ഇന്ന് വെളുപ്പിനെ അസാധാരണമായി എന്റെ മരിച്ചുപോയ അമ്മയെ സ്വപ്നം കണ്ടു. പിന്നെ പത്രം വന്നപ്പോഴാണ് May 14 ആണെന്ന് ഓർത്തത്
എല്ലാ അമ്മമാർക്കുമായി ഒരു നാടകം
"വാഴേല പൊട്ടിച്ച് പാപ്പൊണ്ടാക്കണമ്മ" എന്ന കലാഭവൻ മാണിയുടെ നാടൻ പാട്ടു പോലെ മിക്കവരികളും പാടാമെന്നു തോന്നുന്നു
അശാന്തിപുരം എന്ന ഗ്രാമം. ഇവിടെ എന്നും പ്രകൃതി ദുരന്തവും, പകർച്ചവ്യാധികളും വഴക്കും മറ്റു പ്രശ്നങ്ങളും തന്നെ. ഇതാണ് അവരുടെ ജീവിതരീതി പോലും. ഒടുവിൽ അവർക്കും മടുത്തു. അങ്ങനെ അവർ ഒരു സന്യാസിയുടെ മുന്നിൽ ഒരു പരിഹാരം തേടി എത്തി. രംഗത്തിന്റെ ഒത്ത നടുക്ക് പിന്നിലായി ഒരു ആൾരൂപം ഒരു നല്ല പീഠത്തിൽ ഇരിപ്പുണ്ട്. സ്ത്രീപുരുഷവ്യത്യാസമില്ലാത്ത ഒരു പ്രതിമയാണത് .
സന്യാസി: പറയൂ എന്തൊക്കെയാണ് നിങ്ങളുടെ പ്രശ്ങ്ങൾ?
ഗ്രാമവാസി 1: എന്തൊക്കെ തിന്നിട്ടും പിന്നേം ആർത്തിയടങ്ങുന്നില്ലേ
എന്തൊക്കെ ചെയ്തിട്ടും നാട്ടിൽ സങ്കടം തീരണില്ലേ
ഗ്രാമവാസി 2: തേവരെക്കണ്ടിട്ടും തീരാ വേദന തന്നേയാണെ
നേർച്ചകൾ നേർന്നിട്ടും ഞങ്ങടെ പ്രശ്നങ്ങൾ മാറണില്ലേ
ഗ്രാമവാസി 3 : കെട്ടിച്ചുവിട്ടിട്ടും സ്വാമീ കഷ്ടങ്ങൾ തന്നേയാണെ
കുട്ടിയൊന്നായിട്ടും വീട്ടിൽ എന്നും വഴക്കാണെ
ഗ്രാമവാസി 4 : ചങ്ങലയ്ക്കിട്ടിട്ടും ചേട്ടന്റെ വട്ടിന് മാറ്റമില്ലാ
ചാരായം മോന്തീട്ടും ചേട്ടന് സന്തോഷം തീരെയില്ലാ
ഗ്രാമവാസി 5 : രാത്രിയുറങ്ങുമ്പോൾ ഞങ്ങൾ പേക്കിനാവെത്ര കണ്ടേ
കാലത്തെഴീക്കുമ്പോൾ ഞങ്ങൾ തുള്ളിവിറയ്ക്കുന്നുണ്ടേ
ഗ്രാമവാസി 6 : അമ്മായി ചത്തിട്ടും നിത്യം വീട്ടി വഴക്കാണെ
സ്വത്തെല്ലാം കിട്ടീട്ടും കൂരേലെ പട്ടിണി മാറുന്നില്ലേ
ഗ്രാമവാസി 7 : നെല്ലുവിതച്ചാലും കൊയ്താലൊക്കെപ്പതിരാണെ
അല്ലലു തീർക്കാനായ് കഷ്ടം പോംവഴിയേതുമില്ലേ
ഗ്രാമവാസികൾ ഒന്നിച്ച്: ചത്താലും കൊള്ളാമെന്നായ് പക്ഷേ കാലനും വേണ്ടതായ്
മൊത്തത്തിലാധിയാണെ ഞങ്ങളെയൊന്നു സഹായിക്കണേ
സന്യാസി: ഇതിനൊക്കെ ഒരു കാരണമേ ഉള്ളൂ. നിങ്ങടെ ദൈവത്തിന് ശക്തിയില്ല.
