ് ജീവിതങ്ങൾ എന്നൊക്കെ അവർ കരുതുന്നു."

"ഏതാണ്ട് അതുപോലെ ഒക്കെ തന്നെയാണ്. ഊർജ്ജത്തിന്റെ ഒരു കടലിലാണ് നമ്മൾ ജീവിക്കുന്നത്. വാക്വം എന്ന് പറഞ്ഞാലും അവിടെ വായു ഇല്ലെന്നേ അർത്ഥമുള്ളൂ. കടൽ പോലെ ഊർജ്ജം നിറഞ്ഞതാണ് പ്രപഞ്ചം. ശൂന്യത എന്നത് എങ്ങുമില്ല.ഉണ്ടാക്കാനും ആകില്ല. ബാബേൽ പ്രോജക്റ്റ് ലക്ഷ്യമിടുന്നത് ഈ ഗുരുത്വതിരമാലകളെ പ്രകാശം പോലെ ഉപയോഗിക്കാനാണ്. ഈ കോടീശ്വരന്മാരൊക്കെ ചേർന്ന് അവയെ പിടികൂടാനുള്ള ടെക്‌നോളജി വാങ്ങി. വില കെട്ടാൻ ഞെട്ടും. അത്രയും തുകയ്ക്ക് നെതർലാൻഡ് വേണമെങ്കിൽ വിലയ്‌ക്കെടുക്കാം എന്ന് മാത്രം അറിയുക."

"ഓ, എല്ലാം പോയി ." യൂഫി പറഞ്ഞു "ഏതാണ്ടൊക്കെ മനസ്സിലായി വന്നതായിരുന്നു."

"ഇപ്പോൾ നമ്മൾവാർത്താവിനിമയത്തിനായി ഉപയോഗിക്കുന്നത് എലെക്ട്രോമാഗ്നെറ്റിക് വേവ്സ് ആണ്. എഫ് എം റേഡിയോ മുതൽ ഈ മൊബൈൽ വരെ. ഇനി ഗ്രാവിറ്റേഷണൽ വേവ്സ് ഉപയോഗിക്കാം."

"അതിനു ഇത്ര വലിയ ചർച്ചയോ?" യൂഫി ചോദിച്ചു

"ചർച്ച ഇതിനൊന്നുമല്ല. അത് ഉച്ചകഴിഞ്ഞുള്ള സെഷനിൽ മനസ്സിലാകും,"ഷോൺ പറഞ്ഞു.

അയാൾക്ക് വരാൻ പോകുന്ന ഭൂകമ്പത്തെ കുറിച്ച് ഏകദേശം വിവരം ഉണ്ടായിരുന്നു. കൂടെയുള്ളവർ ആറു വര്ഷം മുൻപ് ഒപ്പിട്ടുകൊടുത്ത രേഖകൾ അവർ സശ്രദ്ധം വായിച്ചിരുന്നെങ്കിൽ അവർക്കും ഉള്ളിൽ ഇപ്പോൾ ഒരു ഭയം ഉണ്ടായേനെ. പാട്രിഷ്യയുടെ രീതികൾ അയാൾക്ക് അറിയാമായിരുന്നത് കൊണ്ടാണ് അയാൾ അതൊക്കെ ശ്രദ്ധിച്ച് വായിച്ചത്.

"ഒരേ ഒരു ചോദ്യം കൂടി. എന്തുകൊണ്ട് ഈ ടെക്നോളോജിക്ക് ഇത്രയും വില?"

"എനിക്കും അത് അന്നത്തെ പത്രത്തിൽ വായിച്ച അറിവേ ഉള്ളൂ. ഗ്രാവിറ്റേഷണൽ വേവ്സ് ഇത്ര ദൂരെ നിന്നൊക്കെ ഇങ്ങെത്തുമെങ്കിലും അതിന്റെ ആംപ്ലിറ്റ്യൂട് വളരെ നിസ്സാരമാണ്. അത് തന്നെ ഭൂമിയിൽ എത്തുമ്പോൾ ടെൻ റൈസ്ഡ് റ്റു മൈനസ് ട്വന്റി ആയി കുറയും. അതായത് വൺ സെക്സ്റ്റിലിയോൺ കണ്ടു കുറയും. അതിനെ വരെ പിടിക്കണമെങ്കിൽ എന്ത് സെൻസിറ്റീവ് ആയിരിക്കണം ആ ടെക്‌നോളജി എന്നോർത്ത് നോക്കൂ, " ഷോൺ പറഞ്ഞു.

"ഈ വേട്ടയാടുക, പിടിക്കുക എന്നൊക്കെ പറഞ്ഞാൽ കേൾക്കാൻ രസമുണ്ട്. ശരിക്കും എന്താണ് ഈ കെണി എന്ന് പറയുന്നത്? എനിക്ക് മനസ്സിലാവില്ലെങ്കിൽ വിട്ടേക്കൂ," ഷോൺ ചോദിച്ചു.

"അല്ല,അത് മനസ്സിലാക്കാൻ എളുപ്പമാണ്. 600 മീറ്റർ നീളമുള്ള രണ്ടു പൈപ്പുകൾ ഇംഗ്ലീഷിലെ എൽ എന്ന അക്ഷരത്തിന്റെ ആകൃതിയിൽ ചേർത്ത് വെയ്ക്കുന്നു.പൈപ്പുകൾ കൂട്ടിമുട്ടുന്ന ആ മൂലയിൽ നിന്ന് ലേസർ രശ്മികൾ രണ്ടു പൈപ്പുകളിലൂടെയും അറ്റം വരെ പോയി തിരിച്ചെത്തുന്നു. ഇവ ഇതിനെടുക്കുന്ന സമയം ഒന്ന് തന്നെയായിരിക്കും. അപ്പോഴാണ് ആ തിരമാല ഗ്രാവിറ്റേഷണൽ വേവ് ഒരു പൈപ്പിന്റെ വായ്ഭാഗത്ത് വന്നു തട്ടുന്നത്. ആ ആഘാതത്തിൽ ആ ഒരു പൈപ്പിന് മാത്രം നീളം കുറയും. അതിന്റെ ഉച്ചിയ്ക്കല്ലേ ആഘാതം. നീളം കുറയുക എന്നൊക്കെ പറഞ്ഞാൽ ഒന്നോ രണ്ടോ ആറ്റത്തിന്റെ കനത്തിൽ. എങ്കിലും ആ പൈപ്പിലൂടെ സഞ്ചരിച്ച് മടങ്ങി വരുന്ന ലേസർ രശ്മി മറ്റേ പൈപ്പിലെ രശ്മിയേക്കാൾ പെട്ടെന്ന് മടങ്ങിയെത്തും. അതിനു സഞ്ചരിക്കേണ്ട ദൂരം ഒന്നോ രണ്ടോ ആറ്റത്തിന്റെ അളവിൽ കുറഞ്ഞല്ലോ. നേരത്തെ എത്തും എന്ന് പറഞ്ഞാലും ഇതുപോലെ ടെൻ റെയ്സ്ഡ് റ്റു മൈനസ് ഇരുപതോ ഇരുനൂറോ ഒക്കെ സെക്കന്റ് ആകാമെന്നേ ഉള്ളൂ. ഇതാണ് ആ തിരമാലയുടെ സാന്നിധ്യം കെണിവെച്ചു പിടിച്ചു എന്ന് പറയുന്നത്."

"ഹോ പിടിച്ചതും പുലി, പിടിച്ചവരും പുലികൾ," യൂഫി ഇങ്ങനെ അർഥം വരുന്ന ഒരു കിക്കോങ്ങോ ശൈലി പറഞ്ഞു.

അടുത്ത ടേബിളിൽ ഇരുന്നവർ വേറെ ഒരു ചർച്ചയിൽ ആയിരുന്നു. അവർ രാവിലത്തെ ചർച്ചയിൽ ചൂടോടെ പങ്കെടുത്തവരാണ് മൂന്നുപേരും. എമിലിയും ജൂലിയും ശാസ്ത്രജ്ഞരെങ്കിലും ശാസ്ത്രത്തെ കുറിച്ച് കൂടുതൽ വായിച്ചത് മൈക്കേൽ തന്നെ. എന്നിട്ടും അയാൾക്ക് ഈ പ്രോജെക്ടിനോട് എന്താണിത്ര എതിർപ്പെന്നത് അവരെ കുഴക്കി. ഒടുവിൽ ജൂലിയാണ് അത് ചോദിച്ചത്.

"മൈക്കേലിന് കാര്യങ്ങൾ അറിയാമായിരുന്നിട്ടും എന്തിനാണ് ഇതിനെ എതിർക്കുന്നത്"

"കാര്യങ്ങൾ അറിയാവുന്നത് കൊണ്ടാണ് എതിർക്കുന്നത്. എന്റെ ജീവൻ പണയം വെച്ചാണ് എതിർക്കുന്നതും . വ്യത്യസ്ത അഭിപ്രായങ്ങൾക്ക് കുരിശു മരണവും വെടിയുണ്ടയുമേ വിധിച്ചിട്ടുള്ളൂ. എങ്കിലും എന്റെ മനസ്സാക്ഷിയെ വിട്ടു ഞാൻ ജീവിക്കില്ല. ഊണ് കട്ടെടുക്കാം, ഉറക്കം കട്ടെടുക്കാൻ ഒക്കില്ലെന്നാണ് ഞാൻ പഠിച്ചത്"
"ഓ മൈക്കേൽ എനിക്ക് ഈ കവിത ഒന്നും എനിക്ക് മനസ്സിലാകില്ല. നേരെ പറയൂ, "അതിൽ ഫിസിക്സ് വല്ലോം ഉണ്ടേൽ പറ,"എമിലി പറഞ്ഞു.

"ഫിസിക്സ് ഇല്ല. ബിയോളജി ഉണ്ട്, എടുക്കട്ടേ. ഓകെ . ഊണെന്നു പറഞ്ഞാൽ ആഹാരം, സ്വത്ത് എന്നൊക്കെ പറയാം. അത് വേണമെങ്കിൽ മോഷ്ടിക്കാം. ഇല്ലീഗൽ ആയി കൈയടക്കാം. പക്ഷെ ഉറക്കം ദൈവം തരുന്നതാണ്. ദൈവം എന്നാൽ മനസ്സാക്ഷി. ഈ പ്രോജക്ടിന്റെ അതീവ രഹസ്യ സ്വാഭാവം കൊണ്ടുതന്നെ ഇതിൽ എനിക്ക് എന്തോ ഒരു തിന്മയുടെ ഗന്ധം ഉണ്ടെന്നു തോന്നുന്നു. പതിനാറു സ്പോൺസേർസ് ഉണ്ടായിരുന്നത് ഇപ്പോൾ വെറും അഞ്ചു പേരായി."

"അതിലെന്ത്. പതിനൊന്നു പേർ പിന്മാറിയിരിക്കാം. ശരിയാണ് അപ്പോൾ അതിനു കാരണമാവും കാണുമല്ലോ. നിങ്ങളുടെ ഊഹം ശരിയാണ്."എമിലി പറഞ്ഞു

"അതല്ല പോയിന്റ്. എന്റേത് ഊഹവുമല്ല. ഓരോ സ്പോൺസർ പിന്മാറി എന്ന് അറിയിപ്പു കിട്ടിയപ്പോഴൊക്കെ ഞാൻ വോഗ് മാഗസിനിന്റെ ആ ലക്കം വാങ്ങുമായിരുന്നു."

"ഇത് കവിതയും വിട്ടു അത്യന്താധുനികം ആയല്ലോ. ഇത് രണ്ടും തമ്മിൽ എന്ത് ബന്ധം?"എമിലി ചോദിച്ചു

"ഒരു ബന്ധവുമില്ല. കോടീശ്വരന്മാരുടെ മരണവാർത്തകൾ വോഗ് മാസിക കൃത്യമായി പ്രസിദ്ധപ്പെടുത്തും. ഓരോ സ്പോൺസർ പിന്മാറിയപ്പോഴും ഓരോ കോടീശ്വരന്മാർ മരിച്ച വാർത്ത ഞാൻ വായിച്ചു. വോഗിൽ. ചില്ലറ ആൾക്കാരൊന്നുമല്ല. വെറും ധനികർ വോഗ് വിലവെയ്ക്കാറില്ല. എല്ലാ മരണങ്ങളുംഅസ്വാഭാവികം ആയിരുന്നു."

ജൂലി ആദരവോടെ മൈക്കേലിനെ നോക്കി. ബുദ്ധിയാണ് ആണിന്റെ സൗന്ദര്യമെങ്കിൽ അവൾ കണ്ടതിൽ ഏറ്റവും സുന്ദരൻ അയാൾ തന്നെ. സാമൂഹ്യ ശാസ്ത്രവും പരിസ്ഥിതിയും ചേർത്ത് അയാൾ എഴുതിയ പുസ്തകം, 'ഗ്രീൻ ഗോസ്റ്റ്' എക്കാലത്തെയും മികച്ച പരിസ്ഥിതി ക്ലാസ്സിക്ക് ആയിരുന്നു. അതിന്റെ ചില ഭാഗങ്ങൾ ചർച്ച ചെയ്യാൻ ജൂലി അയാളോടൊപ്പം ഒരു മാസം പെറുവിൽ താമസിച്ചിട്ടുണ്ട്. ജീവിതത്തിലെ ഒരേ ഒരു മധുവിധു. അവൾ നിർബന്ധിച്ചിട്ടും കുടുംബം എന്ന ഏർപ്പാടിന് താനില്ല എന്ന കടുത്ത നിലപാടാണ് മൈക്കേൽ എടുത്തത്. ഇപ്പോൾ ഏറെ കാലം കാണാതിരുന്നപ്പോൾ അയാളുടെ നെഞ്ചിലെ ചൂടിന് കൊതി തോന്നുന്നു.

"ഓ എനിക്കിതറിയാം. ഇതേക്കുറിച്ച് ഒരു TED ടോക്ക് ഞാൻ കേട്ടിട്ടുണ്ട്"എമിലി പറഞ്ഞു

"അവരുടെ മരണത്തെ കുറിച്ചോ?"

"അല്ല, കോഇൻസിഡൻസുകളെ കുറിച്ച്. രണ്ടു കാര്യങ്ങൾ ഒന്നിച്ച് സംഭവിച്ചാൽ മനസ്സ് അതിനെ കൂട്ടിക്കെട്ടും. അത് മനസ്സിന്റെ സ്വഭാവമാണ്. ഈ കാര്യത്തിൽ അവരാണോ നമ്മുടെ സ്പോൺസേർസ് എന്ന് നമുക്ക് അറിയില്ല. പതിനൊന്നു കോടീശ്വരന്മാർ മരിച്ചു. അല്ലെങ്കിൽ ഓക്കേ കൊല്ലപ്പെട്ടു. അതെ സമയത്ത് പതിനൊന്നു സ്പോൺസേർസ് പിന്മാറി. ഇവിടെ പതിനൊന്ന് എന്ന സംഘ്യ മാത്രമാണ് കോമൺ ഫാക്ടർ."

"കോടീശ്വരന്മാരാണെന്നതും ഒരു കോമൺ ഫാക്ടർ ആണ്,"ജൂലി മൈക്കലിനോടൊപ്പം കൂടി

"ആകാം പക്ഷെ കോടീശ്വരന്മാർ ലോകത്ത് പതിനൊന്നല്ല പതിനായിരവും അല്ല. അതുകൊണ്ടു അത് കോമൺ ഫാക്ടർ ആക്കുന്നതിൽ കാര്യമില്ല," എമിലി വിടാൻ ഭാവമില്ല.

"ഓക്കേ,അത് ഞാൻ വിടുന്നു. എന്താണ് ഇവർ ചെയ്യാൻ ശ്രമിക്കുന്നത്. യുഗങ്ങളായി കള്ളം പറയാൻ മനുഷ്യൻ നേടിയെടുത്ത കഴിവ്. ഉറുമ്പുകളുടെ കഥയാണ് ഇന്ന് രാവിലെയും പറഞ്ഞത്. പെസ്റ്റിസൈഡുകളുടെ ഉപയോഗം കാരണം ഉറുമ്പുകൾ എങ്ങിനെ കൈകാലുകൾ കൂടി ആശയവിനിമയത്തിൽ ഉൾപ്പെടുത്തി കള്ളം പറഞ്ഞു തുടങ്ങി എന്ന് നീൽ പോസ്റ്റ്മാൻ ഒരു പുസ്തകത്തിൽ വിവരിക്കുന്നുണ്ട്."

"ഞാൻ ഒരു കാര്യം പറയട്ടെ. നീൽ പോസ്റ്റ്മാനെയൊക്കെ എനിക്ക് ആദരവാണ്. പക്ഷെ മനുഷ്യനെ ആസ്പദമാക്കി ഹ്യൂമാനിറ്റീസിൽ നടത്തുന്ന ഒരു ഗവേഷണത്തിലും എനിക്ക് വിശ്വാസം ഇല്ല. സ്‌വേച്ഛ ഇല്ലെന്ന് തെളിഞ്ഞാൽ മനുഷ്യൻ കൂടുതൽ കള്ളന്മാർ ആകും പോലും. അത് വായിച്ച് ഞാൻ ചിരിച്ചു ചത്തു."

"അതെന്താ?"ജൂലി ചോദിച്ചു.

"സ്വന്തമായിതീരുമാനമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ കള്ളം എന്നെങ്ങനെ പറയും? സാഹചര്യത്തെ അല്ലെ പഴിക്കാൻ കെ കഴിയൂ.'

അവരുടെ ചർച്ച കേട്ടുകൊണ്ടിരുന്നപ്പോൾ ജൂലിക്ക് എമിലിയോട് അസൂയ തോന്നി. തന്റെ സ്ഥാനത്ത് എമിലിയാണ് ഇയാളുടെ കൂടെ കഴിഞ്ഞിരുന്നതെങ്കിൽ ഇന്ന് ഇവർക്ക് ഒരു കുടുംബം ഒക്കെ ആയേനെ.

പിന്നെയും അവർ എന്തൊക്കെയോ ചർച്ച ചെയ്‌തെങ്കിലും ജൂലിയുടെ മനസ്സിൽ പെറുവിൽ താൻ അയാളോടൊപ്പം കഴിഞ്ഞ കാലങ്ങൾ ഓർക്കുകയായിരുന്നു. ഹാളിലേക്ക് പോകുന്ന വഴിക്ക് അയാളുടെ കയ്യിൽ പിടിച്ച് വളരെയധികം ചേർന്ന് നടക്കാൻ അവൾ ശ്രമിച്ചു. അയാളാകട്ടെ വേറേ ഏതോ ലോകത്തായിരുന്നു.

മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടവനെ പോലെ അയാളുടെ മുഖം വിളറിയിരുന്നു.


ഉച്ചകഴിഞ്ഞുള്ള സെഷൻ എല്ലാവരെയുംഞെട്ടിച്ചു കളഞ്ഞു. പട്രീഷ്യ ആണ് ആ ബോംബ് പൊട്ടിച്ചത്.

