Total Pageviews

Wednesday, June 5, 2019


 Malu G Nair എഴുതിയ തീരങ്ങൾ തേടിഎന്ന കഥ ഒരു പഠനം

https://www.facebook.com/groups/178202792661812/permalink/599500770532010/

നാലുമാസമായി കയ്യിൽ കിട്ടുന്ന ചെറുകഥകളെല്ലാം വായിക്കുന്നുണ്ടായിരുന്നു
ഒടുവിൽ കഥകളെ പലതായി തരം തിരിച്ചു

1.ലോകോത്തര കൃതികൾ (മലയാളത്തിൽ ഇല്ലെന്നു വേണമെങ്കിൽ പറയാം)
2. ലബ്ധപ്രതിഷ്ഠരുടെ കൃതികൾ (print media അനുഗ്രഹിച്ചവ; ഗുണനിലവാരം ചൈനീസ് ഉൽപ്പന്നം പോലെ' കിട്ടിയാൽ കിട്ടി; കാലത്തെ അതിജീവിക്കില്ല )
3. നെറ്റിൽ വരുന്ന നല്ല കൃതികൾ (അപൂര്വങ്ങളിൽ അപൂർവ്വം; ആവർത്തന വിരസത, വിഷയദാരിദ്ര്യം, സീരിയൽ സിനിമ എന്നിവയിലുള്ള ആശ്രയത്വം, വായനക്കാരനോടുള്ള ബഹുമാനമില്ലായ്മ, വായനയുടെ കുറവ്, പുതുമയില്ലായ്മ, lack of exposure എന്നിവ കൊണ്ട് സമ്പുഷ്ടമായതു കാരണം print media അടുപ്പിക്കുന്നില്ല; വൈരൂപ്യത്തിന് കണ്ണാടി  ഉടയ്ക്കുന്നവർ )
4.Likes, comments  സമയം കൊല്ലൽ എന്നിവയയ്ക്കായുള്ള രചന (സ്വത്വവും അന്യരുടെയും) (നെറ്റ് നിറയെ)
5. സാഹിത്യത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ലാതെ നിങ്ങൾക്ക് വേണമെങ്കിൽ വായിക്കൂ എന്ന പോലെ fb യിൽ എഴുതി വിടുന്നവ (തിരിച്ചറിയാൻ എളുപ്പം, കൊള്ളാമെന്നു പറഞ്ഞാൽ നന്ദി പറയില്ല, കൊള്ളില്ല എന്ന് പറഞ്ഞാൽ തെറി വിളിക്കും)

ഇതൊക്കെ ചേർത്ത് ഒരു ലേഖനം എഴുതാൻ ഇരുന്നപ്പോഴാണ് Malu G Nair എഴുതിയ തീരങ്ങൾ തേടി എന്ന കൃതി വായിക്കുന്നത്. എന്റെ പരാതി vanished into thin air.
കുറ്റങ്ങളൊക്കെ പിന്നെയാണ് കണ്ടെത്തിയത് എങ്കിലും അവ ആദ്യം എഴുതി ആ അദ്ധ്യായം അടയ്ക്കാം
ആവർത്തന വിരസത, സീരിയൽ സിനിമ എന്നിവയിലുള്ള ആശ്രയത്വം (വെറുതെ ഒരു ഭാര്യ, അസംഖ്യം സീരിയലുകൾ)
വിഷയ ദാരിദ്ര്യം, പുതുമയില്ലായ്മ (പഴയ തീം)
വായനക്കാരനോടുള്ള ബഹുമാനമില്ലായ്മ (വ്യാകരണ ചിഹ്നങ്ങളുടെ തെറ്റായ ഉപയോഗം, എത്ര വിരാമങ്ങൾ ആകാം?)

ഈ കുറ്റങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന ഒന്നുണ്ട്
എഴുത്തുകാരിയുടെ വായനയുടെ കുറവില്ലായ്മ. അത് ഈ കൃതിയിൽ വ്യക്തമാണ്
ഇങ്ങനെ വേണം കഥ എഴുതാൻ
ഘടന (structure)
 ''ദൈവമേ മണി ആറരയായിരിക്കുന്നു."
ഈ വാചകം കൊണ്ട് തന്നെ കഥയുടെ  മർമ്മം വെളിവാക്കിയിരിക്കുന്നു . മിടിക്കുന്ന ഘടികാരം മരണത്തിന്റെ പ്രതീകമാണ് . മാനസിക പിരിമുറുക്കങ്ങളുടെ പര്യായമാണ്. Dead line കഴുത്തിൽ കുരുങ്ങിയുള്ള പിടച്ചിലാണ്. ഇത് നമ്മളെല്ലാരും അനുഭവിക്കുന്ന ഒന്നായതുകൊണ്ടു കഥാപാത്രത്തെ അവതരിപ്പിക്കും മുന്നേ തന്നെ അവളുമായി താദാമ്യം പ്രാപിക്കാൻ കഴിയുന്നു . പെണ്ണുകാണാൻ പോകുമ്പോൾ പെണ്ണ് വരുന്നതിനു മുൻപ് അവൾ ഉണ്ടാക്കിയ ചായ കുടിക്കുന്ന പോലെ!