ഗ്രാമവാസി 1: ശക്തി വരാൻ ഞങ്ങള് എന്തെല്ലാം ചെയ്ത്. ഉത്സവം നടത്തി. ബലി നടത്തി. നേർച്ച കൊടുത്തു. കൊച്ചുങ്ങൾക്കു പോലും കൊടുക്കാതെ പാലും നെയ്യും പഴവും ഒക്കെ കൊടുത്തു.
സന്യാസി: അതിനു ദൈവമെന്താണെന്ന് നിങ്ങൾക്കറിയില്ലല്ലോ. ദൈവം സ്നേഹമാണ്. സ്നേഹം ദൈവവും. വേറെ ഗ്രാമങ്ങളിലൊക്കെ മനുഷ്യർ എത്ര സന്തോഷത്തോടെ ജീവിക്കുന്നു!
ഗ്രാമവാസി2: അതൊള്ളതാ.ഞാൻ പോയിട്ടുണ്ട്. പക്ഷെ അതൊക്കെ കണ്ടിട്ടെന്തു കാര്യം?
സന്യാസി: അത് ഞാൻ പറഞ്ഞു തരാം. നിങ്ങൾ അവിടെയൊക്കെ ദൈവത്തെ തേടി പോകണം. കണ്ടു കിട്ടിയാൽ ആ ദൈവത്തിന്റെ എന്തെങ്കിലും ഒരു അടയാളം, വസ്ത്രമോ കിരീടമോ ചെങ്കൊലോ പാദരക്ഷയോ ഒക്കെ വാങ്ങിച്ചുകൊണ്ടു വരണം
ഗ്രാമവാസി 3: ചോദിച്ചാ തരുമോ അതോ പിടിച്ചു പറിക്കണോ
സന്യാസി: ദൈവമല്ലേ, ചോദിച്ചാൽ തരും
ഗ്രാമവാസി 4: ദൈവമാണോന്ന് എങ്ങനെ അറിയാം? വല്ല കള്ളനുമാണേലോ? എന്താ അടയാളം?
സന്യാസി: ചില അടയാളങ്ങളുണ്ട്. ദൈവത്തിന് അനുകമ്പ, സ്നേഹം, ക്ഷമ, കരുണ, നിസ്വാർത്ഥത, സഹനശക്തി, സൗന്ദര്യം എന്നിവയൊക്കെ അളവില്ലാതെ ഉണ്ടാകും.
ഗ്രാമവാസി 5: അത് ശരിയാ. ഞാനും കേട്ടിട്ടുണ്ട്. ഇതൊക്കെയുള്ളതാണ് ദൈവമെന്ന്
സന്യാസി : അതെ, ഇതൊന്നും ഇല്ലാത്തവരെയാണ് മനുഷ്യർ എന്ന് വിളിക്കുന്നത്
ഗ്രാമവാസി6: അപ്പൊ ഒരു മനുഷ്യന് ഇതൊക്കെ കിട്ടിയാലോ
സന്യാസി: ഇതിലൊന്നേലും കിട്ടിയാൽ അയാൾ പിന്നെ ദൈവമാണ്
ഗ്രാമവാസി 7: എന്നാ പിന്നെ പോവുവല്ലേ. ഇനി എന്തിനാ താമസിക്കുന്നെ. നമ്മൾ ഏഴുപേർക്കും ഓരോ വഴിക്കു നീങ്ങാം. ഓരോരുത്തരും ഇതിലെ ഓരോ സ്വഭാവമുള്ള ദൈവത്തെ തിരയണം. അപ്പൊ നമ്മൾക്കെല്ലാം തികഞ്ഞ ദൈവത്തെ ഇവിടെ ഉണ്ടാക്കാം. എന്തായാലും ദൈവങ്ങളെ കാണുമ്പോൾ അവരുടെ എന്തേലും വാങ്ങിക്കൊണ്ടേ വരാവൂ.