"ഭാഷയ്ക്ക് പകരം വെക്കാനായി പുതിയ ആശയവിനിമയ മാർഗ്ഗമായി മസ്തിഷ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുമ്പോൾ അറിവും കഴിവും കൂടുതൽ ജനായത്തം ആകും. അറിവെന്ന ശക്തി ആരുടേയും കുത്തക അല്ലാതെ ആകും. പഠനം, ശാസ്ത്രം, സാങ്കേതിക വിദ്യ, ആതുരസേവനം മെഡിക്കൽ സയൻസ് എന്നിവ വമ്പിച്ച കുതിച്ചു ചാട്ടം നേരിടും. ഗ്രാവിറ്റേഷണൽ വേവ്സ് ഒരു മാർഗ്ഗം ആയി ഉപയോഗിച്ച് മസ്തിഷ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ലഭ്യമാണെന്ന് ഇന്ന് രാവിലത്തെ ചർച്ചയിൽ വിശദമാക്കിയല്ലോ. ഈ പ്രൊജക്റ്റിൽ ആദ്യം മുതൽ മുടക്കുന്നവരാകും ലാഭം കൊയ്യുക. അതിന്റെ ഗുണദോഷങ്ങളെ കുറിച്ചെല്ലാം നിങ്ങൾ നൽകിയ അഭിപ്രായങ്ങളും നിർദേശങ്ങളും ഈ പ്രോജക്ടിന് വളരെ വിലയേറിയതാണ്. നിങ്ങൾക്ക് അതിനു തന്ന പ്രതിഫലം നിങ്ങളുടെ സേവനങ്ങൾക്ക് ഒരു പാരിതോഷികം ആവുന്നില്ല എന്ന് ഈ കൺസോർഷ്യത്തിനു തോന്നിയത് കൊണ്ട് നിങ്ങൾക്കും മുതൽ മുടക്കോ ഷെയറോ ഇല്ലാതെ ഇതിന്റെ ലാഭത്തിന്റെ ഒരു പങ്കു കൂടി കമ്പനി തരും. അതുപോലെ തന്നെ എഗ്രിമെന്റിന്റെ സമയത്ത് ഇതിന്റെ പരീക്ഷണഘട്ടത്തിൽ നിങ്ങളിൽ ഒരാൾ വോളന്റീർ ചെയ്യണം എന്നൊരു നിയമം ഉണ്ടായിരുന്നു."

അപ്പോഴാണ് മൈക്കേലിന്റെ മുന്നറിയിപ്പിന്റെ ആഴം എമിലിയും ജൂലിയും തിരിച്ചറിഞ്ഞത്. ഒരു ഊണും വെറുതെ കിട്ടില്ല എന്ന ഇക്കണോമിസ്റ്റുകളുടെ തമാശ അയാളും അപ്പോൾ ഓർത്തു. അങ്ങനെയൊരു നിയമത്തിൽ അവർ എല്ലാവരും ആറു കൊല്ലം മുൻപ് ഒപ്പിടുമ്പോൾ തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വന്നു ചേർന്ന അതിഭീമമായ സംഖ്യയെ കുറിച്ച് മാത്രമേ അവർ ചിന്തിച്ചിരുന്നുള്ളൂ. അങ്ങനെ തങ്ങളുടെ മനസ്സ് ലോകത്തിനു മുന്നിൽ തുറന്നിടേണ്ടി വരുന്ന കാലം അങ്ങ് ദൂരെയാണെന്നും അത് ഒരിക്കലും വരാതിരുന്നേക്കാം എന്നും അവർ അപ്പോൾ കരുതിയിരുന്നു. ഇന്നിപ്പോൾ തങ്ങളുടെ വിധി പടിവാതിൽക്കൽ എത്തി നിൽക്കുന്നു.

മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് കേട്ട് ഉറക്കമായി, തൂക്കിക്കൊല്ലുന്നതിനു തൊട്ടു മുൻപ് മാത്രം ഉണർന്നവരെ പോലെ അവർക്ക് തോന്നി. വിശ്വസിക്കാൻ വയ്യാതെ അവർ പരസ്പരം നോക്കി.


ഒരോരുത്തരും തങ്ങൾക്ക് വോളന്റീർ ചെയ്യാൻ ഒക്കാത്തതിന്റെ കാരണങ്ങൾ നിരത്തി. രഹസ്യങ്ങളാണ് ഒരാളുടെ ജീവിതത്തിന്റെ അന്ത സത്ത എന്നും അത് നഷ്ടപ്പെട്ടാൽ അസ്തിത്വം പിന്നെ ഇല്ല എന്നുമൊക്കെ ജാനറ്റ് വാദിച്ചു. ആരും അവരവരുടെ മുന്നിൽ പോലും രഹസ്യം ഉള്ളവരാണ് എന്ന ഹാവ്ലോക് എല്ലിസിന്റെ വാചകം മിക്കവാറും ഉദ്ധരിച്ചു.

പൂർണ്ണമായും മനസ്സ്‌ ആർക്കും വായിച്ചെടുക്കാവുന്ന തരത്തിൽ ആക്കിയാൽ പിന്നെ മരിച്ചത് പോലെ തന്നെ. ഒരിക്കലും ഒരാളെ കൊല്ലാൻ നിയമം അനുവദിക്കുന്നില്ല. സ്വയം ഒപ്പിട്ടു കൊടുത്ത എഗ്രിമെന്റ് ആണെങ്കിൽ പോലും കോടതിയിൽ അത് നിലനിൽക്കില്ല. ഇതൊക്കെ ശക്തമായി തന്നെ ജാനറ്റ് പറഞ്ഞു.


എല്ലാം പട്രീഷ്യ കേട്ടു. കോടതിക്ക് വില ഇടാൻ കഴിവുള്ളവരാണ് ഈ കൺസോർഷ്യം നടത്തുന്നത്. ആരെങ്കിലും ഒരാളെങ്കിലും ഒരു പരീക്ഷണ വസ്തുവായി മുന്നോട്ടു വന്നില്ലെങ്കിൽ അവർ എല്ലാവരും കൂടി കമ്പനിയിൽ തിരിച്ചടിയ്ക്കേണ്ട സംഖ്യയെ കുറിച്ച് അവൾ അവരെ ഓർമ്മിപ്പിച്ചു. എന്നിട്ടും ആരും അനങ്ങിയില്ല.

"ഇനി എന്റെ മുന്നിലുള്ള വഴി ഞാൻ തന്നെ നിങ്ങളിൽ ഒരാളെ തിരഞ്ഞെടുക്കുക എന്നതാണ്. എനിക്ക് നിങ്ങളിൽ ഒരാളോടും പ്രത്യേകിച്ച് മമതയെ വെറുപ്പോ ഇല്ല."

അവൾ കണ്ണിൽ നനവോടെ ചെങ്‌ലിയെ ഒന്ന് നോക്കി. ഷോണിനെയും നോക്കി. ഒന്ന് തന്റെ ചരിത്രം മറ്റേത് തന്റെ സാധ്യത.

"അതുകൊണ്ടു നറുക്ക് എടുക്കുകയാണ്. റാൻഡം നമ്പർ പ്രെഡിക്ഷന് ആണ് ഇതിനു ഉപയോഗിക്കുന്നത്. നറുക്ക് വീഴുന്നയാളുടെ യൂണിറ്റ് ഇന്ന് രാത്രി കൃത്യം പന്ത്രണ്ടുമണിക്ക് ഞാൻ ഓൺ ചെയ്യും. എനിക്കും പിന്നെ ഞാൻ തീരുമാനിക്കുന്നവർക്കും അയാളുടെ ചിന്തകളിലേയ്ക്ക് ഡയറക്റ്റ് ആക്സസ് ഉണ്ടായിരിക്കും."

അതുകേട്ടതും റാൻഡം നമ്പർ എന്നൊരു നമ്പർ ഇല്ലെന്നു എമിലി വാദിച്ചു. വലിയ തർക്കങ്ങൾക്ക് ശേഷം പട്രീഷ്യ അത് സമ്മതിച്ചു. മൈക്കേൽ അഭിനന്ദിച്ചുകൊണ്ടു എമിലിയെ ചുംബിച്ചു. പരസ്യമായി തന്നെ.

ആ ഒൻപതുപേർക്കുമിടയിൽ കണ്സോര്ഷ്യത്തോട് ഒരു വെറുപ്പ് രൂപപ്പെട്ടു വരുന്നത് പട്രീഷ്യ തിരിച്ചറിഞ്ഞു. .

എല്ലാവരുടെയും പേരെഴുതിയ തുണ്ടുകൾ അവൾ ഒരു പാത്രത്തിൽ ഇട്ടു. റൂം ബോയിയെ വിളിച്ച് അതിൽ ഒരു തുണ്ട് എടുക്കാൻ പറഞ്ഞു.

താൻ എടുക്കുന്ന തുണ്ടിനു ഏതോ സമ്മാനം കിട്ടിയെന്നു കരുതി അവൻ ടിപ്പിനായി കാത്ത് നിന്നു. ഒടുവിൽ ജാനറ്റ് അവന്റെ കയ്യിൽ ഒരു ഡോളർ വെച്ച് കൊടുത്തു. നന്ദിയും പറഞ്ഞ് അവൻ പോയി.

എല്ലാവരും ആകാംഷയോടെ ആരുടെ പേരായിരിക്കും എന്ന് കാത്തിരുന്നു.

എല്ലാവരുടെയും ഹൃദയമിടിപ്പ് കൂടിക്കൂടി മറ്റുള്ളവർക്കും കേൾക്കാവുന്നതുപോലെ ആയി.

തങ്ങൾ അല്ലാതെ ആരായാലും മതി.

അത് തങ്ങൾക്ക് എത്ര പ്രിയപ്പെട്ടവരായാലും കുഴപ്പമില്ല എന്നായിരുന്നു എല്ലാരുടെയും പ്രാർത്ഥനയുടെ ഉള്ളടക്കം.

പ്രിയപ്പെട്ടവർ എന്ന് തങ്ങൾ ഇത്രയും കാലം കരുതിയിരുന്നവരെ ബലി കൊടുക്കാൻ തക്ക മൃഗ തുല്യരാണല്ലോ തങ്ങൾ എന്നും അവരാരും ചിന്തിക്കാതിരുന്നില്ല.

പക്ഷെ ഇത് മരണത്തിലും ഭയാനകമായ ജീവിതമാണ്.

വ്യൿതി എന്ന പ്രതിഭാസം തന്നെ ജീവനോടെയിരിക്കുമ്പോൾ ഇല്ലാതാകുന്ന മരണം.

ദൈവ വിശ്വാസം ഇല്ലാത്തവരും കുരിശു വരയ്ക്കാനും മറ്റും തുടങ്ങി.

പട്രീഷ്യ ഒടുവിൽ ആ പേര് വായിച്ചു.

ഷോൺ ലാർവിൻ

കുറെ നേരത്തേയ്ക്ക് ആരും ഒന്നും മിണ്ടിയില്ല.

രക്ഷപ്പെട്ടതിന്റെ സന്തോഷമാണോ ഷോണിനോടുള്ള സഹതാപമാണോ പ്രകടിപ്പിക്കേണ്ടത് എന്നവരെല്ലാം സംശയിച്ചു.

ഒടുവിൽ അവന്തിക അന്നാദ്യമായി സംസാരിച്ചു.

"വിഷമിക്കേണ്ട ഷോൺ. നിങ്ങള്ക്ക് ഒന്നും സംഭവിക്കില്ല. ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്. നിങ്ങളുടെ ദേഹത്ത് ഒരു യൂണിറ്റ് ഇമ്പ്ലാന്റ് ചെയ്താലേ എന്തിനും കഴിയൂ. അതിനെതിരെ രാജ്യത്തെ നിയമങ്ങൾ ഉണ്ട്."

വേറെ ആരും ഒന്നും മിണ്ടിയില്ല.

"അതിൽ കാര്യമില്ല, അവന്തികാ. ഈ എഗ്രിമെന്റിന്റെ സമയത്ത് ഐഡന്റിറ്റി എന്നപോലെ എല്ലാവരിലും ഒരു യൂണിറ്റ് അവർ ഇമ്പ്ലാൻറ് ചെയ്തിരുന്നു. ഒരു ന്യൂറോളജിസ്റ്റ് ആയ എനിക്ക് അത് അറിയാമായിരുന്നു. എന്നിട്ടും ഞാൻ അതിന് സമ്മതിച്ചു. നിങ്ങളുടെ എല്ലാവരുടെയും കഴുത്തിന് മേലെയായിട്ട് അത് ഇൻജെക്ഷനിലൂടെ ഇമ്പ്ലാൻറ് ചെയ്തിട്ടുണ്ട്. അറിഞ്ഞിട്ടും ഞാൻ നിങ്ങളെ ആരെയും അറിയിച്ചില്ല. അതിന്റെ ശിക്ഷയാണ് ഇതെനിക്ക്. ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം ഇതിനു വഴങ്ങുന്നു. ഇനി എന്റെ ജീവിതത്തിൽ രഹസ്യങ്ങൾ ഇല്ല. എന്റേതായി വ്യക്തിത്വം ഇല്ല. ഇനി ഞാൻ മരിച്ചവൻ തന്നെ." അതും പറഞ്ഞ് ഷോൺ ണ് നിലത്ത് കുത്തിയിരുന്നു.

അയാളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കും എന്ന് ചിന്തിച്ച് മറ്റുള്ളവർ നിശ്ശബ്ദരായി അയാളെ നോക്കി നിന്നു.

അയാളുടെ ദേഹം അവർക്ക് ഒരു ശവശരീരം പോലെ തോന്നിച്ചു.


രാവിലെ തന്നെ പട്രീഷ്യ ആ മരണവാർത്ത അറിഞ്ഞു.

ഷോൺ ആത്മഹത്യ ചെയ്തു.

കാരണം അറിയില്ല. രാവിലെ റൂം ബോയിയാണ് ബോഡി കണ്ടത്.

അത് പാട്രിഷ്യയ്ക്ക് ഒരു വാർത്ത അല്ലായിരുന്നു.

തലേന്ന് രാത്രിയിൽ കൃത്യം പന്ത്രണ്ടു മണിക്ക് അയാളുടെ യൂണിറ്റ് വെറും ഒരു സ്വിച്ച് മാത്രം പ്രസ്സ് ചെയ്ത് അവൾ പ്രവർത്തനക്ഷമമാക്കിയിരുന്നു.

അയാളുടെ ചിന്തകൾ അവളുടെ മനസ്സിലൂടെയും രാത്രിനീളെ പാമ്പ് പോലെ ഇഴയുന്നുണ്ടായിരുന്നു. ഉറക്കത്തിൽ പലപ്പോഴും അത് അവളുടെ ചിന്തകൾ പോലെ തോന്നിച്ചിരുന്നു. ആത്മഹത്യാ പ്രവണത തനിക്കും ഉണ്ടോ എന്ന് അവൾ പലവുരു സംശയിച്ചു

ആ സ്വപ്നങ്ങൾക്കെല്ലാം കറുപ്പ് കലർന്ന ചുവപ്പു നിറമായിരുന്നു.
ശ്രീകുമാർ കെ

Saturday, July 20, 2019

 മാഡം

അന്ന് സിനിയുടെ എട്ടാമത്തെ ജന്മദിനമായിരുന്നു അന്ന്. എല്ലാ വർഷവും എങ്ങനെയാണെങ്കിലും എനിക്ക് സാലറി കിട്ടുന്നതിന് രണ്ടുദിവസം മുന്പായിരിക്കും അവളുടെ ജന്മദിനം. ഒരിക്കൽ ഇനി അവളുടെ ജന്മദിനം നക്ഷത്രം നോക്കി മാത്രമേ ആഘോഷിക്കൂ എന്ന് തീരുമാനിച്ചതാണ്. ആ വര്ഷം നക്ഷത്രവും ചതിച്ചു. ഇടവത്തിലെ രോഹിണി ആ മാസം അവസാനമാണ് വന്നത്. ശമ്പളം നേരത്തെ കിട്ടുന്ന ചില സുഹൃത്തുക്കൾ കടം തരാൻ മടിക്കാത്തത് കൊണ്ട് ഇത് വരെയും അവളുടെ പരിഭവം കേൾക്കേണ്ടി വന്നിട്ടില്ല.

ഇപ്രാവശ്യം അതുണ്ടായില്ല. ഒരു വെബ് സൈറ്റ് മലയാളത്തിൽ മൊഴിമാറ്റം നടത്തിയതിൽ നിന്ന് പ്രതീക്ഷിക്കാതെ കുറച്ചു കാശു കിട്ടി. പുതിയ തൊഴിലുകൾക്ക് പുതിയ വേതന വ്യവസ്ഥകൾ. ഭാഗ്യം!

 മധുരിയോടും പറയാതെ മോൾക്ക് ഒരു ബർത്ത്ഡേ കേയ്ക്ക് ഓർഡർ ചെയ്തു. വൈറ്റ് ഫോറെസ്റ് വേണോ ബ്ലാക്ക് ഫോറെസ്റ് വേണോ എന്ന ബേക്കറിക്കാരന്റെ ചോദ്യം എന്നെ ഒന്ന് കുശാക്കി. ഹരിതവനങ്ങളെ കുറിച്ചേ ഞാൻ കേട്ടിരുന്നുള്ളൂ. ഫ്രഷ് ക്രീം വേണോ എന്നുള്ള ചോദ്യത്തിന് ഉത്തരം കുറേക്കൂടി എളുപ്പമായിരുന്നു. പഴകിയത് ഒഴിവാക്കുന്നതാണ് നല്ലത്.

വീട്ടിൽ ചെന്നപ്പോൾ മോൾ ഒരുങ്ങി മുറ്റത്തു തന്നെ നിൽപ്പുണ്ട്. മാധുരി വരാന്തയിലും. അവൾ ഒരുങ്ങിയിട്ടൊന്നുമില്ല. ഡേറ്റ് തെറ്റിയിട്ടില്ല. ഇന്നലെ പിറന്നാൾ. സിനിക്ക് എന്തോ കാര്യത്തിന് പുറത്തു പോകണം. അല്ലെങ്കിലും സ്‌കൂട്ടറാണ്. മൂന്നു പേർക്കും കൂടി യാത്ര നടക്കില്ല. മോള് കുറച്ചു വളർന്നു. മടിയിൽ ഇരുത്താനൊക്കില്ല.