"എന്തു പറ്റിയതാണാവോ.... വല്ലാണ്ട് ഉറങ്ങിപ്പോയല്ലോ..... അനിയേട്ടൻ പറയും പോലെ വല്ലാതെ മടിച്ചിയാവണുണ്ടോ താൻ..... ആയിരിക്കും കുറച്ച് ദിവസായി ആകെയൊരു മന്ദത തുടങ്ങീട്ട്.... ക്ഷീണം പോലെ...."
ഈ ചെറുഖണ്ഡികയിൽ കഥയിലെ സംഘർഷം (conflict) വെളിവാക്കിയിരിക്കുന്നു. പാത്രസൃഷ്ടിയും നടന്നു കഴിഞ്ഞു. ഭർത്താവിന്റെ മാനസിക പീഡനം സഹിക്കാൻ കഴിയാത്തതാണ്  conflict . അത് സഹിക്കാൻ ശ്രമിക്കുന്നത് പാത്രസൃഷ്ടിയും

ഏഴാമത്തെ ചെറു ഖണ്ഡികയിൽ തന്നെ വില്ലൻ (ഹൃദയാഘാതം) കടന്നു വരുന്നു. Perfect Timing . നൂറോളം വരികൾ മാത്രം നീളമുള്ള ഈ കഥയിൽ പത്തു ശതമാനം ആയതേ ഉള്ളൂ . പക്ഷെ ആട്ടിൻതോലുമിട്ടാണ് ആ ചെന്നായ വരുന്നത് . നായിക അതിനെ നെഞ്ചിൽ ഒളിപ്പിക്കുകയും ചെയ്യുന്നു. Tension starts here. ഇതൊരു പാഠമാണ് വാണിംഗ് ഇല്ലാതെയാണ് റിയൽ ലൈഫിൽ പേടിപ്പിക്കേണ്ടത് . എന്നാൽ കഥയിൽ വാണിംഗ് കൊടുത്ത് കൊടുത്ത വേണ്ടത്ര പിരിമുറുക്കം  ഉണ്ടാക്കിയിട്ടേ പാമ്പിനെ വെളിയിൽ എടുക്കാവൂ . എത്ര വാണിംഗ് കൊടുത്തു പിരിമുറുക്കം ഉണ്ടാക്കിയാലും ഓ അങ്ങിനെയൊന്നും സംഭവിക്കില്ല അതോ സംഭവിക്കുമോ എന്ന split mind മാത്രമാണ് വായനക്കാരന്റെ വിധി
വില്ലന് ഒരു സൈഡ് കിക്ക്‌ വേണം, ഒരു കൊല്ലം തുളസി . അത് ഭർത്താവായി ഇവിടെ വരുന്നു
പിന്നെ ടെൻഷന്റെ ഗ്രാഫ് ഒരു കയറ്റം കയറുകയാണ്
പരിഹാരങ്ങൾ പ്രശ്നങ്ങളാവുന്നു
പിന്നെ അവസാനത്തെ പരിഹാരം മരണവും
First person point of view പോലെ തോന്നുമെങ്കിലും തേർഡ് പേഴ്സണിലാണ് കഥ പറഞ്ഞിരിക്കുന്നത് . എങ്കിലും കഥാകൃത്ത് ആ ഒരു വീക്ഷണകോണിൽ തന്നെ നിലയുറപ്പിച്ചിരുന്നു . ഇടയ്ക്ക് കയറി ഒരക്ഷരം പോലും ഉരിയാടുന്നില്ല . അടിസ്ഥാനമായി തേർഡ് പേഴ്സൺ ആയതുകൊണ്ട് സുജാത മരിച്ചെങ്കിൽ ഇതൊക്കെ ആര് പറഞ്ഞു എന്ന ചോദ്യം ഉണ്ടാകുന്നുമില്ല. കഥാകൃത്ത് സുജാതയുടെ കഥ പറയുകയാണല്ലോ . ഭാവനയ്ക്ക് അവിടെ സ്ഥാനമുണ്ട് .
ചിന്തകളിലൂടെയും സംഭാഷണങ്ങളോടെയും കഥ പറഞ്ഞ് അത്യാവശ്യത്തിനു മാത്രം narration ഉപയോഗിക്കുമ്പോൾ സംഘര്ഷങ്ങള് തുരു തുരാ വരുന്നു
യഥാർത്ഥ വില്ലനെ നമ്മൾ മറന്നു എന്ന് തോന്നുന്നിടത്തെല്ലാം നല്ല സമയബോധത്തോടെ ആ ജോക്കർ (ബാറ്റ്മാനിലെ ജോക്കർ ) കയറി വരുന്നു, നെഞ്ചുവേദന. കുണ്ടിക്ക് ഒരു നുള്ളു തന്ന് നമ്മെ സീറ്റിന്റെ തുമ്പിൽ ഇരുത്തുന്നു, ആകാംഷയോടെ.
ആദ്യത്തെ വരിയിൽ തന്നെ സുജാതയുടെ താദാമ്യം പ്രാപിച്ച് നമുക്കും നെഞ്ചുവേദന എപ്പോഴേ തുടങ്ങി

''പ്രണയമാവോളം നിറച്ച് നെറ്റിയിൽ നീണ്ടു നിൽക്കുന്ന ഒരുമ്മ തരുമായിരിക്കും..........""
ഈ ആണി അടിക്കുന്നത് നമ്മുടെ ശവത്തിലാണ്

അപ്പോൾ കഥാതന്തുവല്ല കാര്യം
എഴുതാനുള്ള കഴിവ് തന്നെയാണ് അതാണ് സർഗ്ഗപ്രതിഭ 
 

No comments:

Post a Comment