സന്യാസി അവരെ യാത്രയാക്കുന്നു
രംഗം 2
ഗ്രാമവാസികൾ ഓരോരുത്തരായി വലുതും ചെറുതുമായ പെട്ടികളുമായി എത്തുന്നു. അവർ ആകെ മാറിപ്പോയിട്ടുണ്ട്. വൃത്തിയും വെടിപ്പുമുണ്ട്. മുഖത്താകെ സന്തോഷവും. നല്ല പെരുമാറ്റവും.
ഒന്നാമൻ: ഒത്തിരി കഥ പറയാനുണ്ട്.
രണ്ടാമൻ: എനിക്കുമുണ്ട് കഥ. എല്ലാരും പറഞ്ഞിട്ട് ഞാൻ പറയാം.
സന്യാസി: നിങ്ങൾ കൊണ്ട് വന്നതൊക്കെ ഇവിടുത്തെ ദൈവത്തിന് ചാർത്തിക്കൊടുക്കുക. അത് ഓരോരുത്തർ ചെയ്യട്ടെ.ആദ്യം ഇതങ്ങ് മറയ്ക്കാം.
മൂന്നാമനും നാലാമനും ദൈവത്തിന്റെ പ്രതിമ ഒരു സ്‌ക്രീൻ കൊണ്ട് മറയ്ക്കുന്നു.
അഞ്ചാമൻ: ഓരോരുത്തർ പോയി അവർ കൊണ്ടുവന്ന സാധനങ്ങൾ അതിൽ ചാർത്തട്ടെ. ആ സമയത്ത് നമുക്ക് കഥകൾ പറയാം
സന്യാസി: അത് കൊള്ളാം. വലിയ പെട്ടിയുള്ള ആള് തന്നെ ആദ്യം പോകട്ടെ
ഏഴാമൻ: ഞാനെന്റെ കഥ പറഞ്ഞിട്ട് പൊയ്ക്കോട്ടേ
സന്യാസി : അങ്ങനെയും ആകാം
അവർ ഓരോരുത്തരും കഥ പറഞ്ഞിട്ട് പെട്ടിയുമായി പോയി മടങ്ങുന്നു.
ഏഴാമൻ:: ഞാൻ നല്ല ചന്തമുള്ള ഒരാളെ തിരക്കിയാണ് പോയത്. ആ ഗ്രാമത്തിൽ ചെന്നപ്പോൾ അവിടെ അങ്ങിനെ ഒരാൾ ഉണ്ടെന്നറിഞ്ഞു. ഒരാളാണ് പറഞ്ഞത്. ദൈവത്തെ പോലെ അയാൾ കരുതുന്നുവെന്നും പറഞ്ഞു.
നല്ല നീണ്ട മുടിയാണുപോലും. അടയാളമായിട്ടു അത് ചോദിച്ചാലോ എന്ന് ഒരു കുരുത്തക്കേട് മനസ്സിൽ തോന്നി.
ആളെ പോയി കണ്ടു. സൗന്ദര്യം കണ്ടു മയങ്ങി ഒന്നും ചോദിച്ചില്ല. ഞാൻ പോന്നു എന്റെ പിറകെ ഒരാളെ എനിക്കൊരു സമ്മാനവുമായി
പറഞ്ഞു വിട്ടിരിക്കുന്നു.