സ്‌കൂട്ടർ സ്റ്റാൻഡിൽ ഇട്ട ഉടനെ സിനി ഓടി വന്നു
"അച്ഛനെന്താ ഫോണെടുക്കാഞ്ഞേ?"
ഞാൻ അത് ശ്രദ്ധിക്കാതെ മധുരിയെ നോക്കി. എന്റെ മുഖത്തെ ചോദ്യഭാവം കണ്ടു അവൾ പറഞ്ഞു, "നേരെ അങ്ങോട്ട് തന്നെ ചോദിച്ചോ. സ്‌കൂളിൽ നിന്ന് ഒരു വള്ളിക്കെട്ടുമായിട്ട് വന്നിട്ടുണ്ട്."
സിനിയുടെ മുഖത്തു 'എന്നാലും അമ്മ കാലുവരിക്കളഞ്ഞല്ലോ എന്ന ഭാവം'. എനിക്ക് കാര്യം പിടികിട്ടി. അമ്മയും മോളും കൂടി എനിക്കെന്തോ പണി റെഡി ആക്കിയിട്ടുണ്ട്. ചെലവ് വരുന്ന എന്തോ ആണ്. മാസാവസാനമാണെന്ന് അറിയാവുന്ന അമ്മ ഒടുവിൽ കാല് വാരി. സിനി പെട്ടു. പക്ഷെ കൊച്ചു കുട്ടികൾ ചിലപ്പോൾ അപാരമായ ഡിപ്ളോമസി കാണിക്കും. അതങ്ങനെയാണ്. ശക്തി കുറഞ്ഞവർ അടവിൽ മുന്നിട്ടു നിൽക്കും.
"ഞാൻ പറയാം അച്ഛാ. അച്ഛന്റെ കയ്യിൽ കാശുണ്ടെങ്കിൽ, ഉണ്ടെങ്കിൽ മതി, എനിക്കൊരു ബർത്ത് ഡേ ഗൗൺ വാങ്ങി തരുമോ?"
"ശോ, അതൊക്കെ ഒരു ദിവസമല്ല ഇടാനൊക്കൂ. മോള് പെട്ടെന്നങ്ങു വളരില്ലേ. അത്രയും കാശ് കാണുമോ എന്തോ." ഞാനും യെസ് എന്നും നോ എന്നും പറയാതെ രക്ഷപ്പെട്ടു.
"മൂവായിരം രൂപയ്ക്കൊക്കെ കിട്ടും," സിനു എല്ല ഹോം വർക്കും ചെയ്തിരിക്കുന്നു. അമ്മയും സഹായിച്ചു കാണും.
വീട്ടിൽ കയറിയില്ല. മുറ്റത്ത് ഒരു പഴയ ഉരൽ മറിച്ച് ഇട്ടിട്ടുണ്ട്. അതിൽ ഇരുന്നു. മാധുരി ചായ കൊണ്ടുവന്നു. അതാണ് പതിവ്.
"വാങ്ങുന്നെങ്കിൽ ഉടനെ പോണം. ദേ ആറരയായി," സിനി ധൃതി വെച്ചു.
ചായ കുടിച്ച് ഗ്ലാസ്സ് മധുരിയെ ഏൽപ്പിച്ചു. അവൾ അതുമായി അകത്തേയ്ക്ക് പോയി.
"ഓട്ടോയിൽ പോകാം. അമ്മയും കൂടി വരട്ടെ."
"വേണ്ടച്ഛാ, അമ്മയും ഞാനും കൂടി നെറ്റിൽ നോക്കി. പവിഴത്തിൽ ഉണ്ട്. മൂവായിരം രൂപയേ ഉള്ളൂ."
അപ്പോൾ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ. കാര്യങ്ങളൊക്കെ മാറുകയാണ്. പായസത്തിനു പകരം കേയ്ക്ക്. പാട്ടുപാവാടയ്ക്കും ബ്ലൗസിനും പകരം ബർത്ത്ഡേ ഗൗൺ. വീട്ടിലുരുന്ന് തന്നെ വിലപേശൽ.
മാധുരി അകത്തു നിന്നും വന്ന് ഒരു രണ്ടായിരം രൂപ എന്റെ കയ്യിൽ തന്നു.
"ബാക്കി കാണില്ലേ?" അവൾ ചോദിച്ചു. എന്റെ കയ്യിൽ കൃത്യം ആയിരത്തി ഇരുനൂറുണ്ട്.
പിന്നെ വെറുതെ സമയം കളഞ്ഞില്ല. മരണമാണെങ്കിലും അങ്ങോട്ട് കടന്നു ചെല്ലണമെന്ന് നചികേതസ്സ് പഠിപ്പിച്ചത് ഓർത്തു.
റോഡ് വരെ നടന്നു. വെട്ടുറോഡിൽ നിറയെ ചെളിയാണ്. മഴ പെയ്താൽ സ്‌കൂട്ടറിൽ ഇതുവഴി പോകുമ്പോൾ ഭയം തോന്നും. എങ്ങാനും തെന്നി വീണാലോ.
പവിഴത്തിന്റെ നാലാമത്തെ നിലയിലാണ് കുട്ടികൾക്കുള്ള വസ്ത്രങ്ങൾ എന്ന് ഓർമ്മയുണ്ടായിരുന്നു. പക്ഷെ അവിടെ ചെന്നപ്പോൾ ഗ്രൗണ്ട് ഫ്ലോറിലേയ്ക്ക് ചെല്ലാൻ പറഞ്ഞു. ഗൗണുകളൊക്കെ അവിടെയാണ്.
അവിടെയെത്തിയപ്പോൾ വേറെ ഏതോ രാജ്യത്തെത്തിയപോലെ. എ സി കൂട്ടിയിട്ടിരിക്കുന്നു. താടിയെല്ലുകൾ കൂട്ടിയിടിക്കുമോ എന്ന് തോന്നുന്ന കുളിര്. അറിയാതെ രണ്ടു കൈകളും പാന്റ്സിന്റെ പോക്കറ്റിൽ വിട്ടുപോയി.
ചുറ്റുമൊക്കെ ഒന്ന് നീക്കിയപ്പോഴേയ്ക്കും ഒരു സെയിൽസ് ഗേൾ സിനിയെ അടുത്തേയ്ക്ക് വിളിച്ചു. ചിരപരിചിതരെ പോലെ അവൾ ഓടിച്ചെന്നു.

സിനിയെ അങ്ങനെയാണ് വളർത്തിയത്. തീരെ ഭയം ലജ്ജ എന്നിവയൊന്നും ഇല്ല. സ്റ്റേജിലൊക്കെ കേറിയാൽ ചുറ്റും ആരും ഉണ്ടെന്ന് പോലും അവൾ അറിയില്ല. ആരോടും ബോൾഡ് ആയി സംസാരിക്കും. എന്നെ പോലെയോ അവളുടെ അമ്മയെ പോലെയോ അല്ല.

സെയിൽസ് ഗേൾസ് എല്ലാം ഇന്ന് നല്ല ചന്ദനക്കളർ സാരിയാണ് ഉടുത്തിരുന്നത്. എല്ലാരും നല്ല സുന്ദരിമാർ. അവരുടെ ഇടയിലേക്ക് ചെന്ന് കയറാൻ ഒരു സങ്കോചം തോന്നി. എന്നെങ്കിലും ഒരു തുണിക്കട തുടങ്ങിയാൽ ഇത്ര സൗന്ദര്യമുള്ളവരെ എടുക്കേണ്ട. അതായിരിക്കും കസ്റ്റമേഴ്‌സിന് കുറെ കൂടി കംഫർട്ടബിൾ.

സിനി നന്നായി മാനേജ് ചെയ്യുണ്ട്. അവരൊക്കെ ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുന്നു. അഭിമാനം തോന്നി. കൂടെയുള്ള സെയിൽസ് ഗേളിനെ, അവരുടെ പ്രായത്തെ മാനിച്ച്, അവൾ 'മാഡം' എന്നാണ് വിളിക്കുന്നത്. 'മാഡം' 'മാൻ' 'ഫാൻ' എന്നിങ്ങനെയുള്ള ഇംഗ്ലീഷ് വാക്കുകളുടെ നടുവിൽ വരുന്ന സ്വരാക്ഷരം ഇന്നും എന്റെ മലയാളിജിഹ്വയ്ക്ക് വഴങ്ങില്ല. അകാരത്തിനും ഏകാരത്തിനും ഇടയ്ക്കുള്ള ആ അക്ഷരം അങ്ങോട്ടോ ഇങ്ങോട്ടോ വഴുതിപ്പോകും.

ആ  ലേഡി ഗൗൺ കൊണ്ട് വന്നു കാണിച്ചു. രണ്ടായിരത്തി എണ്ണൂറു രൂപ. സിനിയെയും കൂട്ടി അവർ ഡ്രെസ്സിങ്ങ് റൂമിലേയ്ക്ക് അതിട്ടു നോക്കാൻ പോയി. രണ്ടുപേരും തമ്മിൽ അമ്മയും മോളും പോലെ മുട്ടിയുരുമ്മിയാണ് നടക്കുന്നത്. എത്ര പെട്ടെന്നാണ് അവർ തമ്മിൽ ഇത്രയും അടുത്തത്! ഈ കഴിവൊക്കെയാണ്  ഇനിയുള്ള ലോകത്ത് കൂടുതൽ പ്രധാനം. 

കഴിഞ്ഞ വര്ഷം വരെ സിനിയുടെ ഇംഗ്ലീഷ് ടീച്ചർ നല്ല കഴിവുള്ള ഒരു ലേഡി ആയിരുന്നു. മൂന്നു വര്ഷം അവളെ അവരാണ് ഇംഗ്ലീഷ് പഠിപ്പിച്ചത്. ഞാൻ നേരിൽ കണ്ടിട്ടില്ല. മോള് പറഞ്ഞത് കേട്ടുള്ള അറിവേ ഉള്ളൂ. അവളുടെ ഉച്ചാരണവും ഭാഷാനൈപുണ്യവും മാത്രമല്ല ടേബിൾ മാനേഴ്സും ആൾക്കാരോട് ഇടപെടുന്നതിന്റെ ഒരു ഭംഗിയും ഒക്കെ അവരുടെ സംഭാവന കൂടിയാണ്. മാതാപിതാക്കളുടെ സ്വാധീനം ഒരു പരിധി വരെയൊക്കെയല്ലേ കാണൂ.

ഈ വർഷം പുതിയൊരു മാഡം വന്നത് അവൾക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടിട്ടില്ല. കഴിഞ്ഞവർഷത്തെ ടീച്ചർ ശമ്പളം കൂടുതൽ കൊടുക്കുന്ന സ്ഥലം നോക്കി പോയിരിക്കാം. അത്രയൊക്കെ ഉള്ളൂ ശിഷ്യവാത്സല്യം എന്നൊക്കെ പറ്യുന്നത് എന്ന് മാധുരി ഒരിക്കൽ പറഞ്ഞു. അവൾക്ക് പറയാം. വെറും പിച്ചക്കാശാണ് ആ സ്‌കൂളിലെ ശമ്പളം. ബെറ്റർ ഓപ്പർച്യുണിറ്റി കിട്ടിയപ്പോൾ അവർ അത് സ്വീകരിച്ചതിൽ എങ്ങനെ തെറ്റുപറയും. ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാൻ പറ്റൂ.

എന്തായാലും എന്റെ മോൾക്ക് ഒരു നല്ല ടീച്ചറെ നഷ്ടപ്പെട്ടു. മൂന്നുവർഷമെങ്കിലും അവരുടെ സേവനം ലഭിക്കാതെ ഭാഗ്യം.  എവിടെയാവും അവർ ഇപ്പോൾ? ഭാഗ്യം ചെയ്ത വേറെ ഏതോ കുട്ടികളെ പഠിപ്പിക്കുകയാവും. അല്ലെങ്കിലും ഏതെങ്കിലും സർക്കാർ സ്‌കൂളിൽ ഭാഗ്യമില്ലാത്ത ഏതെങ്കിലും കുട്ടികളെ പഠിപ്പിക്കുകയാവും. അങ്ങനെയൊരു സെറ്റപ്പിൽ ചെന്ന് പെട്ടാൽ ഒറ്റയ്ക്ക് അവർക്ക് എന്ത് ചെയ്യാൻ കഴിയും! എങ്കിലും കുറ്റാക്കൂരിരുട്ടിൽ ഒരു തിരിനാളം പോലെ ആരുടെയെങ്കിലും ജീവിതത്തിൽ വെളിച്ചം ആയിക്കൂടെന്നും ഇല്ല. അതാണ് അധ്യാപകവൃത്തിയുടെ ഒരു പ്രത്യേകത. ഒരാൾക്ക് ഒന്നിലധികം പേരെ നേർവഴിക്ക് നയിക്കാനുള്ള അപരമായ സാധ്യത. ഞാൻ പെട്ടെന്ന് രവി സാറിനെ ഓർത്തുപോയി. കഴിയുമെങ്കിൽ ഓണത്തിന് ഒന്ന് പോയി കാണണം. ഇപ്പോൾ എൺപത്തിനു മുകളിൽ പ്രായം കാണും. ജീവിച്ചിരിപ്പുണ്ടോ എന്തോ.

ഗൗണുമിട്ടു സിനി വന്നപ്പോൾ അവൾ ഒരു കുഞ്ഞുമാലാഖയെ പോലെ തോന്നിച്ചു. ആ സ്ത്രീയും കൂടെയുണ്ട്. സ്വന്തം മകളെ വേറെ ആർക്കോ കാണിച്ചു കൊടുക്കുന്ന പോലെയാണ് അവരുടെ മുഖത്തെ സന്തോഷം. അവർക്ക് സിനിയെ ഒത്തിരി ഇഷ്ടമായെന്ന് വ്യക്തം. ഞാൻ ഇരുവരുടെയും ഒരു ഫോട്ടോ എടുത്തു. വെറുതെ ഒരു കൗതുകം. മറ്റു സെയിൽസ് ഗേൾസും മോൾക്ക് ടാറ്റയൊക്കെ കൊടുക്കുന്നുണ്ട്.

ബില്ലടച്ച് വന്നപ്പോൾ ആ സ്ത്രീ തന്നെ പായ്ക്ക് ചെയ്ത ഗൗൺ മോളെ ഏൽപ്പിച്ചു. മോൾ അവർക്ക് ഒരുമ്മ കൊടുത്ത് "ബൈ മാഡം" എന്നൊക്കെ പറഞ്ഞു. വീണ്ടും മാഡം എന്ന വാക്കിന്റെ കൃത്യമായ ഉച്ചാരണം ഞാൻ ശ്രദ്ധിച്ചു. ഞാൻ മനസ്സിൽ ഒന്ന് ശ്രമിച്ചു നോക്കി. ഇല്ല, ശരിയാവുന്നില്ല.

വീട്ടിൽ ചെന്നയുടനെ സിനി ആ ഗൗൺ വീണ്ടും ഒന്നിട്ടു നോക്കി. വളരെ സൂക്ഷിച്ച് ഊരി വെച്ച് സന്തോഷത്തോടെ കിടന്നുറങ്ങി.

അടുത്ത ദിവസം സിനിയുടെ ഒന്ന് രണ്ടു കൂട്ടുകാരൊക്കെ വന്നു. കൂടെ പഠിക്കുന്നവരാണ്. 
ഹാപ്പി ബെർത്ഡേ പാടിയപ്പോൾ ഞാൻ ശ്രദ്ധിച്ചു. നല്ല ഉച്ചാരണം. അവരുടെയൊന്നും വീട്ടിൽ ഇംഗ്ലീഷ് അറിയാവുന്നവരൊന്നും ഇല്ല. അപ്പോൾ ടീച്ചറിന്റെ ഗുണം തന്നെ ഇവരെയെല്ലാം ഒരേ ടീച്ചർ തന്നെയാണ് പഠിപ്പിച്ചത്.
കേയ്ക്ക് കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ മോളോടും കൂട്ടുകാരികളോടും പറഞ്ഞു, "നിങ്ങളുടെ ടീച്ചേഴ്‌സിനെ ആരെയെങ്കിലും കൂടി വിളിക്കാമായിരുന്നു. ആ ഇംഗ്ലീഷ് ടീച്ചർ ഇപ്പോൾ എവിടെയാണെന്ന് അറിയാമോ?"
അത് കേട്ടതും മോൾ എന്റെ ഫോൺ എടുത്തു
"ഇനിയിപ്പോൾ വിളിക്കണ്ട," ഞാൻ പറഞ്ഞു
"ഓ അച്ഛാ. അതല്ല, ഞാൻ വിളിച്ചായിരുന്നു. She said she can't come. But she sent a message, see"
അവൾ കാണിച്ച മെസ്സേജ് ഞാൻ നോക്കി. ഒരു കെയ്ക്കിന്റെ ചിത്രം ഉണ്ട്.അതിനു താഴെ
'Happy Birthday to you. I am sure you will look like an angel on your birthday in that gown.' എന്ന് ചരിഞ്ഞ മനോഹരമായ ലിപികളിൽ ഒരു ആശംസയും






 







Sunday, June 23, 2019

വിശപ്പ്




രാവിലെ നടക്കാൻ പോയപ്പോൾ ദിലീപിനെ കണ്ടില്ല. ഒരു ദിവസവും നടത്ത മുടക്കുന്ന ആളല്ല. ഇന്നെന്തുപറ്റിയോ എന്തോ. വിളിച്ചിട്ടൊന്നും കിട്ടുന്നുമില്ല.
ഡോക്ടറുടെ ക്ളിനിക്കാണെങ്കിൽ കുറെ കൂടി ഗ്രാമത്തിനടുത്താണ്.
എയർ ഫോഴ്സിൽ സർജൻ ആയിരുന്നു ദിലീപ്. റിട്ടയർ ആയപ്പോൾ ഈ സ്‌കൂളാണ് ശേഷിച്ച കാലത്തേയ്ക്ക് തിരഞ്ഞെടുത്തത്. ഇവിടെ ബിയോളജിയും ഹിസ്റ്ററിയും പഠിപ്പിക്കുന്നു. സ്‌കൂളിന്റെ തന്നെ പ്രൊജക്റ്റ് ആയ വില്ലേജ് ക്ലിനിക്കിൽ ഡോക്ടറായും സേവനം അനുഷ്ഠിക്കുന്നു.
രാവിലെ നടക്കാൻ കൂടും. ഒരു ചെറിയ കുന്നു ചുറ്റി വരും, എന്നോടൊപ്പം.
പിന്നെ ഞാൻ ബോർഡിങ്ങിലേയ്ക്കും ഡോക്ടർ ഹോസ്പിറ്റലിലേയ്ക്കും പോകും. പ്രാതൽ കഴിക്കാൻ നേരം വീണ്ടും ഒന്നു കാണും. അദ്ദേഹത്തിനും ക്‌ളാസ് ഉണ്ടെങ്കിൽ എന്റെ കൂടെ സ്‌കൂളിലേക്ക് വരും. ഇല്ലെങ്കിൽ ക്ലിനിക്കിലേയ്ക്ക് മടങ്ങും.
അപ്പോൾ ഇനി ഡൈനിങ്ങ് ഹാളിൽനോക്കാം.
ഞാൻ തിരിച്ച് ബോർഡിങ്ങിൽ പോയി. അവിടെ കുതിരയെടുപ്പിന്റെ മേളം. എല്ലാ കുളിമുറിയിൽ നിന്നും ഉച്ചത്തിലുള്ള പാട്ട്. ഓരോന്നും ഓരോ  ഭാഷയിൽ. പുറത്തു കാത്ത് നിൽക്കുന്ന മറ്റു കുട്ടികളുടെ ചീത്ത വിളി
എന്റെ ഭാര്യയും മകളും ഡൈനിങ്ങ് ഹാളിൽ പോയി കഴിക്കില്ല. മഹാലക്ഷ്മി എന്ന് പേരുള്ള ഒരു സ്ത്രീ അവർക്കുള്ളത് ഡൈനിങ്ങ് ഹാളിൽ  നിന്ന് എടുത്തു  കൊണ്ട് വന്നു കൊടുക്കും. അധികമുള്ളത് മഹാലക്ഷ്മി കൊണ്ടുപോകും. അവർക്ക് മൂന്നു പെൺകുട്ടികളാണ്. രണ്ടുപേർ അടുത്തുള്ള ഏതോ വില്ലേജ് സ്‌കൂളിൽ പോകുന്നു.
ആന്ധ്രയുടെ ഉൾപ്രദേശത്തുള്ള ഒരു സ്‌കൂളിലാണ് ഞാൻ അന്ന് ജോലി ചെയ്തിരുന്നത്. വിശാലമായ കാമ്പസ്. ആരും  കൊതിക്കുന്ന സമാധാനം നിറഞ്ഞ അന്തരീക്ഷം. വലിയ ശമ്പളമില്ലെങ്കിലും ഒരു പ്രത്യേക തരം ജീവിതം ഇഷ്ടപ്പെടുന്നവരാണ് ആ സ്‌കൂളിൽ ജോലി നേടിയവരെല്ലാം. സ്‌കൂളിന്റേതായി കുറെ ഡെവലപ്മെന്റ് പ്രൊജെക്ടുകൾ ഉണ്ട്. അധ്യാപകർ തന്നെയാണ് അതൊക്കെ നടത്തുന്നതും.
ഇന്ന് നല്ല തണുപ്പുണ്ട്. അതായിരിക്കും നല്ല വിശപ്പും.
ദിലീപ് കൂടെയുണ്ടങ്കിൽ ഒരു വില്ലേജിൽ നിന്ന് ഒരു ചായ പതിവുണ്ടായിരുന്നു. ഇന്ന് അതും കുടിച്ചില്ല.
മഹാലക്ഷ്മി കൊണ്ടുവന്ന ഉപ്പുമാവുണ്ട്.
അത് തിന്നാൻ ഭാര്യ സമ്മതിക്കില്ല. അവളും വളരെ കുറച്ചേ കഴിക്കാറുള്ളൂ.
ഇതിന്റെ ബാക്കി കൊണ്ട് ചെന്നിട്ടു വേണം മഹാലക്ഷ്മിയ്ക്ക് മൂന്നു കുട്ടികളുടെ പശിയടക്കാൻ.
വില്ലേജിലെ മിക്ക വീടുകളും ഇങ്ങനെ ഒക്കെ തന്നെയാണ്. ഒരു നേരമെങ്കിലും ആഹാരം കിട്ടുന്നവർ ഭാഗ്യം ചെയ്യ്തവർ.
നല്ല വിശപ്പ് തോന്നിയെങ്കിലും ആ മൂന്നു കുട്ടികളുടെ മുഖമോർത്തപ്പോൾ ക്ഷമിച്ചു.
കുളി കഴിഞ്ഞ് ഡൈനിങ്ങ് ഹാളിൽ പോയിത്തന്നെ കഴിക്കാം. ദിലീപിനെയും കാണാമല്ലോ.
പക്ഷെ ഡൈനിങ്ങ് ഹാളിൽ കുറെ നേരം നോക്കിയിരുന്നിട്ടും കണ്ടില്ല.
ബോർഡിങ്ങിലെ ബഹളം ഡൈനിങ്ങ് ഹാളിലും തുടരുന്നു.
എല്ലാവര്ക്കും എന്നും ചപ്പാത്തി തന്നെ വേണം. പക്ഷെ ചൊവ്വാഴ്ചത്തെ പ്രാതൽ എന്നും ഉപ്പുമാവാണ്
താഴത്തെ ക്ലാസ്സിലുള്ളവർ അതിനു മുന്നിലിരുന്നു ചിണുങ്ങുന്നു. മുതിർന്നവർ തങ്ങളുടെ പാത്രത്തിൽ മേട്രൺ നിർബന്ധപൂർവ്വം വിളമ്പിയത് ആരും കാണാതെ വേറെ കുട്ടികള്ക്ക് കൊടുക്കുന്നു.
അവർക്കും വേണ്ടാഞ്ഞിട്ട് കഴിച്ച് ശേഷം ഒഴിഞ്ഞിരിക്കുന്ന ആളില്ലാ പത്രങ്ങളിൽ തട്ടുന്നു.
ഇനിയും വേറെ ചിലർ ധൈര്യമായി വേസ്റ്റ് ബോക്സിൽ കൊണ്ട് കളയുന്നു.
അതിന്റെ പേരിൽ മേട്രൺ അവരുമായി വഴക്കിടുന്നു.
എന്നെ കണ്ടപ്പോൾ ബഹളം ഒന്നടങ്ങി. ഞാൻ അവാർഡ് അടുത്ത് ചെന്നു.
 "നിങ്ങൾ ഇങ്ങനെ ആഹാരത്തോട് പെരുമാറരുത്. ഇതുപോലും ഇല്ലാത്തത് എത്രയോ പേരുണ്ട്."
"ശരിയാണ് സാർ," കൂട്ടത്തിലെ ചട്ടമ്പിയായ അഭിനന്ദ് പറഞ്ഞു, "അതുകൊണ്ട് എല്ലാ ചൊവാഴ്ച്ചത്തെയും ബ്രേക്ക് ഫാസ്റ്റ് നമുക്ക് അവർക്ക് കൊടുത്തേക്കാം "
കൂട്ടച്ചിരി. ഞാൻ വിട്ടു.
നല്ല കാശുള്ള വീട്ടിലെ കുട്ടികൾ.നല്ല കുട്ടികൾ തന്നെ. പക്ഷെ ജീവിത യാഥാർഥ്യങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല
ഒരിക്കൽ ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് എന്റെ അച്ഛൻ ആഹാരം തിരക്കി പലയിടത്തും പോയി വെറും കയ്യോടെ മടങ്ങി വന്ന കഥ.
അത് ഞാൻ ജനിക്കുന്നതിനും മുൻപാണ്.
ഒരിക്കൽ എന്റെ അച്ഛൻ എവിടെ നിന്നെങ്കിലും കാശോ ആഹാരമോ കടം വാങ്ങാമെന്ന് പറഞ്ഞു പോയി. ഒന്നും കിട്ടാതെ രാത്രിയിൽ മടങ്ങി. വീട്ടിനു പുറത്ത് വന്നപ്പോൾ അമ്മ കുട്ടികളെ ഉറങ്ങാൻ സമ്മതിക്കാതെ കഥയും പാട്ടുമൊക്കെയായി ഉറങ്ങാതെ ഇരിക്കുന്നു.
അകത്തു കയറി ആഹാരമൊന്നും കിട്ടിയില്ല എന്ന് പറഞ്ഞ് അവരുടെ ചങ്ക് തകർക്കാനാവാത്തതു കൊണ്ട് അച്ഛൻ മുറ്റത്തെ പാല്വിന് ചുവട്ടിൽ വെറും മണ്ണിൽ കിടന്നുറങ്ങി.
അതൊക്കെ പണ്ടല്ലേ എന്ന് പറഞ്ഞു കഥ കേട്ട കുട്ടികൾ സമാധാനിച്ചു.
ഡൈനിങ്ങ് ഹാളിൽ ദിലീപ് എത്തിയില്ല. ഡോക്ടറൊക്കെ ആണെങ്കിലും വലിയ തടിയനാണ്. ഭക്ഷണ പ്രിയനും.
ആഹാരം കഴിഞ്ഞു ഞാൻ സ്‌കൂളിലേക്ക് വിട്ടു.
മഹാലക്ഷ്മി സ്കൂളിൽ തൂക്കാനും വരാറുണ്ട്. ക്ളിനിക്കിന്റെ അടുത്താണ് അവർ താമസം. അവരും പറഞ്ഞു ക്ളിനിക്ക് അടഞ്ഞു കിടക്കുകയാണെന്ന്.
എനിക്ക് ചെറിയ ഭയം തോന്നി.
അറുപതു വയസ്സോളമുണ്ട് ഡോക്ടർക്ക്. ആരോഗ്യം സൂക്ഷിക്കില്ല.
നടക്കാൻ വരുന്നതുപോലും ഞാനുമായി ഒന്നിച്ച് നടന്നുള്ള പ്രഭാത ചർച്ചകൾ ഇഷ്ടമായതുകൊണ്ടു മാത്രം.
അന്ന് എനിക്ക് പഠിപ്പിക്കുന്നതിൽ തീരെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. കുട്ടികളെയും കൊണ്ട് ലൈബ്രറിയിൽ പോയി വെറുതെ ഇരുന്നു.
ഇടയ്ക്ക് സമയം  കിട്ടിയപ്പോൾ ഓഫീസിൽ പോയി ദിലീപിന് എന്ത് പറ്റിയെന്ന് അന്വേഷിച്ചു
തെലുങ്കിൽ അവ്യക്തമായി ഒരാൾ പറഞ്ഞു, തെട്ടുവിൽ ആരോ മരിച്ചു, ഡോക്ടർ അവിടെ പോയതാണ്
ആശ്വാസമായി.
പക്ഷെ ദിലീപ് എന്തിനാണ് അവിടെ  പോയതെന്ന് മനസ്സിലായില്ല.
 ഡോക്ടറുടെ ക്ളിനിക്കും കഴിഞ്ഞ് ഒരു തക്കാളിപ്പാടവും കഴിഞ്ഞുള്ള ഗ്രാമമാണ് തെട്ടു.
നാലഞ്ച് കിലോമീറ്റർ നടക്കണം, ബസ്സൊന്നും ഇല്ല.
അവിടുത്തെ പ്രത്യേകത ദോശയാണ്. ദിലീപിന്റെ കൂടെ ബൈക്കിൽ കയറി പലപ്പോഴും അവിടുത്തെ ദോശ തിന്നാനായി മാത്രം ഞാനും  പോയിട്ടുണ്ട്
അയ്യായിരം ആൾക്കാർ, അയ്യായിരത്തി അന്ജഞ്ഞൂറു കന്നുകാലികൾ. കെട്ടിക്കിടക്കുന്ന ചാണകത്തിൽ നിന്നുയരുന്ന മീഥെയിൻ വാതകത്തിന്റെ മാത്രം ഗന്ധമുള്ള ഗ്രാമം. വളരെ പഴക്കമുള്ള ഗ്രാമമാണ്. അവിടെ ചെന്ന് നിന്നാൽ നമ്മൾ ഏതോ ചരിത്ര പുസ്തകത്തിന്റെ താളിലാണ് നിൽക്കുന്നതെന്ന് തോന്നും. ചെങ്കല്ല് പാകിയ വഴികൾ നൂറ്റാണ്ടുകളായി ആളുകൾ നടന്നു നടന്നു മാർബിൾ പോലെ മിനുസമായിട്ടുണ്ട്.
ഉച്ചയ്ക്കും ദിലീപ് എത്തിയിട്ടില്ല.
മരണത്തിന് പോയി ഭക്ഷണവും ഉപേക്ഷിക്കാൻ ഡോക്റ്ററുടെ ആരാണ് തെട്ടുവിൽ?
മൂന്നാലു യുദ്ധങ്ങൾ കണ്ട  മനുഷ്യൻ. ആ കണ്ടതത്രയും അതുപോലെ ചരിത്ര ക്‌ളാസ്സുകളിൽ വിളമ്പുമ്പോൾ കുട്ടികൾ നെടുവീർപ്പോടെ കേട്ടിരിക്കും. ആഹാരം കാണാതെ ദിവസങ്ങളോളം ട്രെഞ്ചിൽ കഴിഞ്ഞതും വഴിയിലെ ചെളിക്കുണ്ടിൽ വെള്ളം കുടിച്ചതും ക്കെ കേൾക്കുമ്പോൾ  യുദ്ധത്തിന് സിനിമയിൽ കാണുന്ന ഗ്ളാമർ ഒന്നുമില്ലെന്ന് കുട്ടികൾ ഓർക്കും.
വലിയ ഫാൻക്ളബ്ബ് ഉള്ള അധ്യാപകനാണ്. ബയോളജി ക്ളാസ്സും പ്രസിദ്ധമാണ്. ഒരു ഡോക്ടർ പഠിപ്പിക്കുന്ന ബയോളജി എങ്ങനെ കുട്ടികൾ പഠിക്കാതിരിക്കും!
ഉച്ചയ്യ്ക്ക് വീണ്ടും എനിക്ക് ഡൈനിങ്ങ് ഹാൾ ഡ്യൂട്ടി.
പച്ചരിയും പരിപ്പും രസവുമാണ് ഇന്നത്തെ ആഹാരം.
രാവിലെ ഉപ്പുമാവ് കൊണ്ട് കളഞ്ഞ വൃകോദരന്മാർക്ക് അതെങ്കിലും കിട്ടിയാൽ മതിയെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു.
ഡൈനിങ്ങ് ഹാളിലെ ബോർഡിൽ പോയി ഇനി നോൺ വെജ് എന്നാണെന്നൊക്കെ നോക്കി ചിലർ ആശ്വസിക്കുന്നു.
പത്രമെടുക്കാൻ വരുന്ന ജോലിക്കാർ പാത്രത്തിലും കുട്ടികളുടെ മുഖത്തും മാറിമാറി നോക്കുന്നു.
അവർക്ക് ഇങ്ങനെ ഭക്ഷണം പാഴാക്കുന്നത്  വിശ്വസിക്കാൻ വയ്യ.
ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാൻ കുറെ കൂടുതൽ ചോറ് കഴിച്ചു.
ഒരു കുട്ടി എന്റെ അടുത്ത് വന്നു എളിയിൽ കയ്യും കുത്തി നിന്നു. വെല്ലുവിളിക്കുന്ന പോലെ.  പിന്നെ ചിരിച്ചു
"സർ, നൗ വീ നോ, സാർ ഒറ്റയൊരാൾ കാരണമാണ് അവർ ഈ ഹൊറിബിൾ റൈസ് ഇവിടെ ഉണ്ടാക്കുന്നത്. നോട്ട് ഫെയർ സർ നോട്ട് ഫെയർ,"
ഞാൻ ചിരിച്ചു
"എന്നാപ്പിന്നെ നീയങ്ങു സ്‌കൂള് മാറെടാ ഉവ്വേ"
"പാർഡൺ മി, സർ"
"നത്തിങ്ങ്"
ഉച്ച കഴിഞ്ഞപ്പോൾ നല്ല ഉറക്കം. ചോറ് കൂടുതൽ കഴിച്ചിട്ടായിരിക്കും. വൺ ടച്ച് എടുത്ത് ഷുഗർ നോക്കി. ഹോ മുന്നൂറ്റന്പത്. ചുമ്മാതല്ല ഉറക്കം. ദിലീപ് അറിഞ്ഞാൽ ചീത്ത വിളിച്ചേനെ.
ഇയാൾ ഇതെവിടെ പോയി കിടക്കുന്നു!
വൈകുന്നേരം കുട്ടികളെ നടക്കാൻ കൊണ്ട് പോകണം. സുലഭ ടീച്ചറിനോടൊപ്പം ഞാനും കൂടി.
പത്താം ക്ലാസ്സിന്റെ ക്‌ളാസ് ടീച്ചറാണ് സുലഭ.
"ഓ, സാറുമുണ്ടോ. എന്നാൽപ്പിന്നെ ഞാൻ വരണോ. ഡാൻസ് ക്‌ളാസ്സ് ഉണ്ടായിരുന്നു."
"പഠിപ്പിക്കുന്നോ പഠിക്കുന്നോ?"
"രണ്ടുമുണ്ട്."
"ഓ അതാണോ ഈ ഫിഗറിന്റെ രഹസ്യം?"
"അതൊന്നുമാല്ല. സ്‌ട്രിക്‌ട് ഡയറ്റിങ്ങാ. വണ്ണം വെച്ചാൽ പിന്നെ എന്ത് യോഗാ ടീച്ചർ! അവര് പറഞ്ഞു വിടും."
"ടീച്ചറും വാ. ഞാൻ മടങ്ങാൻ താമസിക്കും. ഏഴു മണിക്ക് മുൻപ് ഈ വാനരപ്പടയെ തിരികെ എത്തിക്കണ്ടേ?"
"അപ്പോൾ നടക്കാനിറങ്ങിയതല്ലേ? എവിടെ ഡോക്ടർ? കെട്ടിയോനും കെട്ടിയോളും പോലെ ഒന്നിച്ചാണല്ലോ നടപ്പ്?"
"ഇന്ന് കണ്ടില്ല. ഗ്രാമത്തിൽ ആരോ മരിച്ചു. അവിടെ പോയിരിക്കുവാ."
"അതേ മാഡം, ഡോക്ടർ സാർ ക്ലാസ്സിലും വന്നില്ല, "ഒരു കുട്ടി പറഞ്ഞു.
സുലഭയെയും കൂട്ടി കുട്ടികളുടെ കൂടെ നടക്കാൻ പോയി. പാടത്തിനു നടുവിലൂടെയുള്ള  വെട്ടുറോഡ്. ഇരുവശവും കരിമ്പ് കൃഷി. ഇവിടെ കരിമ്പ് കൃഷി ചെയ്യാൻ പാടുള്ളതല്ല. മഴനിഴൽ പ്രദേശമാണ്. ധാരാളം കുഴൽകിണറുകൾ ഉണ്ട്. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കില്ല. മഴപെയ്യുന്ന വര്ഷം  കരിമ്പ് കൃഷി പോലെ ധാരാളം വെള്ളം വേണ്ട കൃഷികൾക്കായി ഭൂഗർഭജലം പോലും പമ്പ് ചെയ്തെടുത്ത് ഉപയോഗിച്ചു തീർക്കും. പിന്നെ നാലഞ്ച് വര്ഷം കഴിഞ്ഞേ മഴ കാണൂ. അതുവരെ കൃഷിയും ഇല്ല, ആഹാരവും ഇല്ല. ആളുകളുടെ വലിപ്പം പോലും പരമ്പരാഗതമായി ചെറുതാണ്. മിക്കവർക്കും ഒന്നോ രണ്ടോ കുട്ടികൾ മാത്രം. അതുകഴിഞ്ഞാൽ പിന്നെ കുട്ടികളെ സൃഷ്ടിക്കാനുള്ള ആരോഗ്യമില്ല.
 ക്ളിനിക്കിന്റെ അടുത്ത് തന്നെ ദിലീപ് ഒരു വീട് വെച്ചിട്ടുണ്ട്. ഒറ്റയാനാണ്. കുടുംബമൊന്നുമില്ല.
ഒരിക്കൽ ചോദിച്ചപ്പോൾ പറഞ്ഞു, "ഞാൻ തന്നെ ഈ ലോകത്ത് വന്നതിൽ പശ്ചാത്തപിച്ചിരിക്കുവാ. പിന്നാ ഇനി കുറെ എണ്ണത്തിന്റെ കൂടി ഉണ്ടാക്കുന്നത്. "
വീട്ടിനു മുന്നിലെ കസേരയിൽ തന്നെ ഡോക്ടർ ഇരിപ്പുണ്ടറിയിരുന്നു.
നടക്കാൻ കാലും കയ്യും വയ്യെന്ന് പരാതി പറഞ്ഞ കുട്ടികളൊക്കെ ഡോക്ടറെ കണ്ടതും പാഞ്ഞു ചെന്നു.
ചില സുന്ദരികൾ കൊഞ്ചാൻ തുടങ്ങി.
"വൈ ഡിഡിന്റ്‌ യു കം ടുഡേ? ഇറ്റ് ഈസ് നോ ഫൺ വിത്തൗട്ട് യു."
അപ്പോഴേയ്ക്കും ഞങ്ങളും എത്തി.
"എന്ത് പറ്റി? പണിയാണോ ? ഒന്നും കഴിച്ച ലക്ഷണം ഇല്ലല്ലോ."
കുട്ടികളാരോ കയ്യിലിരുന്ന ആപ്പിൾ ഡോക്ടർക്ക് നീട്ടി. ഡോക്ടർ അത് നിരസിച്ചു.
"ഡൂ സിറ്റ് ഡൌൺ റൈറ്റ് എറൗണ്ട് മീ."
കുട്ടികളെല്ലാം മുറ്റത്ത് ഡോക്ടർക്ക് ചുറ്റും ഇരുന്നു.
"ഞാൻ ഇന്ന് എങ്ങും പോയില്ല. ഒന്നും കഴിച്ചുമില്ല . കഴിക്കാൻ തോന്നിയില്ല. ദേ അങ്ങ് ദൂരെ തെട്ടുവിൽ ഒരു മരണം."
"ആര് മരിച്ചു?" സുലഭയാണ് ചോദിച്ചത്.
"ഒരു കഞ്ഞ്."കുട്ടികൾ മരിക്കുന്നതൊന്നും തെട്ടുവിൽ ഒരു വാർത്തയല്ല. അവിടെ വന്നുകയറാത്ത രോഗങ്ങളില്ല.
പെൺകുട്ടികൾ എല്ലാരും വല്ലാതെയായി. ചിലർ ഉയർന്നു വന്ന നിലവിളി വായ കൈ കൊണ്ട് മൂടി തടുത്തു
"എന്ത് പറ്റി, ദിലീപ്? അസുഖം?"
"അസുഖം ഒന്നുമല്ല. ആഹാരം കിട്ടാതെ മരിച്ചതാ."
"ഹൌ ഓൾഡ്?"ഒരു പെൺകുട്ടി ചോദിച്ചു
"ഫോർ മന്ത്സ്."
കുട്ടികൾ നിശ്ശബ്ദരായി. ഞാനും.
"അതെങ്ങനെ?"സുലഭയാണ് ചോദിച്ചത്. "ആഹാരം  കഴിച്ചു തുടങ്ങി കാണില്ലല്ലോ?"
"അതേ, അതിന്റെ അമ്മ ദിവസങ്ങളായി പട്ടിണിയായിരുന്നു. പാല് കിട്ടാതെയാണ് കുട്ടി മരിച്ചത്."
ഒരുപാടു യുദ്ധങ്ങൾ കണ്ട ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞു.
കുട്ടികൾ ആകെ വല്ലാതെയായി. കുറെ നേരം കൂടി ഞങ്ങൾ അവിടെ ഇരുന്നു.
ഡോക്ടറെ തനിച്ചാക്കി ഞാനും കുട്ടികളുടെ കൂടെ മടങ്ങി.
ഡോക്ടർക്ക് ആഹാരം വല്ലതും കൊടുത്തയയ്ക്കാമെന്നു പറഞ്ഞു.
നിര്ബന്ധിച്ചപ്പോഴാണ് അദ്ദേഹം സമ്മതിച്ചത്.
മടങ്ങി വരുമ്പോൾ ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.
ഇടയ്ക്ക് ഒരു കുട്ടി പറഞ്ഞു "ഓ, വീ ഡിഡിന്റ്‌ ആസ്‌ക്ക് ദി ബേബീസ് നെയിം."
അത് കേട്ടപ്പോഴാണെന്നു തോന്നുന്നു സുലഭ എന്നെ ചേർത്ത് നിർത്തി തോളിൽ മുഖമമർത്തി പൊട്ടിപ്പൊട്ടി കരഞ്ഞത്.