ഒന്നാമൻ: തുറന്നു നോക്കീല്ലേ
ഏഴാമൻ: എന്തായാലും വന്നു തുറക്കാമെന്നു കരുതി
അവർ പെട്ടി തുറക്കുന്നു. കാണികൾക്കു അത് കാണാൻ കഴിയുന്നില്ല. പക്ഷെ ഗ്രാമവാസികളെ അത് അത്ഭുതപരതന്ത്രരാക്കുന്നു. ഏഴാമൻ സന്തോഷം കൊണ്ട് കണ്ണുതുടച്ച് പെട്ടിയുമായി അകത്തേയ്ക്കു പോകുന്നു
ഒന്നാമൻ: ഇനി ഞാൻ പറയാം. ഞാനലഞ്ഞു തിരിഞ്ഞു ആകെ വിശന്നു വയ്യാതായി ഒരു വീട്ടിൽ ചെന്നു. അവിടുന്ന് എനിക്ക് ആഹാരം കിട്ടി. കയ്യ് കഴുകി എണീറ്റപ്പോൾ അവർ ധൃതിയിൽ അകത്ത് നിന്നും വന്ന് ചോറ് മതിയായിരുന്നോ എന്ന് ചോദിച്ചു. അത് ഉപചാരവാക്കാണെന്നു മനസിലാകാതെ ഞാൻ കുറച്ച് കൂടി കിട്ടിയാൽ കൊള്ളമെന്നു പറഞ്ഞു പിന്നേം പാത്രത്തിനു മുന്നിൽ പോയിരുന്നു. ഇനി ഞാനെങ്ങനെ പറയും. (കണ്ണ് തുടയ്ക്കുന്നു. ) ആ വീട്ടിൽ പിന്നെ ചോറില്ല. അവർക്കു കഴിക്കാനുള്ളതും കൂടിയായിരുന്നു എനിക്ക് തന്നത്. ഇതല്ലേ സ്വാമീ ദൈവം. മടങ്ങുമ്പോൾ ഒരു അടയാളവും വാങ്ങി. അത് ചാർത്തീട്ടു വരാം
(പോകുന്നു)
രണ്ടാമൻ: ഞാനൊരാളോട് ചോദിച്ചു അയാളോട് ഏറ്റവും സ്നേഹമുളളത് ആർക്കാണെന്ന്. അയാൾ ഉടനെ കരയാനും തുടങ്ങി. ആ വ്യക്തി മരിച്ചുപോയത്രെ. ഞാൻ ആ വീട്ടിൽ പോയി ആ വ്യക്തിയുടെ പഴയ ഉടുപ്പ് വാങ്ങിക്കൊണ്ടുവന്നു (പോകുന്നു)
മൂന്നാമൻ: ഒരു വ്യക്തി ഒരു കുഞ്ഞിനെ താലോലിക്കുന്നതാണ് ഞാൻ കണ്ടത്. അത് വേറെ ആരുടെയോ കുഞ്ഞാണ്. അച്ഛനും അമ്മയും മരിച്ചുപോയി. എന്റെ സ്വഭാവം കൊണ്ട് ഞാൻ ചോദിച്ചു അന്യന്റെ കുഞ്ഞിനെ നോക്കാൻ വേറെ പണി ഇല്ലേന്ന്. "ആരുടെ കുഞ്ഞായാലും കുഞ്ഞല്ലേന്ന്. ഓ ഇങ്ങനേം കരുണയോ. ഞാനാകെ മാറിപ്പോയി. ഇനി ആ കുഞ്ഞിനെ ഞാൻ നോക്കിക്കൊള്ളാമെന്നു പറഞ്ഞു ഞാനിങ്ങു കൊണ്ട് പൊന്നു. (കുഞ്ഞിനെ കാണിക്കുന്നു. അതിനെയുംകൊണ്ട് അകത്തേയ്ക്ക് പോകുന്നു)
നാലാമൻ: ഞാൻ ഒരു രാത്രിയിൽ ഒരു വീട്ടിനു പിന്നിൽ തങ്ങി. ഓ അവിടെ ഒരു കൊച്ച്. ഉറങ്ങാൻ സമ്മതിച്ചില്ല. രാത്രി മൊത്തം കരച്ചിലോടു കരച്ചിൽ. രാവിലെ ഞാനാവീട്ടിൽ ചെന്ന് ചോദിച്ചു നിങ്ങൾക്ക് ചെവി കേൾക്കില്ലേന്ന്. അപ്പോൾ കിട്ടിയ മറുപടി അതുകൊണ്ടല്ലേ ഇങ്ങനെ കുഞ്ഞിന്റെ ശബ്ദം കേൾക്കാനുള്ള ഭാഗ്യം ഉണ്ടായതെന്ന്. ദൈവമേ! ഞാൻ രണ്ടുകൈയ്യുമെടുത്ത് തൊഴുതു. ദേ അടയാളവും കൊണ്ടുവന്നിട്ടുണ്ട് (ഒരു പൊതിയുമായി അകത്തേയ്ക്ക് പോകുന്നു)
അഞ്ചാമൻ: ഒരാള് ദൈവത്തെ പോലെ കരുതുന്ന വ്യക്തിയെ കാണാൻ എന്നെയും കൂട്ടി പോയി. ഞാനവിടെ കിടന്നു ഉറങ്ങി. ഭയങ്കര ചൂട്. വെറുതെ മയങ്ങിയതേ ഉള്ളൂ. കുറച്ചുകഴിഞ്ഞപ്പോൾ ചൂടൊന്നു കുറഞ്ഞു. പിന്നെ കൂർക്കം വലിച്ചുറങ്ങി. അടുത്ത് ദിവസം നോക്കിയപ്പോൾ ആ ദൈവത്തിന്റെ, അല്ലാതെ ഞാൻ എന്ത് വിളിക്കും, കണ്ണൊക്കെ കലങ്ങി മുഖമൊക്കെ വീർത്തിരിക്കുന്നു. പാവം രാത്രിയിൽ ഒട്ടും ഉറങ്ങിയില്ല. എന്റെ അടുത്തിരുന്നു എന്നെ വീശുവായിരുന്നു. പോകാൻ നേരം ഞാൻ ആ വിശറി ചോദിച്ചു വാങ്ങി.