Friday, June 14, 2019


ഞാൻ എന്നെ തന്നെയാണ് സാഹിത്യത്തിൽ അളവുകോലായി ഉപയോഗിക്കുന്നത്
എന്നെ പോലെയെങ്കിലും എഴുതാത്ത എഴുത്തുകാരെ ഞാൻ ഗൗരവമായി എടുക്കാറില്ല
എന്നെ പോലെ എഴുതുന്ന എഴുത്തുകാരോട് വലിയ ഇഷ്ടം ആണ്
എന്നെക്കാൾ നന്നായി എഴുതുന്ന എഴുത്തുകാരോട് ആദരവും അസൂയയും

അങ്ങിനെ ചില എഴുത്തുകാരെ സാമൂഹ്യമാധ്യമങ്ങളിൽ പരിചയപ്പെടുകയും അവരുടെ ചില സൃഷ്ടികൾ മൊഴിമാറ്റം നടത്തി ലിറ്റററി വൈബ്‌സ് എന്ന ഇംഗ്ലീഷ് ഇ-വാരികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു
ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരും വായനക്കാരും നിറഞ്ഞ ഈ വാരികയിൽ അതിനൊക്കെ നല്ല റിവ്യൂസ് വന്നിട്ടുണ്ട്

അതൊക്കെ എന്തൊരു സന്തോഷമാണ്
വലിയ ആളുകളെ പരിചയപ്പെടുന്നതിലും സന്തോഷമാണ് നമുക്ക് പരിചയം ഉള്ളവർ വലിയ എഴുത്തുകാരൊക്ക ആകുമ്പോൾ

വെള്ളിയാഴ്ചകളിലാണ് ഈ വരിക വരുന്നത് . അങ്ങനെ എല്ലാ വെള്ളിയാഴ്ചകളും സുഖവെള്ളിയാഴ്ചകൾ ആയി മാറി. എഴുത്തുകാരുടെ ഫോട്ടോ ലഘുജീവചരിത്രം അവരുടെ സൃഷ്ടികളെ കുറിച്ച് തുടർന്നുള്ള ആഴ്ചകളിൽ വരുന്ന വിമർശന ലേഖനങ്ങൾ എന്നിങ്ങനെ നാൾ ഒരു ഓപ്പണിങ് ആണ് ഈ വാരിക പ്രദാനം ചെയ്യുന്നത്

വെള്ളിയാഴ്ച ഉച്ചയോട് കൂടിയാണ്  ഇത് അപ്‌ലോഡ് ചെയ്യുന്നത്
ബുധനാഴ്ചയ്ക്ക് മുൻപ്ഇംഗ്ലീഷിൽ എഴുതിയതോ തർജ്ജമ ചെയ്തതോ ആയോരചനകൾ എത്തിക്കണം
എട്ടു എഴുത്തുകാരുടെ ഓരോ കൃതികൾ ഇതിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്
ഞാനും എഴുതാറുണ്ട്

ഇതാണ് അയക്കേണ്ട വിലാസങ്ങൾ

 Mrutyunjay Sarangi <mrutyunjays@gmail.com>,
Sivasenthil Kumaran R <shiva@mithra.live>,


 http://positivevibes.today/article/newsview/181

ഇതാണ് വാരിക

Monday, June 10, 2019

വരൂ ആംഗലേയ കവിത എഴുതാം



ഒരു കമ്പ്യൂട്ടർ ഉള്ള ആർക്കും ആംഗലേയ കവി ആകാം
ആദ്യമായി ഒരു ഇംഗ്ലീഷ് പത്രത്തിലെ ഏതെങ്കിലും ഒരു പാരഗ്രാഫ് വേർഡ് പ്രോഗ്രാമിൽ ടൈപ്പ് ചെയ്യുക
അത് ഒരു വരിയിൽ നാലോ അഞ്ചോ വാക്കുകളായി മുറിച്ചൊടിക്കുക (cut and paste)
ഇനി നിങ്ങളുടെ മൗസിന്റെ cursor പ്രധാനപ്പെട്ട വാക്കുകൾക്ക് മീതെ വെയ്ക്കുക
Right click.
നോക്കൂ ഒരു drop down box വരും
അതിൽ synonyms എന്നൊരു ഓപ്ഷൻ ഉണ്ട് അതിൽ ക്ളിക്ക് ചെയ്‌താൽ കുറെ പര്യായങ്ങൾ കാണിക്കും
നിങ്ങൾക്ക് തീരെ പരിചയം ഇല്ലാത്ത ഒരെണ്ണം തന്നെ ചൂസ് ചെയ്തു അതിൽ right  ക്ളിക്ക് ചെയ്താൽ ആ വാക്ക് പത്രവാർത്തയിൽ വാക്കിനെ replace ചെയ്യും. ഇങ്ങനെ പ്രധാനപ്പെട്ട വാക്കുകൾക്കെല്ലാം ചെയ്യുക
അർഥം ഒന്നും ഇപ്പോൾ നോക്കേണ്ട
വെറുതെ ഒന്ന് ഓടിച്ച് വായിക്കുക
അങ്ങോട്ടും ഇങ്ങോട്ടും എതിരായി വരുന്ന വരികൾ മാത്രം അഡ്ജസ്റ്റ് ചെയ്യുക
വേണമെങ്കിൽ കട്ട് ചെയ്യാം
ഇനി ഒന്ന് ഉറക്കെ വായിക്കുക
ഇംഗ്ലീഷിലെ മിക്ക വൃത്തങ്ങളും സംസാരത്തിന്റെ തന്നെ താളത്തിലാണ്
അത് കൊണ്ട് മാത്ര ഗണം ഒന്നും നോക്കേണ്ട
ഒരു തലക്കെട്ട് വേണമല്ലോ
തലക്കെട്ടിൽ നോ നെവർ seldom hardly എന്നുള്ള വാക്കുകൾ നിർബന്ധം
ഒന്ന് ശ്രമിച്ചു നോക്കൂ

Best wishes


Sunday, June 9, 2019

Maya

1.എന്താണ് മായ?
മൂന്നു കാലത്തിലും മാറ്റമില്ലാതെ തുടരുന്നതൊഴികെ എല്ലാം മായയാണ് .
എന്തുകൊണ്ട് ?
2.ഒരു വസ്തുവിന് മാറ്റമുണ്ടാകുമ്പോൾ അത് ആ വസ്തു അല്ലാതെ ആകുന്നു . എന്നാൽ മായാ മൂലം ഇത് ഒരേ വസ്തു ആയി തോന്നുന്നു . ഇത് ഞാൻ പണ്ട് നട്ട മാവാണ് എന്ന് പറയുമ്പോൾ അതിൽ വാസ്തവം ഇല്ല . കാരണം അത് നിൽക്കുന്ന സ്ഥലം ഒഴികെ പൂർണ്ണമായും മാറിപോയിരിക്കുന്നു . ഇത് ഞാൻ പ്രസവിച്ച കുഞ്ഞ് ആണെന്ന് പറയുമ്പോൾ അന്നത്തെ ഒരു കോശം പോലും ഇന്ന് ആ കുറ്റിയിൽ ഇല്ല . പിന്നെ ആ കുഞ്ഞിന്റെ ജീവനാകുന്ന ആത്മാവ് മാത്രമാണ് മാറ്റമില്ലാതെ തുടരുന്നത് . ആത്മാവ് അതുകൊണ്ട് മായ അല്ല .
3.ആത്മാവ് അഥവാ സ്വരൂപം മായ അല്ലാത്തത് എന്തുകൊണ്ട്?
ഒരു വസ്തു മാറുന്നു എന്നറിയാൻ അറിയുന്ന ആളിന് മാറ്റം ഇല്ലാതെ ഇരിക്കണം . ഞാൻ നട്ട മാവ് തന്നെയാണ് ഈ ആകാശം മുട്ടെ വളർന്നിരിക്കുന്നത് എന്ന് ഞാൻ തിരിച്ചറിയുന്നതിന്റെ കാരണം മാവിൻ തയ്യുടെയും വലിയ മാവിന്റെയും ദൃക്‌സാക്ഷി ഞാൻ തന്നെ ആയതു കൊണ്ടാണ്. ഞാൻ  നട്ട തൈമാവ് വേറെ ഒരാൾ കുറെ  കാലം കഴിഞ്ഞ് വലിയ മാറ്റമായി മറ്റൊരാൾ കണ്ടാൽ ഞാൻ പറഞ്ഞറിഞ്ഞാലല്ലാതെ രണ്ടും ഒന്നാണെന്ന് അയാൾക്ക് തോന്നുകയില്ല .
4. ആരാണ് ദൃക്‌സാക്ഷി?
പഞ്ചേന്ദ്രിയങ്ങൾ വഴിയാണ് നമ്മൾ എല്ലാം അറിയുന്നത് . പക്ഷെ അവ അറിവിന്റെ വഴികൾ മാത്രമേ ആകുന്നുള്ളൂ . അറിയുന്നത് ഉള്ളിലുള്ള ബോധതലമാണ് . ഈ ബോധതലം മാത്രമാണ് മാറ്റമില്ലാത്തതായി തുടരുന്നത് . അതുകൊണ്ടു അത് ബ്രഹ്മൻ തന്നെയാണ് .
5. എന്താണ് മായയുടെ സ്വരൂപം ?
അദ്വൈത സിദ്ധാന്തത്തിൽ ഒന്നല്ലാതെ മറ്റൊന്നില്ലാത്തതു കൊണ്ട് മായയുടെയും സ്വരൂപം ബ്രഹ്മൻ തന്നെ ആകാൻ വഴിയുള്ളൂ . എന്നാൽ വിശിഷ്ട അദ്വൈതത്തിൽ ജീവാത്മാവും മായാ ശുദ്ധബ്രഹ്മൻ അല്ല . പരമാത്മാവിനെ പൂജിച്ച് മുക്തി നേടാൻ ജീവാത്മാവിനേ കഴിയൂ. മായയ്ക്ക് കഴിയില്ല . മായയുടെ പിടിയിൽ നിന്നും മുക്തി നേടാൻ ആദ്യം ചെയ്യേണ്ടത് ഞാൻ ജീവാത്മാവ് മാത്രമാണ് എന്ന തിരിച്ചറിവാണ് . മായ എന്ന് കരുതാവുന്ന മാറ്റങ്ങൾക്ക് വിധേയമായ ലോകം ദേഹം മനസ്സ് എന്നിവ സ്വരൂപം അല്ല എന്ന തിരിച്ചറിവാണ്

 

ഉപനിഷത്തുകൾ ഒരു പരിചയപ്പെടൽ

ഉപനിഷത്തുകൾ
ഒരു പരിചയപ്പെടൽ
പാരാവാരം പോലെയുള്ള വേദങ്ങൾക്കുള്ളിലെ മുത്തുകളാണ് ഉപനിഷത്തുകൾ
വേദങ്ങൾ പലപ്പോഴും അന്ധവിശ്വാസം നിറഞ്ഞതാണെങ്കിൽ ഉപനിഷത്തുകൾ അത്ര മോശമല്ല. വേദങ്ങളുടെ ചുവടു പിടിച്ച് നടത്തുന്നആചാര അനുഷ്ടാനങ്ങളെ അവആക്ഷേപിക്കുന്നുമുണ്ട്. അന്വേഷണം പുറത്ത് നിന്ന് അകത്തേയ്ക്ക് വേണം എന്ന് അവ ഒരേ സ്വരത്തിൽ പറയുന്നു

 ‘ഉപ , നി, സദ് ‘ എന്നീ മൂന്നു ധാതുക്കൾ ചേർന്നാണ് ‘ഉപനിഷദ്‘ എന്ന പദമുണ്ടായിരിയ്ക്കുന്നത്.
‘ഉപ ’ എന്ന ധാതുവിന് ‘അടുത്ത’ എന്നും
‘നി’ ധാതുവിന് ‘നിശ്ശേഷേണെയുള്ള’ എന്നും.
‘സദ് ’ധാതുവിന് ‘നാശം , ക്ഷയം, ഗമനം‘ എന്നൊക്കെയുമാണ് അർത്ഥം പറഞ്ഞിരിയ്ക്കുന്നത്.
“ഏതൊരു വിദ്യയെ ഏറ്റവുമരികിലായി നിശ്ശേഷം ശീലിച്ചാലാണോ കർമ്മബന്ധങ്ങൾ അറ്റുപോകുന്നത് , അജ്ഞാനം നശിയ്ക്കുന്നത് ,മോക്ഷഗതിയെ പ്രാപിയ്ക്കുന്നത്, ആ വിദ്യയാണ് ഉപനിഷത്ത്“ പരമമായ വിദ്യ എന്നയർത്ഥത്തിൽ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു.
  1. ബൃഹദാരണ്യകോപനിഷത്ത് (ഏഴ് ബി സി)
  2. ചാന്ദോഗ്യോപനിഷദ്  (ഏഴ് ബി സി)
  3. തൈത്തിരീയോപനിഷദ് (ആറു ബി സി)
  4. ഐതരേയോപനിഷത്ത് (ആറു ബി സി)
ബുദ്ധന് മുമ്പ്
**************
ബുദ്ധന് ശേഷം
  1. ഈശാവാസ്യോപനിഷത്ത് (ബി സി ഒടുവിൽ)
  2. കേനോപനിഷത്ത് (ബി സി ഒടുവിൽ)
  3. കഠോപനിഷത്ത് (ബി സി ഒടുവിൽ)
  4. മുണ്ഡകോപനിഷത്ത് (ബി സി ഒടുവിൽ)
  5. മാണ്ഡൂക്യോപനിഷദ് (എ ഡി തുടക്കത്തിൽ) 
  6. പ്രശ്നോപനിഷത്ത്  (എ ഡി തുടക്കത്തിൽ)  
പൂർണ്ണമായ വേദാന്തസാരം ഉൾക്കൊള്ളുന്ന വാക്യങ്ങളാണ് മഹാവാക്യങ്ങൾ.ഒട്ടനവധി മഹാവാക്യങ്ങൾ ഉപനിഷത്തുകളിലുണ്ടെങ്കിലും പ്രധാനമായും നാലു മഹാവാക്യങ്ങളേയാണ് മുഖ്യമായി കരുതുന്നത്
അറിവിന്റെ പരമകാഷ്ഠയായാണ് മഹാ വാക്യങ്ങൾ. അവ താഴെ പറയുന്നവയാണ്.,
1) ‘തത്വമസി ‘ (ചാന്ദോഗ്യോപനിഷദ് 6.8.7)
അർത്ഥം- അത് നീയാകുന്നു ഉദ്ദാലകമഹർഷി തന്റെ മകനായ ശ്വേതകേതുവിന് കൊടുക്കുന്ന ഉപദേശമാണിത്. ഉപനിഷദ് സത്യത്തെ മുഴുവൻ വിവരിക്കുന്ന സൂത്രവാക്യമാണത്. തത് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യൻ എന്നും അന്വേഷിച്ചുകൊണ്ടിരിക്കുന്ന പരബ്രഹ്മത്തെയാണ് ഉദ്ദേശിക്കുന്നത്. ത്വം എന്നത് ജീവാത്മാവും ആണ്. അതായത് പരബ്രഹ്മം എന്നത് ഒരോരുത്തനിലും കുടികൊള്ളുന്നു. അല്ലെങ്കിൽ നിന്നിലുള്ളത് എന്താണോ അത് തന്നെയാണ് പരബ്രഹ്മത്തിലുമുള്ളത്.
2) “പ്രജ്ഞാനാം ബ്രഹ്മ“
അർത്ഥം- ബോധമാണ്(പ്രജ്ഞയാണ്) ബ്രഹ്മം (ഐതരേയോപനിഷദ് 3.3)
3) “അയമാത്മ ബ്രഹ്മ”
അർത്ഥം- ഈ ആത്മാവാണ് ബ്രഹ്മം (മാണ്ഡൂക്യോപനിഷദ് 1.2)
4) “അഹം ബ്രഹ്മാസ്മി”
അർത്ഥം- ഞാൻ ബ്രഹ്മമാകുന്നു (ബൃഹദാരണ്യകോപനിഷദ്1.4.10)
ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധങ്ങളെയാണ് ഈ മഹാവാക്യങ്ങൾ സൂചിപ്പിയ്ക്കുന്നത്.

ആദ്യകാലത്തുണ്ടായ ബൃഹദാരണ്യകോപനിഷത്തിൽ തന്നെ മായാ എന്ന ആശയം വരുന്നുണ്ട് . അസതോ മാ  സത്ഗമായ എന്നതിലാണ് ഇത് വരുന്നതെങ്കിലും അസത് എന്നതിനെ മായയുമായി ഇവിടെ ബന്ധപ്പെടുത്തി കാണുന്നില്ല. എന്ന് മാത്രമല്ല തുടക്കത്തിൽ ബ്രഹ്മൻ മാത്രമായിരുന്നെന്നുംഅത് സ്വയംബോധം വന്നു പുരുഷൻ ആയപ്പോൾ ഉണ്മസ്വായം ആസ്വദിക്കാനായി ആണും പെണ്ണുമായി പിരിഞ്ഞെന്നും മറ്റും പറയുന്നത് കൊണ്ട്  “അഹം ബ്രഹ്മാസ്മി”  ഞാൻ ബ്രഹ്മമാകുന്നു എന്നതിന് മാത്രമാണ് ഇവിടെ പ്രാധാന്യം കൽപ്പിച്ച് കാണുന്നത് . 
ഏകദേശം ഇതേ കാലത്തുണ്ടായ ചാന്ദോഗ്യോപനിഷത്തിലാണ്  ‘തത്വമസി ‘ (അത് നീയാകുന്നു) എന്ന ആശയം ഉള്ളത്. സ്വന്തം വീട്ടിൽ നിന്നും കണ്ണുകെട്ടി കാട്ടിൽ കൊണ്ടുവിടപ്പെട്ട അവസ്ഥയാണ് ഒരു മനുഷ്യന് എന്ന് പ്രതീകാത്മകമായി പറഞ്ഞ ശേഷം നിലനിൽപ്പിന്റെ നാല് തലങ്ങൾ വിവരിക്കുന്നു. ഉണർന്നിരിക്കിമ്പോഴും സ്വപ്നം കണ്ടുറങ്ങുമ്പോഴും സ്വപ്നവും കാണാത്ത ഗാഢനിദ്രയിലും ഉള്ളത് യഥാർത്ഥരൂപമല്ല . അതിനുമപ്പുറത്താണ് യഥാർത്ഥ ബ്രഹ്മരൂപം എന്ന്ഇവിടെ പറഞ്ഞിരിക്കുന്നു.
ഉണർന്നിരിക്കുമ്പോൾ ലോകമാണ് സത്യമെന്നും സ്വപ്നം  കാണുമ്പോൾ അത് സത്യമെന്നും ഗാഢ നിദ്രയിൽ അഹമാണ് സത്യമെന്നും തോന്നാം. ഈ മൂന്ന് അജ്ഞാത മാറിയാലേ സ്വരൂപം ദൃശ്യമാവൂ എന്ന് പറഞ്ഞിരിക്കുന്നതിൽ നിന്നും ഈ ലോകം സ്വപ്നം പോലെ തന്നെ മായയാണ് അത് യാഥാർത്ഥം എന്ന് തോന്നുന്നത് അജ്ഞതയാണ് എന്നും എടുക്കാം. അപ്പോൾ മായാ അജ്ഞത യായി വരുന്നു.

പിന്നീട് വരുന്ന  ഐതരേയോപനിഷത്ത് മായയെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയുന്നില്ലെങ്കിലും അറിവിനെ കുറിച്ച് പറയുമ്പോൾ അത് ആചാരങ്ങളിലൂടെയോ ബലിയിലൂടെയോ അനുഷ്ടാനങ്ങളിലൂടെയോ നേടാനാകില്ല എന്ന് പറയുന്നുണ്ട്. അവയൊക്കെ അറിവില്ലായ്മയാണെന്നും പറയുന്നു. അറിവ് തന്നെയാണ് സ്വരൂപം എന്നും പറയുന്നു. ഞാൻ ആരെന്നറിയുക എന്നതാണ് പ്രപഞ്ചത്തെ തന്നെ അറിയാനുള്ള വഴി. പുനർജന്മത്തെ കുറിച്ച് പ്രതിപാദിക്കുന്നതിനോടൊപ്പം ഞാനതിലൂടെ അമർത്യനാവാം എന്നും പറയുന്നു
ഇതേകാലത്തുണ്ടായ തൈത്തിരീയോപനിഷദ്മായയെ നന്നായി വിശകലനം ചെയ്ത് പ്രതിപാദിച്ചിരിക്കുന്നു. അറിവുകളെ കോശ സങ്കൽപങ്ങളാക്കിയാണ്അവതരിപ്പിച്ചിരിക്കുന്നത്.  ഈ ഉപനിഷത്തിൽ ആനന്ദവല്ലി (ബ്രഹ്മാണ്ഡവല്ലി) എന്ന ഭാഗത്ത് അറിവിന്റെ പുറംപോളയെ അന്നാമയകോശം എന്നും അതിനുള്ളിലുള്ളതിനെ പ്രണാമയകോശമെന്നും അതിന്റെയും ഉള്ളിൽ ഉള്ളതിനെ മനോമയകോശം എന്നും പറയുന്നു.  ജ്ഞാനസമ്പന്നമായ വിജ്ഞാനമയകോശം  ഇതിനുമുള്ളിലാലാണ്. അതിനും ഉള്ളിലാണ് യഥാർത്ഥ അറിവായ ആനന്ദകോശം ഉള്ളത് . അതാണ് പരമമായ അറിവും. അതിനെ മറയ്ക്കുന്ന മാറ്റ് അറിവുകളെ മായാ എന്ന ഗണത്തിൽ പെടുത്തിയിരുന്നു. ഇവിടെയും മായ ഒരു പ്രതിഭാസമല്ല വെറും അജ്ഞത മാത്രമാണ് .

ഇനിയുള്ള ആറ് ഉപനിഷത്തുകളും ബുദ്ധന്റെ കാലശേഷം ഉള്ളവയാണ്.

ഈശാവാസ്യം ഇദം സർവ്വം (ഇശ്വരനല്ലാതെ മറ്റൊന്നും ഇല്ല) എന്ന് തുടങ്ങുന്ന ഈ ഉപനിഷത്ത് . ഇത് തീർത്തും അദ്വൈതം അല്ല എന്ന് ചില പണ്ഡിതന്മാർ ചിന്തിക്കാൻ കാരണങ്ങളുണ്ട് . ആചാര അനുഷ്ടാനങ്ങളെ മറ്റു ഉപനിഷത്തുകൾ ചെയ്യുന്നത് പോലെ തള്ളിപ്പറയുന്നുണ്ടെങ്കിലും വിദ്യയും അവിദ്യയും ഒരുപോലെ നേടേണ്ടതാണ് എന്ന വിചിത്രമായ ഒരു വാദവും ഈ ഉപനിഷത്തിൽ കാണാം. അവിദ്യ കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് അജ്ഞതയല്ല മറിച്ച് മായാജടിലമായ ഈ ലോകത്തിൽ ജീവൻ നിലനിർത്തതാനുള്ള പ്രയോഗികജ്ഞാനം മാത്രമാണ് . അത് നിങ്ങളെ മരണത്തിൽ നിന്നും കാക്കുമെങ്കിലും മരണം എന്നെന്നേയ്ക്കുമായി ഒഴിവാക്കി അമർത്യനാകാൻ വേണ്ടത് ആത്മവിദ്യയാണ് എന്നും വ്യക്തമാക്കുന്നുണ്ട് . മായയെ അംഗീകരിക്കുകയും അതിനെ ജീവിതത്തിൽ വെല്ലാൻ അറിവ് നേടുകയും ചെയ്യണം എന്ന പ്രായോഗിക ഉപദേശമാണ് ഇവിടെ ലഭിക്കുന്നത് . ഇതിൽ നിന്നുമാണ് ഇത് ദ്വൈതത്തെ അംഗീകരിക്കുന്നു എന്ന വാദം ഉരുത്തിരിഞ്ഞത്

 
ഭാരതീയദർശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളിൽ ഒന്നാണ് കേനോപനിഷത്ത്.   സത്യാന്വേഷണത്തിന്‌ ശക്തമായ പ്രേരണ നൽകുന്ന ഒരു രചനയാണിത്. ഇന്ദ്രിയങ്ങൾക്കും മനസ്സിനും അപ്പുറത്തുള്ള ആത്യന്തിക സത്യം എന്താണെന്ന ചോദ്യം നാടകീയമായി ഉന്നയിച്ച് മറുപടി പറയുകയാണ് ഈ ഉപനിഷത്ത്ബ്രഹ്മത്തെ തന്നിൽ നിന്ന് വ്യത്യസ്തമായ എന്തോ ഒന്നായി അറിയുന്നുവെന്നു കരുതുന്നവൻ അതിനെ അറിയുന്നില്ല എന്നാണ് ഈ ഉപനിഷത്ത് ഉദ്ഘോഷിക്കുന്നത് . ബ്രഹ്മത്തിന്റെ മഹ്വത്ത്വം വിവരിക്കുകയും ബ്രഹ്മസാക്ഷാത്കാരത്തിന് ശ്രമിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉത്ബോധിപ്പിക്കുകയും ചെയ്യുനത് ഈ ഉപനിഷത്തിൽ മായയെ കുറിച്ചോ അജ്ഞത യെക്കുറിച്ചോ വിശേഷിച്ച് പായയുന്നില്ല . എങ്കിലും പ്രതീകാത്മകമായ ഒരു കഥയിലൂടെ അഹംഭാവം എങ്ങിനെ മായ പോലെ അറിവിന് തടസ്സം ആകും എന്ന് സൂചിപ്പിക്കുന്നുണ്ട്. ഇടിമിന്നലിലും മനുഷ്യന്റെ കണ്ണിലും എല്ലാം പ്രകാശിക്കുന്നത് ബ്രഹ്മമാണ്. ചിന്തിക്കാനും ആഗ്രഹിക്കാനും തീരുമാനിക്കാനും മനസ്സിന് ശക്തിനൽകുന്നത് ബ്രഹ്മമാണ്. അതിനാൽ മനസ്സിനെ ബ്രഹ്മസാധനക്കായി ഉപയോഗിക്കണം. ബ്രഹ്മത്തെ ധ്യാനിക്കുന്നവർ എല്ലാവർക്കും പ്രിയങ്കരരായിത്തീരുന്നു. ഇന്ദ്രിയനിഗ്രഹവും ആശകളുടെ നിയന്ത്രണവുമാണ് ബ്രഹ്മസാധനയുടെ വഴി. ബ്രഹ്മപ്രാപ്തർ എല്ലാ തിന്മകളേയും കീഴടക്കി പരമപദം പ്രാപിക്കുന്നു.

 സംഭാഷണരൂപത്തിലാണ് കഠോപനിഷത്ത് എഴുതപ്പെട്ടിരിക്കുന്നത്. നചികേതസ്സ് എന്ന ബാലനും മൃത്യുദേവനായ യമനും തമ്മിലാണ് സംഭാഷണം. യമനിൽ നിന്നും മൂന്നു വരങ്ങൾക്ക് വാഗ്ദാനം കിട്ടിയ നചികേതസ്സ്, മരിച്ചുകഴിഞ്ഞ മനുഷ്യർ "ഉണ്ട്" എന്ന് ചിലരും "ഇല്ലാതായി" മറ്റു ചിലരും പറയുന്നു, ഇതിന്റെ പരമാർത്ഥം പറഞ്ഞു തരാനാണ് മൂന്നാം വരമായി  ആവശ്യപ്പെട്ടത്. നചികേതസിന്റെ ചോദ്യത്തിനു മറുപടിയായി, വേദങ്ങളുടെ ഇരിപ്പിടവും വിഷയവും എല്ലാ പുണ്യജീവിതത്തിന്റേയും ലക്ഷ്യവുമായിരിക്കുന്നത് സംഗ്രഹിച്ചു പറഞ്ഞാൽ 'ഓം' ആണെന്ന് യമൻ പറഞ്ഞു. അതു തന്നെയാണ് പരമമായ ബ്രഹ്മം. ഈ അക്ഷരം അറിയുന്നവന് എല്ലാം ഇച്ഛകളും പ്രാപ്യമാണ്. ഏറ്റവും നല്ലതും പരമവുമായ അവലംബം ഇതാണ്; ഇതറിയുന്നവൻ ബ്രഹ്മലോകത്തിൽ മഹത്ത്വം പ്രാപിക്കുന്നു. സർവജ്ഞാനമായ ആത്മാവ് ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. അത് ഒരിടത്തുനിന്നും വന്നതല്ല. അത് ആരുമല്ല. പുരാതനവും നിത്യവുമാണത്. അത് കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നില്ല.  ആസനസ്ഥമായിരിക്കുമ്പോൾ അത് അതിദൂരം സഞ്ചരിക്കുന്നു. ശയിക്കുമ്പോൾ എല്ലായിടത്തും എത്തുന്നു. ആത്മതത്ത്വത്തെ വാചാലമായ പ്രബോധനത്തിൽ നിന്നോ, ബുദ്ധിയെ ആശ്രയിച്ചോ കണ്ടെത്താനാവില്ല. അത് തെരഞ്ഞെടുക്കുന്നവർക്ക് സ്വയം വെളിപ്പെടുത്തുന്നു. ആത്മാവിനെ രഥയാത്രിയും, ശരീരത്തെ രഥവും, ബുദ്ധിയെ തേരാളിയും, മനസ്സിനെ കടിഞ്ഞാണും, ഇന്ദ്രിയങ്ങളെ കുതിരകളും, വിഷയങ്ങളെ വഴിയും ആയി കാണുന്ന ഈ "രഥോപമ" കഥോപനിഷത്തിലെ ഏറ്റവും പ്രസിദ്ധമായ ഭാഗങ്ങളിൽ ഒന്നാണ്. മനസാകുന്ന കടിഞ്ഞാണിനെ വേണ്ടതുപോലെ ഉപയോഗിക്കുന്നവർ, ഇന്ദ്രിയങ്ങൾ അനുസരണയുള്ള കുതിരകളായിരിക്കുന്നതുകൊണ്ട് ലക്ഷ്യത്തിലെത്തിച്ചേരുന്നു. അല്ലാത്തവർ പ്രാതിഭാസലോകത്തിൽ ജന്മാന്തരങ്ങൾ ചുറ്റിത്തിരിയുന്നു.
സാധാരണമനുഷ്യർക്ക് ആത്മതത്ത്വത്തെ ഗ്രഹിക്കാൻ സാധിക്കാത്തതിന്റെ കാരണം വിശദീകരിച്ചുകൊണ്ടാണ് രണ്ടാം അദ്ധ്യായം തുടങ്ങുന്നത്. സ്രഷ്ടാവ് ഇന്ദിയങ്ങളെ ബാഹ്യലോകത്തേയ്ക്ക് തുറക്കുന്നവയായി രൂപപ്പെടുത്തി. അതിനാൽ നാം വെളിയിലേയ്ക്ക് മുഖം തിരിക്കുകയും ഉള്ളിലുള്ള ആത്മാവിനെ കാണാതിരിക്കുകയും ചെയ്യുന്നു. അമർത്ത്യതയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിൽ ഉള്ളിലേയ്ക്ക് ദൃഷ്ടിതിരിച്ച് അവിടെ കുടികൊള്ളുന്ന അത്മതത്ത്വത്തെ കാണുന്നവർ ഒന്നോ ഒറ്റയോ മാത്രമായിരിക്കും. അല്ലാത്തവർ ബാലിശഭാവത്തിൽ സുഖങ്ങൾ തേടിപ്പോയി‍, മൃത്യുവിന്റെ വലയിൽ ചെന്നുപെടുന്നു. 
സൃഷ്ടികർത്താവായ ബ്രഹ്മാവും, അമ്മയുടെ ഗർഭത്തിൽ ശിശുവെന്നപോലെ അരണിക്കമ്പുകൾക്കിടയിൽ സൂക്ഷിക്കപ്പെടുന്ന അഗ്നിയും  എല്ലാം ആത്മതത്ത്വത്തിന്റെ പ്രകടനങ്ങൾ തന്നെ. സൂര്യന്റെ ആരംഭവും ചന്ദ്രന്റെ അന്ത്യവും എല്ലാം അതുതന്നെ. ഈ പ്രപഞ്ചത്തിൽ വ്യത്യസ്തമായി ഒന്നുമില്ല. പലതായി കാണുന്നവർ മരണത്തിൽ നിന്ന് മരണത്തിലേയ്ക്ക് പോകുന്നു. ഭൂത-ഭാവികളുടെ അധീശനായി നമ്മുടെ ഹൃദയമദ്ധ്യത്തിൽ കുടികൊള്ളുന്ന ആത്മതത്ത്വം വിരലോളം മാത്രം(അങ്കുഷ്ടമാത്ര:) ഉള്ളതാണ്. അതിനെ ദർശിച്ചവരെ ഭയം തീണ്ടുന്നില്ല. ലോകത്തിലെത്തിയ ഒരേ അഗ്നി തന്നെ വ്യത്യസ്ത വസ്തുക്കളുടെ രൂപം കൈക്കൊണ്ടിട്ടും മാറ്റമില്ലാതിരിക്കുന്നതുപോലെയും, ഒരേ വായു, വിവിധങ്ങളായ ആകാരങ്ങൾ സ്വീകരിക്കുമ്പോഴും മാറ്റമില്ലാതിരിക്കുന്നതുപോലെയും, എല്ലാം കാണുന്ന സൂര്യനെ ആ കാഴ്ചകളിലെ കളങ്കങ്ങൾ ബാധിക്കാതിരിക്കുന്നതുപോലെയും എല്ലാവരുടേയും ഉള്ളിലുള്ള ഒരേ പ്രശാന്താത്മാവ് വ്യത്യസ്തരൂപങ്ങളെ ചമയ്ക്കുന്നു. കണ്ണാടിയിലെന്നപോലെ സ്വന്തം രൂപങ്ങളിൽ ആത്മതത്ത്വത്തെ കാണാൻ കഴിയുന്നവർക്കു മാത്രമുള്ളതാണ് നിത്യമായ ശാന്തത.
 