ആറാമൻ: ഞാൻ ഒരാളോട് ദൈവത്തെ കാണാൻ ഇറങ്ങിയതാണെന്നു പറഞ്ഞു. ആ വ്യക്തിയാകട്ടെ വെള്ളവും കൊണ്ട് വീട്ടിലേയ്ക് പോകുന്ന വഴിയായിരുന്നു. ഞാൻ വിളിച്ചതുകൊണ്ട് എന്റെ കൂടെ വന്നു. എവിടെയൊക്കെ പോയി എന്നിട്ടും ദൈവത്തെ കണ്ടില്ല. ഞാൻ ആകെ തളർന്ന് വഴിയിലങ്ങിരുന്നു. അപ്പോൾ എന്നോട് പറയുവാ 'നമുക്ക് ഒന്നുംകൂടൊന്നു നോക്കിയാലോ?" ഞാൻ കലിവന്ന് ഒന്ന് തുറിച്ച് നോക്കി. മൂന്നാലു കലം വെള്ളവും തലയിൽ വെച്ചോണ്ടാ ചോദ്യം. ഞാനാ കാലിൽ വീണു ചെരുപ്പും വാങ്ങി പോന്നു
(പൊതിയുമായി അയാളും അകത്തേയ്ക്കു പോകുന്നു)
സന്യാസി: (സ്വയം) ഞാനും ഈ ദൈവത്തെ കണ്ടിട്ടൊന്നുമില്ല. ഒന്ന് കണ്ടുകളയാം. നിങ്ങൾക്കും കാണണ്ടേ
(മറ നീക്കുന്നു. ഇപ്പോൾ ഒരു കുഞ്ഞിനെയും മടിയിൽ വെച്ച് അതിനെ വിശറി കൊണ്ട് വീശി പുഞ്ചിരിയോടെ ഇരിക്കുന്ന ഒരു സ്ത്രീയെ ആണ് കാണുന്നത്. പിന്നിൽ പ്രാർത്ഥന മുഴങ്ങുന്നു. അവരെല്ലാം കൈ കൂപ്പുന്നു.ദൈവം അവരെയും കാണികളെയും അനുഗ്രഹിക്കുന്നു.