 മുണ്ഡകോപനിഷദ്. ഇത് അഥർവവേദത്തിന്റെ ശൗനകശാഖയിൽ ഉൾപ്പെട്ടതാണ്. എല്ലാ അറവിലേയ്ക്കുമുള്ള വഴി തുറക്കുന്ന അറിവേതാണ് എന്ന ഒരു ശിഷ്യന്റെ ചോദ്യത്തിന് മറുപടി പറയാനുള്ള ഗുരുവിന്റെ ശ്രമമായാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സ്വതന്ത്രഭാരതത്തിന്റെ പ്രമാണമുദ്രയിൽ ചേർത്തിരിക്കുന്ന "സത്യമേവ ജയതേ' എന്ന മഹാവാക്യം, ഈ ഉപനിഷത്തിന്റെ മൂന്നാം അദ്ധ്യായത്തിലൊരിടത്ത്, "സത്യമേവ ജയതേ നാനൃതം" എന്നാരംഭിക്കുന്ന മന്ത്രത്തെ ആശ്രയിച്ചാണ്.ശാസ്ത്രങ്ങളിൽ വിവരിക്കുന്ന ചില മന്ത്രങ്ങൾ ജ്ഞാനം പ്രാപിക്കാൻ അപര്യാപ്തമാണ് ഈവിധ കർമ്മങ്ങളൊക്കെ എന്ന് പറഞ്ഞ് തള്ളിക്കളയുന്നുണ്ട് ഈ ഉപനിഷത്തിൽ. അവയ്ക്ക് വലിയ മഹത്ത്വം കല്പിക്കുന്ന മൂഢന്മാർ ജരാമൃതികളുടെ ഈ ലോകത്തിൽ വീണ്ടും വീണ്ടും എത്തിപ്പെടുന്നു. സ്വന്തം അജ്ഞതക്കുള്ളിൽ അടച്ചുപൂട്ടി വലിയ ബുദ്ധിമാന്മാരെന്ന ഭാവത്തിൽ കഴിയുന്ന ഈ മൂഢന്മാർ അന്ധനെ പിന്തുടരുന്ന അന്ധനെപ്പോലെ ചുറ്റിത്തിരിയുന്നു. രൂപമില്ലാത്തതിനെ ചെയ്തികൾ കൊണ്ട് പ്രാപിക്കാനാവില്ല. അതിനെ അറിയാൻ കയ്യിൽ അഗ്നിയും ഏന്തി, വേദജ്ഞാനിയും ബ്രഹ്മലീനനുമായ ഗുരുവിനെ സമീപിക്കുകയാണ് വഴി. നിശ്ചലമനസ്സും പ്രശാന്താത്മാവുമായി തന്നെ ശരണം പ്രാപിക്കുന്നവന് ജ്ഞാനിയായ ഗുരു, സത്യവും യഥാർത്ഥവുമായ ആത്മതത്ത്വത്തിലേയ്ക്ക് നയിക്കുന്ന ബ്രഹ്മജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നു. എല്ലാത്തിന്റേയും ശ്രോതസ്സെന്ന നിലയിൽ അക്ഷരബ്രഹ്മത്തിന്റെ മഹത്ത്വം വിവരിക്കുകയാണ് ഈ മുണ്ടകത്തിന്റെ ആദ്യഭാഗത്ത്. "ഓംകാരം വില്ലും ആത്മാവ് ശരവും ബ്രഹ്മം അതിന്റെ ലക്ഷ്യവുമാണ്. മനസ്സിടറാതെ ലക്ഷ്യം വച്ചാൽ ശരം (ലക്ഷ്യവുമായി) എന്നപോലെ, അതുമായി ഒന്നായിത്തീരാം" എന്നാണ് പ്രസിദ്ധമായ ഈ മന്ത്രത്തിന്റെ അർത്ഥം. അപ്പോൾ മനസ്സിൽ ഭേദബുദ്ധിയെ ഉറപ്പിച്ചു നിർത്തുന്ന കാമബന്ധങ്ങളെല്ലാം പൊട്ടിത്തകരുകയും സംശയങ്ങൾ മുറിഞ്ഞുവീണ് പാപങ്ങൾ ഒടുങ്ങുകയും ചെയ്യുന്നു. അനുഭൂതിയുടെ ആ ലോകത്തിൽ പ്രകാശം പരത്തുന്നത് സൂര്യചന്ദ്രന്മാരോ അഗ്നിയോ ഒന്നുമല്ല, അവയുടെ ഒക്കെ പ്രകാശത്തിന്റെ സ്രോതസ്സ് ഈ ആത്മതത്ത്വം തന്നെയാണ്. മുൻപിലും പിന്നിലും വലത്തും ഇടത്തും കീഴെയും മേലെയും എല്ലാം സന്നിഹിതമായ ചൈതന്യമാണത്."ഭംഗിയേറിയ രണ്ടു പക്ഷികൾ ഒരേവൃക്ഷത്തിൽ മുറുകെപ്പിടിച്ചിരിക്കുന്നു; അവയിലൊന്ന് ഫലം തിന്നുകയും മറ്റേപ്പക്ഷി നോക്കിയിരിക്കുകയുമാണ്" എന്നർത്ഥമുള്ള ഈ മന്ത്രത്തെ തുടർന്ന് അതിലെ പ്രതീകത്തിന്റെ നേരായ വിശദീകരണമാണ്. ഫലത്തിൽ മുഴുകി ദുഃഖിതനും നിസ്സഹായനുമായിരിക്കുന്ന പക്ഷി ജീവാത്മാവാണ്. സുഹൃത്തും അധീശനുമായി തൊട്ടടുത്തിരിക്കുന്നവനെ തിരിച്ചറിഞ്ഞ് സ്വന്തം മഹത്ത്വം ബോധ്യമാകുന്നതോടെ അവന്റെ ദുഃഖം അകലും. സത്യം, തപസ്സ്, ജ്ഞാനം എന്നിവയുടെ വഴിയാണ് ഈ അവസ്ഥ പ്രാപിക്കാൻ പിന്തുടരേണ്ടത്. സത്യം മാത്രം ജയിക്കുന്നു. അസത്യം ജയിക്കുന്നില്ല.ആത്മതത്ത്വത്തെ പ്രവചനം കൊണ്ടോ ബുദ്ധികൊണ്ടോ വേദജ്ഞാനം കൊണ്ടോ പ്രാപിക്കാനാവില്ല. സ്വയം തെരഞ്ഞെടുക്കുന്നവർക്ക് അത് സ്വന്തം രൂപം വെളിപ്പെടുത്തുന്നു. ബലഹീനന്മാർക്ക് അതിനെ പ്രാപിക്കാനാവില്ല(നായമാത്മാ ബലഹീനേന ലഭ്യോ). നദികൾ സമുദ്രത്തിലെത്തി സ്വന്തം നാമഭാവങ്ങൾ ഉപേക്ഷിക്കുന്നതുപോലെ, ആത്മതത്ത്വത്തെ അറിയുന്നവർക്ക് സ്വന്തം നാമരൂപങ്ങളിൽ നിന്ന് മുക്തികിട്ടുന്നു.

 മിക്ക മതങ്ങളും പ്രപഞ്ചം ഒരു ഈശ്വര സൃഷ്ടിയാണെന്ന് അഭിപ്രായപ്പെടുമ്പോൾ അതിനു കടക വിരുദ്ധമായി ശൂന്യതയിൽ നിന്ന് ഒന്നും ഉത്ഭവിക്കുന്നില്ല എന്ന ഉത്തരമാണ് മാണ്ഡൂക്യത്തിൻറെ ആദ്യത്തെ സൂക്തം തരുന്നത്. ഈശ്വരൻ ഒരാഗ്രവും ഇല്ലാത്തവനായിരിക്കുന്നുവെങ്കിൽ സൃഷ്ടിയുടെ ആവശ്യമില്ല എന്ന ഗൌഡപാദർ തൻറെ കാരികയിൽ വിശര്ദീകരണം നൽകുന്നുണ്ട്.മണ്ഡൂകം എന്ന വാക്കിന്‌ തവള എന്നർത്ഥം. തവളയും ഉപനിഷത്തും തമ്മിൽ നേരിട്ട്‌ ബന്ധമൊന്നുമില്ല. മറ്റു ഉപനിഷത്തുകൾ വിശദവും ചിലപ്പോൾ സരളവുമായ ഭാഷയിലൂടെ വിദ്യാർത്ഥിക്ക്‌ ഉപദേശം നൽകുമ്പോൾ മാണ്ഡൂക്യം ഹ്രസ്വമായ പന്ത്രണ്ടു സൂക്തങ്ങളിലൂടെ കാര്യമാത്രപ്രസക്തമായ സന്ദേശം നൽകുന്നു. അരോചകമായെങ്കിലും അറുത്തു മുറിച്ച്‌ 'സത്യം' പറയുന്ന രീതിയാണ്‌ മാണ്ഡൂക്യത്തിന്റേതെന്നു ഇതുകൊണ്ടാകണം ഹ്രസ്വവും അതിപ്രധാനവുമായ ഈ ഉപനിഷത്ത്‌ തവളയുടെ പേരിൽ അറിയപ്പെടുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന പേമാരിക്കുള്ള മുന്നറിയിപ്പ്‌ തവള കരഞ്ഞു നൽകുന്നതു പോലെ മാണ്ഡൂക്യമെഴുതിയ മുനി അരോചകമെങ്കിലും ചടുലമായ വാക്കുകളിലൂടെ ലോകനൻമയെ കരുതി ഉപദേശം നൽകുന്നു എന്നും ചിലർ വാദിക്കുന്നു. മാണ്ഡൂകൻ എന്ന വൈദികമഹർഷിയുടെ പേരുമായും ഇതിനെ ബന്ധപ്പെടുത്താറുണ്ട്.ഓം എന്ന 'അക്ഷരം' (നാശമില്ലാത്തത്‌) ആണ്‌ ഈ കാണുന്നതെല്ലാം. അതിന്റെ വ്യഖ്യാനം ഇങ്ങനെയാണ്‌. ഭൂതം, ഭവത്‌(വർത്തമാനം, ഭവിഷ്യം(ഭാവി) ഇത്‌ സർവവും ഓംകാരം മാത്രമാണ്‌. മൂന്നു കാലങ്ങൾക്കും അപ്പുറത്ത്‌ എന്തെങ്കിലുമുണ്ടോ അതും ഓംകാരം മാത്രമാണ്‌. മാണ്ഡൂക്യത്തിന്റെ ഭാഷയുടെ കടുപ്പം ഒന്നാമത്തെ ശ്ലോകത്തിൽ നിന്നു തന്നെ നമുക്കു മനസ്സിലാക്കാവുന്നതാണ്‌.സർവവും ആ ബ്രഹ്മമാണ്‌, ഈ ആത്മാവ്‌ ബ്രഹ്മം തന്നെ, ആത്മാവിന്‌ നാലു പാദങ്ങളുണ്ട്‌. ഒന്നും രണ്ടും ശ്ളോകങ്ങൾ ചേർത്ത്‌ വായിക്കുമ്പോൾ സർവവും ഓംകാരമാണ്‌, സർവവും ബ്രഹ്മവുമാണ്‌, ഈ അത്മാവു തന്നെയാണ്‌ ബ്രഹ്മം എന്നു കാണാം. അഥവാ ഓം = ബ്രഹ്മം = ആത്മാവ്‌. ഈ അത്മാവിന്‌ നാലു പാദങ്ങളുമുണ്ട്‌. സർവേശ്വരൻ ഇതാണ്‌ എല്ലാം അറിയുന്നവൻ, ഇതാണ്‌ അന്തര്യാമി (ഉള്ളിലിരിക്കുന്നവൻ) , എല്ലാറ്റിണ്റ്റേയും ഉത്ഭവസ്ഥാനം, എല്ലാറ്റിണ്റ്റേയും ആരംഭവും അവസാനവും ഇതിൽ നിന്നുമാണ്‌.
ഓം എന്ന അക്ഷരത്തെ മൂന്നായി പിരിച്ചെഴുതിയാൽ കിട്ടുന്ന മൂന്ന്‌ അക്ഷരങ്ങൾ യഥാക്രമം മേൽപ്പറഞ്ഞ മൂന്ന്‌ പാദങ്ങളെ പ്രതിനിധീകരിക്കുന്നു. കുറെയേറെ സാങ്കേതിക പദങ്ങൾ ഉപയോഗിച്ച്‌ വിശദീകരിച്ചിട്ടുണ്ട്‌ എന്നതൊഴിച്ചാൽ ആദ്യത്തെ ആറു മന്ത്രങ്ങളിലും നാം നിത്യവും അനുഭവിക്കുന്ന ജാഗ്രത്‌, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന്‌ അവസ്ഥകളുടെ വിവരണം മാത്രമാണുള്ളത്‌. ജീവൻ ഈ മൂന്ന്‌ അവസ്ഥകളിലൂടെ മാറി മാറി കടന്നു പോകുന്നു. ഇതിലുമപ്പുറം എന്തെങ്കിലും ഉണ്ടോ അതാണ്‌ ഓംകാരത്തിണ്റ്റെ പൊരുൾ. ഓംകാരമായ പൊരുൾ മൂന്നായ്‌ പിരിഞ്ഞു എന്ന്‌ തുഞ്ചത്തെഴുത്തച്ഛൻ പറയുന്നത്‌ ഇതേ മൂന്ന്‌ അവസ്ത്ഥകളെ ഉദ്ദേശിച്ചാണ്‌. അസുരൻ മൂന്ന്‌ പുരങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഒരു സമയം വസിക്കുന്നു. ഏതു നേരം ഏതു പുരത്തിൽ ഈ അസുരൻ വസിക്കുന്നു എന്ന്‌ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ട്‌ മൂന്ന്‌ പുരങ്ങളും ഒരേ സമയം നശിപ്പിക്കുന്നതിലൂടെ മാത്രമേ ഈ അസുരനേയും നിഗ്രഹിക്കാനുമാകൂ. ത്രിപുരങ്ങൾ നമ്മുടെ ജാഗ്രത്‌ സ്വപ്നം സുഷുപ്തി എന്നീ മൂന്ന്‌ അവസ്തകളാണ്‌. അസുരൻ എന്നിലെ ഞാനെന്ന ഭാവമാണ്‌. അഹം = ഞാൻ . അഥവാ അഹംകാരം. അതുകൊണ്ടാണ്‌ തുഞ്ചത്തെഴുത്തച്ഛൻ ഓംകാര മായ പൊരുൾ മൂന്നായി പിരിഞ്ഞുടനെ യാങ്കാരമായി (അഹംകാരമായി) എന്ന്‌ എഴുതിയിരിക്കുന്നത്‌.
ന അന്തഃപ്രജ്നം - ഉള്ളിലേക്കുള്ള ബോധത്തോടെ (സ്വപ്നാവസ്ഥ) അല്ല. (ബഹി പ്രജ്നം) പുറത്തേക്കുള്ള ബോധത്തോടെ അല്ല, (ന ഉഭയ പ്രജ്നം) രണ്ടും ചേർന്ന ബോധത്തോടേയുമല്ല. പ്രജ്ന ഘനീഭവിച്ചതുമല്ല, വെറും ബോധവുമല്ല, അബോധവുമല്ല(ന അപ്രജ്നം) . അദൃഷ്ടം: ദൃഷ്ടിഗോചരമല്ലാത്തത്‌ - വേദാന്തത്തിണ്റ്റെ ഭാഷയിൽ ഒരു ഇന്ദ്രിയത്തിനും ഗോചരമല്ലാത്തത്‌. അവ്യവഹാര്യം: വ്യവഹരിക്കാനാകാത്തത്‌ അഗ്രാഹ്യം : ബുദ്ധിക്ക്‌ ഗ്രഹിക്കാനാകാത്തത്‌. അലക്ഷണം: ലക്ഷണങ്ങളൊന്നുമില്ലാത്തത്‌ അചിന്ത്യം: ചിന്തിച്ചുറപ്പിക്കുവാനാകാത്തത്‌ അവ്യപദേശ്യം: നിർവചിച്ച്‌ പറയുവാനാകാത്തത്‌ ഏകാത്മപ്രത്യയസാരം: കേവലം തന്റെ തന്നെ ബോധം സാരമായിട്ടുള്ളത്‌. പ്രപഞ്ചോപശമം: ലോകം ഉപശമിക്കുന്നത്‌. (അവസാനിക്കുന്നത്‌) ശാന്തം, ശിവം - മംഗളദായകം അദ്വൈതം - രണ്ടാമതൊന്നില്ലാത്തത്‌ ചതുർത്ഥം - നാലാമത്തെ പാദം. ഇതിനെ ആത്മാവെന്നറിയുക ഇതിനെയാണ്‌ സാക്ഷാത്കരിക്കേണ്ടതെന്നറിയുക. വേദാന്തം പറയുന്നത്‌ ഈശനം ചെയ്യാൻ ഒരു ലോകം ഉള്ളിടത്തോളം കാലമേ ഈശ്വരനുണ്ടാവുകയുള്ളൂ എന്നാണ്‌. ഇവിടെ നാലാം പാദത്തിൽ നമ്മൾ ഇന്നേവരെ അറിഞ്ഞിട്ടുള്ള എല്ലാറ്റിനേയും അതിക്രമിച്ചിരിക്കുന്നു. ഇതുതന്നെയാണ്‌ തത്ത്വമസിയിലെ തത്‌.
ഇത്‌ പൂർണ്ണമാണ്‌ , ഇത്‌ സത്യവുമാണ്‌, സജാതീയമോ (of the same species) വിജാതീയമോ (of another species) സ്വഗതമോ (Within oneself) ആയ ഭേദഭാവങ്ങളില്ലാത്തതാണ്‌ പൂർണ്ണം. മൂന്നുകാലങ്ങളിലും മാറാതെ നിൽക്കുന്നതാണ്‌ സത്യം. അതുകൊണ്ടു തന്നെ അതു കാലാതീതമാണ്‌. കാലത്തിന്‌ അതീതമായതിന്‌ എല്ലാറ്റിന്റേയും ആരംഭവും അവസാനവും അറിയുവാനും സാധിക്കും.
ഞാൻ, ഈ ലോകം,സൃഷ്ടികർത്താവായ ഈശ്വരൻ എന്നിങ്ങനെയുള്ള വേർതിരിവ്‌ ദ്വൈതം എന്ന്‌ അറിയപ്പെടുന്നു. അതായത്‌ ഒന്നിൽ കൂടുതൽ ഉണ്ട്‌ അഥവാ രണ്ട്‌ ഉണ്ട്‌. അദ്വൈതത്തിൽ രണ്ടാമതായി ഒന്നില്ല. ഒന്നു മാത്രമേയുള്ളൂ. ആ ഒന്നാണ്‌ ഞാൻ. അതു തന്നെയാണ്‌ ഈശ്വരൻ, അതു തന്നെയാണ്‌ തത്ത്വം (തത്‌ + ത്വം = അത്‌ നീ) ഉപദേശിച്ചു തന്ന ഗുരു, അതെഴുതിയ വേദപുസ്തകം. ഈ തിരിച്ചറിവ്‌ ഉണ്ടാകുന്നതിനെ ആത്മസാക്ഷാർകാരം എന്നു പറയുന്നു. അവിടെ ഞാനും ഈശ്വരനും ഈശ്വരൻ സൃഷ്ടിച്ച ഈ ലോകവും എല്ലാം ഒന്നായി മാറുന്നു.ആത്മാവിന്റെ നാലു പാദങ്ങളൂം ഓം എന്ന അക്ഷരത്തിന്റെ മാത്രകളൂം സമാനമാണ്‌. അക്ഷരത്തിന്റെ മാത്രകൾ അ ഉ മ ഇന്നിവയാണ്‌. നാലാമത്തെ പാദത്തിന്‌ മാത്രയില്ല. ശബ്ദമില്ലാത്ത, ഉച്ചരിക്കാനാകാത്ത അവ്യവാരിയായ, പ്രപഞ്ചം ഉപശമിക്കുന്നതായ ഏകമായ രണ്ടാമതൊന്നില്ലാത്തതായ നിശ്ശബ്ദമാത്ര നാലാമത്തെ പാദത്തെ പ്രതിനിധാനം ചെയ്യുന്നു. ഇത്‌ അറിയുന്നവനിലെ ഞാൻ അറിയേണ്ട എന്നിലേക്ക്‌ വിലയിക്കുന്നു. 
 
 
 പിപ്പലാദൻ എന്ന ഋഷിയോട് വിദ്യാർത്ഥികൾ ചോദിക്കുന്ന ആത്മവിദ്യയെ സംബന്ധിച്ച ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയുമാണ് ഉപനിഷത്തിന്റെ ഉള്ളടക്കം. പ്രശ്നങ്ങളുടെ ഉപനിഷത്തായതുകൊണ്ടാണ് ഇതിന് പ്രശ്നോപനിഷത്തെന്ന് പേരുണ്ടായത്. പ്രശ്നോപനിഷത്തിന്റെ ഘടന താരതമ്യേന ലളിതമാണ് ആറു വിദ്യാർത്ഥികൾ ഗുരുവിനെ സമീപിച്ച് ചോദിക്കുന്ന ആറുചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും ആയതു കൊണ്ട്, ഈ ഉപനിഷത്ത് "പ്രശ്നങ്ങൾ" എന്നറിയപ്പെടുന്ന ആറു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നിനു പിറകേ ഒന്നായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ പരസ്പരം ബന്ധപ്പെട്ടവയാണ്. മുന്നോട്ടുപോകും തോറും ചോദ്യങ്ങൾ ആത്മവിദ്യയുടെ കൂടുതൽ ദുർഗ്രഹമായ തലങ്ങളെ സ്പർശിക്കുന്നു. പ്രശ്നോപനിഷത്തിന്റെ തുടക്കം നാടകീയമാണ്. നാടകീയതയിൽ ഇതിനെ വെല്ലാൻ കഠോപനിഷത്ത് മാത്രമേയുള്ളു. ഭരദ്വാജനായ സുകേശൻ, ശൈബ്യനായ സത്യകാമൻ, സൂര്യവംശജനായ ഗാർഗ്യൻ, അശ്വലന്റെ മകനായ കൗസല്യൻ, വിദർഭയിലെ ഭാർഗവൻ, കൃത്യന്റെ മകൻ കബന്ധി എന്നിവർ ദൈവജ്ഞാനം അന്വേഷിക്കാൻ തുടങ്ങി. അത് പകർന്നുതരാൻ കഴിയുന്നവൻ ഇദ്ദേഹമാണെന്നു പറഞ്ഞ് അവർ ഗുരു പിപ്പലാദനെ സമീപിച്ചു. തുടങ്ങും മുൻപ് ശുദ്ധിയിലും വിശ്വാസത്തിലും തപസ്സിലും ഒരു വർഷം തന്നോടൊപ്പം കഴിയാൻ ഗുരു അവരോടാവശ്യപ്പെട്ടു. അതിനു ശേഷം ചോദിക്കാനുള്ളതെല്ലാം ചോദിക്കാമെന്നും ഒന്നും മറച്ചുവയ്ക്കാതെ താൻ മറുപടി പറയാമെന്നും അദ്ദേഹം അവർക്ക് ഉറപ്പുകൊടുത്തു.


കബന്ധി: ഈ സൃഷ്ടികളൊക്കെ എവിടെനിന്ന് വന്നു?
  • സൃഷ്ടിയുടെ തുടക്കത്തിൽ പ്രജാപതിയുടെ തപസ്സിൽ നിന്ന് ജനിച്ച ധൃവപ്രകൃതികളായ പ്രാണനിൽ നിന്നും രയിൽ നിന്നും പ്രജകളൊക്കെ ഉത്ഭവിച്ചു എന്നും മറ്റുമാണ് പിപ്പലാദൻ ഇതിനു കൊടുത്ത മറുപടി.
ഭാർഗവൻ: ഏതൊക്കെ ദേവന്മാരാണ് ശരീരത്തെ താങ്ങി നിർത്തുന്നതും അതിൽ പ്രകടമാകുന്നതും? അവയിൽ ഏറ്റവും ശക്തമായത് ഏതാണ്?
  • ആകാശം, വായു, അഗ്നി, ജലം, പൃഥ്വി, വാക്ക്, മനസ്സ്, കാഴ്ച, ശ്രവണം എന്നിവയാണ് ശരീരത്തെ താങ്ങി നിർത്തുന്ന ശക്തികളെന്നും എന്നാൽ ഏറ്റവും പ്രധാനമായ ശക്തി പ്രാണനാണെന്നുമായിരുന്നു മറുപടി. തേനീച്ചകളുടെ രാജാവ് കൂടു വിട്ടുപോകുമ്പോൾ തേനീച്ചകളെല്ലാം പറന്നുപോകുന്നതുപോലെ, പ്രാണൻ ശരീരം വിടുമ്പോൾ മറ്റു ശക്തികളെല്ലാം വിട്ടുപോകുന്നു.
കൗസല്യൻ: പ്രാണന്റെ ഉറവിടം ഏതാണ്? എങ്ങനെ അത് ശരീരത്തിൽ പ്രവേശിക്കുകയും, മരണസമയത്ത് വിട്ടുപോവുകയും ചെയ്യുന്നു? അകത്തും പുറത്തും ഉള്ളതിനെ അത് താങ്ങി നിർത്തുന്നതെങ്ങനെ?
  • പ്രാണൻ ആത്മാവിൽ നിന്നുണ്ടാകുന്നെന്നും സാമ്രാട്ടുകൾ സാമന്തന്മാരുടെ സഹായത്തോടെ ഭരിക്കുന്നതുപോലെ പ്രാണൻ ശരീരത്തെ വിവിധശക്തികളെ ഉപകരണങ്ങളാക്കി ഭരിക്കുന്നെന്നും മറ്റുമായിരുന്നു ഇതിനുള്ള മറുപടി.
ഗാർഗ്യൻ: (ഒരാൾ)ഉറങ്ങുമ്പോൾ ഉറങ്ങുന്നതും ഉണർച്ചയിൽ ഉണർന്നിരിക്കുന്നതും ആരാണ്? സ്വപ്നങ്ങൾ കാണുന്നതാരാണ്? സന്തുഷ്ടിയിൽ ആരാണ് സന്തോഷിക്കുന്നത്? ആരിലാണ് ഈ കഴിവുകളൊക്കെ കുടികൊള്ളുന്നത്?
  • സൂര്യാസ്തമയത്തിൽ സൂര്യരശ്മികളെല്ലാം സൂര്യബിംബത്തിൽ കേന്ദ്രീകരിക്കപ്പെടുന്നതുപോലെ, മനസ്സിന്റെ അസ്തമയമായ ഉറക്കത്തിൽ ശക്തികളെല്ലാം മനസ്സിൽ ലയിച്ചുകഴിയുന്നു. ആ സമയത്തും എല്ലാത്തിനേയും നിയന്ത്രിക്കുന്ന പ്രാണൻ ഉണർന്നു കഴിയുന്നു. പക്ഷികൾ ചെക്കേറാൻ വാസവൃക്ഷത്തിലേയ്ക്ക് പോകുന്നതുപോലെ എല്ലാ ശക്തികളും ആത്മാവിനെ ആശ്രയിച്ചു കഴിയുന്നു എന്നൊക്കയാണ് ഇതിനു കൊടുത്ത മറുപടി.
സത്യകാമൻ: "ഓം" എന്ന അക്ഷരത്തിൽ ഉറച്ചവൻ, മരിക്കുമ്പോൾ ഏതു ലോകത്തിൽ എത്തിച്ചേരുന്നു?
  • ബ്രഹ്മത്തിന്റെ പ്രതീകമായ ഓംകാരത്തിലെ മാത്രകളെ വ്യത്യസ്തമായി കാണാതെ ഒന്നായി കണ്ട് ധ്യാനിക്കുന്നവൻ ബ്രഹ്മപദം പ്രാപിക്കുമെന്നാണ് മറുപടി.
സുകേശൻ: "പതിനാറു ശക്തികളുള്ള ആത്മാവിനെ അറിയാമോ" എന്ന് കോസലരാജകുമാരൻ ഹിരണ്യനാഭൻ എന്നോടു ചോദിച്ചു. നുണപറയുന്നവർ വേരോടെ ഉണങ്ങിപ്പോകുമെന്നതിനാൽ‍, എനിക്കറിയില്ലെന്നും, അറിയുമായിരുന്നെങ്കിൽ അവന് പറഞ്ഞു കൊടുക്കുമായിരുന്നെന്നും ഞാൻ മറുപടി പറഞ്ഞു. അതു കേട്ട് അവൻ, ഒന്നും മിണ്ടാതെ രഥത്തിൽ‍ കയറിപ്പോയി. അതുകൊണ്ട്, ആത്മാവിനെക്കുറിച്ച് എനിക്കു പറഞ്ഞുതരുക
  • ആത്മാവിന്റെ ശക്തികളുടെയെല്ലാം ഉത്ഭവമായ ചൈതന്യം ശരീരത്തിൽ തന്നെയാണെന്നും നദികൾ സമുദ്രത്തിൽ ചെന്നു ലയിച്ച് അതിന്റെ ഭാഗമായി മാറുന്നതുപോലെ എല്ലാശക്തികളും ആത്മചൈതന്യത്തിലേക്കൊഴുകി അതിൽ ലയിക്കുന്നുവെന്നുമായിരുന്നു ഇതിന് ഗുരു കൊടുത്ത മറുപടി.

Saturday, June 8, 2019

വെള്ളച്ചെമ്പരത്തി

{സ്വർണ്ണച്ചാമരം വീശിയെത്തിയ ഒരു പൂവ്.
രാവിലെ ഒരു ചെറിയ ചുവപ്പുണ്ടാകും
പിന്നെ അത് മാറും }













സൂര്യദേവന് മുൻപുണർന്നു നീ,
ആരു നിന്നെ ഉണർത്തിയോ
ആകെ തൂവെള്ള നിന്റെ ദേഹ,
മെന്നാകിലും തെല്ലു ശോണിമ

നിദ്രയിൽ ഞാനമർന്ന നേരത്ത്,
ഭദ്രമായ് നിന്ന മൊട്ടു നീ
ഇന്ന് രാവിലെ നീ വിരിഞ്ഞതും,
ധന്യമായെന്റെ പൂക്കണി
സൂര്യ രശ്മികൾ നിൻ  കവിളിലെ,
ശോണിമ മുത്തി മാറ്റിയോ
നിന്റെ ധാവള്യ ശോഭകാണവേ,
എന്റെ കണ്ണു ഞാൻ ചിമ്മിയോ

ശ്യാമമായ് ഹരിതാഭമായ് ദേഹ-
ശോഭ പേറുമീ ചില്ലയിൽ
നന്മതൻ കൈവിളക്കു പോലിന്ന്
കണ്മണീ പൂവായ് വന്നു നീ
 

Friday, June 7, 2019

    പട്ടിപ്രേമി 
(ഓട്ടൻ തുള്ളൽ ) 

ഞാനൊരു കാര്യം ചൊല്ലാമവളുടെ 
 പട്ടിയതൊന്നാണവളുടെയുലകം 

പട്ടികരഞ്ഞാലവളും മോങ്ങും 
പട്ടി ചിരിരിച്ചാലവളുടെ സ്വർഗ്ഗം 

പട്ടിയിൽ നിന്നോ പണ്ടേ കിട്ടീ 
നാവിൽ പേവിഷ ബാധയിവൾക്കും 

സ്‌റ്റുപ്പിഡ് നോൺസെൻസ് എന്ന് കുരയ്ക്കും 
കെട്ട്യോൻ പോലും വേസ്റ്റ് ആണത്രേ 

ജോലികളൊന്നുംചെയ്യുകയില്ല 
പാരകൾ തീർക്കും കൂട്ടർക്കെല്ലാം 

കള്ളം ചൊല്ലും വഞ്ചന കാട്ടും 
ഊളൻ പോലും നാണിച്ചോടും 

എച്ചിൽ തിന്നാൻ കാലും നക്കും 
എല്ലു കൊടുത്താൽ എന്തും ചെയ്യും 

നന്ദിയതൊന്നേ പട്ടിയിൽ നിന്നും 
കണ്ടുപഠിക്കാനാവാതുള്ളൂ

Wednesday, June 5, 2019


 Malu G Nair എഴുതിയ തീരങ്ങൾ തേടിഎന്ന കഥ ഒരു പഠനം

https://www.facebook.com/groups/178202792661812/permalink/599500770532010/

നാലുമാസമായി കയ്യിൽ കിട്ടുന്ന ചെറുകഥകളെല്ലാം വായിക്കുന്നുണ്ടായിരുന്നു
ഒടുവിൽ കഥകളെ പലതായി തരം തിരിച്ചു

1.ലോകോത്തര കൃതികൾ (മലയാളത്തിൽ ഇല്ലെന്നു വേണമെങ്കിൽ പറയാം)
2. ലബ്ധപ്രതിഷ്ഠരുടെ കൃതികൾ (print media അനുഗ്രഹിച്ചവ; ഗുണനിലവാരം ചൈനീസ് ഉൽപ്പന്നം പോലെ' കിട്ടിയാൽ കിട്ടി; കാലത്തെ അതിജീവിക്കില്ല )
3. നെറ്റിൽ വരുന്ന നല്ല കൃതികൾ (അപൂര്വങ്ങളിൽ അപൂർവ്വം; ആവർത്തന വിരസത, വിഷയദാരിദ്ര്യം, സീരിയൽ സിനിമ എന്നിവയിലുള്ള ആശ്രയത്വം, വായനക്കാരനോടുള്ള ബഹുമാനമില്ലായ്മ, വായനയുടെ കുറവ്, പുതുമയില്ലായ്മ, lack of exposure എന്നിവ കൊണ്ട് സമ്പുഷ്ടമായതു കാരണം print media അടുപ്പിക്കുന്നില്ല; വൈരൂപ്യത്തിന് കണ്ണാടി  ഉടയ്ക്കുന്നവർ )
4.Likes, comments  സമയം കൊല്ലൽ എന്നിവയയ്ക്കായുള്ള രചന (സ്വത്വവും അന്യരുടെയും) (നെറ്റ് നിറയെ)
5. സാഹിത്യത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ലാതെ നിങ്ങൾക്ക് വേണമെങ്കിൽ വായിക്കൂ എന്ന പോലെ fb യിൽ എഴുതി വിടുന്നവ (തിരിച്ചറിയാൻ എളുപ്പം, കൊള്ളാമെന്നു പറഞ്ഞാൽ നന്ദി പറയില്ല, കൊള്ളില്ല എന്ന് പറഞ്ഞാൽ തെറി വിളിക്കും)

ഇതൊക്കെ ചേർത്ത് ഒരു ലേഖനം എഴുതാൻ ഇരുന്നപ്പോഴാണ് Malu G Nair എഴുതിയ തീരങ്ങൾ തേടി എന്ന കൃതി വായിക്കുന്നത്. എന്റെ പരാതി vanished into thin air.
കുറ്റങ്ങളൊക്കെ പിന്നെയാണ് കണ്ടെത്തിയത് എങ്കിലും അവ ആദ്യം എഴുതി ആ അദ്ധ്യായം അടയ്ക്കാം
ആവർത്തന വിരസത, സീരിയൽ സിനിമ എന്നിവയിലുള്ള ആശ്രയത്വം (വെറുതെ ഒരു ഭാര്യ, അസംഖ്യം സീരിയലുകൾ)
വിഷയ ദാരിദ്ര്യം, പുതുമയില്ലായ്മ (പഴയ തീം)
വായനക്കാരനോടുള്ള ബഹുമാനമില്ലായ്മ (വ്യാകരണ ചിഹ്നങ്ങളുടെ തെറ്റായ ഉപയോഗം, എത്ര വിരാമങ്ങൾ ആകാം?)

ഈ കുറ്റങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന ഒന്നുണ്ട്
എഴുത്തുകാരിയുടെ വായനയുടെ കുറവില്ലായ്മ. അത് ഈ കൃതിയിൽ വ്യക്തമാണ്
ഇങ്ങനെ വേണം കഥ എഴുതാൻ
ഘടന (structure)
 ''ദൈവമേ മണി ആറരയായിരിക്കുന്നു."
ഈ വാചകം കൊണ്ട് തന്നെ കഥയുടെ  മർമ്മം വെളിവാക്കിയിരിക്കുന്നു . മിടിക്കുന്ന ഘടികാരം മരണത്തിന്റെ പ്രതീകമാണ് . മാനസിക പിരിമുറുക്കങ്ങളുടെ പര്യായമാണ്. Dead line കഴുത്തിൽ കുരുങ്ങിയുള്ള പിടച്ചിലാണ്. ഇത് നമ്മളെല്ലാരും അനുഭവിക്കുന്ന ഒന്നായതുകൊണ്ടു കഥാപാത്രത്തെ അവതരിപ്പിക്കും മുന്നേ തന്നെ അവളുമായി താദാമ്യം പ്രാപിക്കാൻ കഴിയുന്നു . പെണ്ണുകാണാൻ പോകുമ്പോൾ പെണ്ണ് വരുന്നതിനു മുൻപ് അവൾ ഉണ്ടാക്കിയ ചായ കുടിക്കുന്ന പോലെ!

"എന്തു പറ്റിയതാണാവോ.... വല്ലാണ്ട് ഉറങ്ങിപ്പോയല്ലോ..... അനിയേട്ടൻ പറയും പോലെ വല്ലാതെ മടിച്ചിയാവണുണ്ടോ താൻ..... ആയിരിക്കും കുറച്ച് ദിവസായി ആകെയൊരു മന്ദത തുടങ്ങീട്ട്.... ക്ഷീണം പോലെ...."
ഈ ചെറുഖണ്ഡികയിൽ കഥയിലെ സംഘർഷം (conflict) വെളിവാക്കിയിരിക്കുന്നു. പാത്രസൃഷ്ടിയും നടന്നു കഴിഞ്ഞു. ഭർത്താവിന്റെ മാനസിക പീഡനം സഹിക്കാൻ കഴിയാത്തതാണ്  conflict . അത് സഹിക്കാൻ ശ്രമിക്കുന്നത് പാത്രസൃഷ്ടിയും

ഏഴാമത്തെ ചെറു ഖണ്ഡികയിൽ തന്നെ വില്ലൻ (ഹൃദയാഘാതം) കടന്നു വരുന്നു. Perfect Timing . നൂറോളം വരികൾ മാത്രം നീളമുള്ള ഈ കഥയിൽ പത്തു ശതമാനം ആയതേ ഉള്ളൂ . പക്ഷെ ആട്ടിൻതോലുമിട്ടാണ് ആ ചെന്നായ വരുന്നത് . നായിക അതിനെ നെഞ്ചിൽ ഒളിപ്പിക്കുകയും ചെയ്യുന്നു. Tension starts here. ഇതൊരു പാഠമാണ് വാണിംഗ് ഇല്ലാതെയാണ് റിയൽ ലൈഫിൽ പേടിപ്പിക്കേണ്ടത് . എന്നാൽ കഥയിൽ വാണിംഗ് കൊടുത്ത് കൊടുത്ത വേണ്ടത്ര പിരിമുറുക്കം  ഉണ്ടാക്കിയിട്ടേ പാമ്പിനെ വെളിയിൽ എടുക്കാവൂ . എത്ര വാണിംഗ് കൊടുത്തു പിരിമുറുക്കം ഉണ്ടാക്കിയാലും ഓ അങ്ങിനെയൊന്നും സംഭവിക്കില്ല അതോ സംഭവിക്കുമോ എന്ന split mind മാത്രമാണ് വായനക്കാരന്റെ വിധി
വില്ലന് ഒരു സൈഡ് കിക്ക്‌ വേണം, ഒരു കൊല്ലം തുളസി . അത് ഭർത്താവായി ഇവിടെ വരുന്നു
പിന്നെ ടെൻഷന്റെ ഗ്രാഫ് ഒരു കയറ്റം കയറുകയാണ്
പരിഹാരങ്ങൾ പ്രശ്നങ്ങളാവുന്നു
പിന്നെ അവസാനത്തെ പരിഹാരം മരണവും
First person point of view പോലെ തോന്നുമെങ്കിലും തേർഡ് പേഴ്സണിലാണ് കഥ പറഞ്ഞിരിക്കുന്നത് . എങ്കിലും കഥാകൃത്ത് ആ ഒരു വീക്ഷണകോണിൽ തന്നെ നിലയുറപ്പിച്ചിരുന്നു . ഇടയ്ക്ക് കയറി ഒരക്ഷരം പോലും ഉരിയാടുന്നില്ല . അടിസ്ഥാനമായി തേർഡ് പേഴ്സൺ ആയതുകൊണ്ട് സുജാത മരിച്ചെങ്കിൽ ഇതൊക്കെ ആര് പറഞ്ഞു എന്ന ചോദ്യം ഉണ്ടാകുന്നുമില്ല. കഥാകൃത്ത് സുജാതയുടെ കഥ പറയുകയാണല്ലോ . ഭാവനയ്ക്ക് അവിടെ സ്ഥാനമുണ്ട് .
ചിന്തകളിലൂടെയും സംഭാഷണങ്ങളോടെയും കഥ പറഞ്ഞ് അത്യാവശ്യത്തിനു മാത്രം narration ഉപയോഗിക്കുമ്പോൾ സംഘര്ഷങ്ങള് തുരു തുരാ വരുന്നു
യഥാർത്ഥ വില്ലനെ നമ്മൾ മറന്നു എന്ന് തോന്നുന്നിടത്തെല്ലാം നല്ല സമയബോധത്തോടെ ആ ജോക്കർ (ബാറ്റ്മാനിലെ ജോക്കർ ) കയറി വരുന്നു, നെഞ്ചുവേദന. കുണ്ടിക്ക് ഒരു നുള്ളു തന്ന് നമ്മെ സീറ്റിന്റെ തുമ്പിൽ ഇരുത്തുന്നു, ആകാംഷയോടെ.
ആദ്യത്തെ വരിയിൽ തന്നെ സുജാതയുടെ താദാമ്യം പ്രാപിച്ച് നമുക്കും നെഞ്ചുവേദന എപ്പോഴേ തുടങ്ങി

''പ്രണയമാവോളം നിറച്ച് നെറ്റിയിൽ നീണ്ടു നിൽക്കുന്ന ഒരുമ്മ തരുമായിരിക്കും..........""
ഈ ആണി അടിക്കുന്നത് നമ്മുടെ ശവത്തിലാണ്

അപ്പോൾ കഥാതന്തുവല്ല കാര്യം
എഴുതാനുള്ള കഴിവ് തന്നെയാണ് അതാണ് സർഗ്ഗപ്രതിഭ