ആളുകൾ നൃത്തം തുടങ്ങുന്നു
എങ്ങനെയിപ്പോഴീ നമ്മടെ വേദന ഇല്ലാണ്ടായ്
എങ്ങനെ നെഞ്ചിലെല്ലാം നമ്മക്ക് സന്തോഷം കൂടുകെട്ടി
(പരസ്പരം കെട്ടിപ്പിടിക്കുന്നു)
നൃത്തം
തേവര് വന്നല്ലോ നല്ലൊരു തേവിയായ് വന്നല്ലോ
സ്നേഹം നിറഞ്ഞതാണേ നമ്മുടെ അമ്മയും ദൈവമാണേ
സ്നേഹിക്കാൻ ശീലിച്ചാൽ നമ്മൾ ദൈവത്തിനൊപ്പമാകും
ദൈവത്തിനൊപ്പമായാൽ പിന്നെ ഭൂമിയും സ്വർഗ്ഗമാകും
(കാണികളും ചേരുന്നു )
അമ്മയെപ്പോലെയായാൽ നമ്മൾ ദൈവത്തെ പോലെയായി
അമ്മമാരില്ലെങ്കിൽ പിന്നെ നമ്മളുമില്ലല്ലോ
എല്ലാ അമ്മമാർക്കുമായി ഒരു നാടകം
"വാഴേല പൊട്ടിച്ച് പാപ്പൊണ്ടാക്കണമ്മ" എന്ന കലാഭവൻ മാണിയുടെ നാടൻ പാട്ടു പോലെ മിക്കവരികളും പാടാമെന്നു തോന്നുന്നു
അശാന്തിപുരം എന്ന ഗ്രാമം. ഇവിടെ എന്നും പ്രകൃതി ദുരന്തവും, പകർച്ചവ്യാധികളും വഴക്കും മറ്റു പ്രശ്നങ്ങളും തന്നെ. ഇതാണ് അവരുടെ ജീവിതരീതി പോലും. ഒടുവിൽ അവർക്കും മടുത്തു. അങ്ങനെ അവർ ഒരു സന്യാസിയുടെ മുന്നിൽ ഒരു പരിഹാരം തേടി എത്തി. രംഗത്തിന്റെ ഒത്ത നടുക്ക് പിന്നിലായി ഒരു ആൾരൂപം ഒരു നല്ല പീഠത്തിൽ ഇരിപ്പുണ്ട്. സ്ത്രീപുരുഷവ്യത്യാസമില്ലാത്ത ഒരു പ്രതിമയാണത് .
സന്യാസി: പറയൂ എന്തൊക്കെയാണ് നിങ്ങളുടെ പ്രശ്ങ്ങൾ?
ഗ്രാമവാസി 1: എന്തൊക്കെ തിന്നിട്ടും പിന്നേം ആർത്തിയടങ്ങുന്നില്ലേ
എന്തൊക്കെ ചെയ്തിട്ടും നാട്ടിൽ സങ്കടം തീരണില്ലേ
ഗ്രാമവാസി 2: തേവരെക്കണ്ടിട്ടും തീരാ വേദന തന്നേയാണെ
നേർച്ചകൾ നേർന്നിട്ടും ഞങ്ങടെ പ്രശ്നങ്ങൾ മാറണില്ലേ
ഗ്രാമവാസി 3 : കെട്ടിച്ചുവിട്ടിട്ടും സ്വാമീ കഷ്ടങ്ങൾ തന്നേയാണെ
കുട്ടിയൊന്നായിട്ടും വീട്ടിൽ എന്നും വഴക്കാണെ
ഗ്രാമവാസി 4 : ചങ്ങലയ്ക്കിട്ടിട്ടും ചേട്ടന്റെ വട്ടിന് മാറ്റമില്ലാ
ചാരായം മോന്തീട്ടും ചേട്ടന് സന്തോഷം തീരെയില്ലാ
ഗ്രാമവാസി 5 : രാത്രിയുറങ്ങുമ്പോൾ ഞങ്ങൾ പേക്കിനാവെത്ര കണ്ടേ
കാലത്തെഴീക്കുമ്പോൾ ഞങ്ങൾ തുള്ളിവിറയ്ക്കുന്നുണ്ടേ
ഗ്രാമവാസി 6 : അമ്മായി ചത്തിട്ടും നിത്യം വീട്ടി വഴക്കാണെ
സ്വത്തെല്ലാം കിട്ടീട്ടും കൂരേലെ പട്ടിണി മാറുന്നില്ലേ
ഗ്രാമവാസി 7 : നെല്ലുവിതച്ചാലും കൊയ്താലൊക്കെപ്പതിരാണെ
അല്ലലു തീർക്കാനായ് കഷ്ടം പോംവഴിയേതുമില്ലേ
ഗ്രാമവാസികൾ ഒന്നിച്ച്: ചത്താലും കൊള്ളാമെന്നായ് പക്ഷേ കാലനും വേണ്ടതായ്
മൊത്തത്തിലാധിയാണെ ഞങ്ങളെയൊന്നു സഹായിക്കണേ
സന്യാസി: ഇതിനൊക്കെ ഒരു കാരണമേ ഉള്ളൂ. നിങ്ങടെ ദൈവത്തിന് ശക്തിയില്ല.
ഗ്രാമവാസി 1: ശക്തി വരാൻ ഞങ്ങള് എന്തെല്ലാം ചെയ്ത്. ഉത്സവം നടത്തി. ബലി നടത്തി. നേർച്ച കൊടുത്തു. കൊച്ചുങ്ങൾക്കു പോലും കൊടുക്കാതെ പാലും നെയ്യും പഴവും ഒക്കെ കൊടുത്തു.
സന്യാസി: അതിനു ദൈവമെന്താണെന്ന് നിങ്ങൾക്കറിയില്ലല്ലോ. ദൈവം സ്നേഹമാണ്. സ്നേഹം ദൈവവും. വേറെ ഗ്രാമങ്ങളിലൊക്കെ മനുഷ്യർ എത്ര സന്തോഷത്തോടെ ജീവിക്കുന്നു!
ഗ്രാമവാസി2: അതൊള്ളതാ.ഞാൻ പോയിട്ടുണ്ട്. പക്ഷെ അതൊക്കെ കണ്ടിട്ടെന്തു കാര്യം?
സന്യാസി: അത് ഞാൻ പറഞ്ഞു തരാം. നിങ്ങൾ അവിടെയൊക്കെ ദൈവത്തെ തേടി പോകണം. കണ്ടു കിട്ടിയാൽ ആ ദൈവത്തിന്റെ എന്തെങ്കിലും ഒരു അടയാളം, വസ്ത്രമോ കിരീടമോ ചെങ്കൊലോ പാദരക്ഷയോ ഒക്കെ വാങ്ങിച്ചുകൊണ്ടു വരണം
ഗ്രാമവാസി 3: ചോദിച്ചാ തരുമോ അതോ പിടിച്ചു പറിക്കണോ
സന്യാസി: ദൈവമല്ലേ, ചോദിച്ചാൽ തരും
ഗ്രാമവാസി 4: ദൈവമാണോന്ന് എങ്ങനെ അറിയാം? വല്ല കള്ളനുമാണേലോ? എന്താ അടയാളം?
സന്യാസി: ചില അടയാളങ്ങളുണ്ട്. ദൈവത്തിന് അനുകമ്പ, സ്നേഹം, ക്ഷമ, കരുണ, നിസ്വാർത്ഥത, സഹനശക്തി, സൗന്ദര്യം എന്നിവയൊക്കെ അളവില്ലാതെ ഉണ്ടാകും.
ഗ്രാമവാസി 5: അത് ശരിയാ. ഞാനും കേട്ടിട്ടുണ്ട്. ഇതൊക്കെയുള്ളതാണ് ദൈവമെന്ന്
സന്യാസി : അതെ, ഇതൊന്നും ഇല്ലാത്തവരെയാണ് മനുഷ്യർ എന്ന് വിളിക്കുന്നത്
ഗ്രാമവാസി6: അപ്പൊ ഒരു മനുഷ്യന് ഇതൊക്കെ കിട്ടിയാലോ
സന്യാസി: ഇതിലൊന്നേലും കിട്ടിയാൽ അയാൾ പിന്നെ ദൈവമാണ്
ഗ്രാമവാസി 7: എന്നാ പിന്നെ പോവുവല്ലേ. ഇനി എന്തിനാ താമസിക്കുന്നെ. നമ്മൾ ഏഴുപേർക്കും ഓരോ വഴിക്കു നീങ്ങാം. ഓരോരുത്തരും ഇതിലെ ഓരോ സ്വഭാവമുള്ള ദൈവത്തെ തിരയണം. അപ്പൊ നമ്മൾക്കെല്ലാം തികഞ്ഞ ദൈവത്തെ ഇവിടെ ഉണ്ടാക്കാം. എന്തായാലും ദൈവങ്ങളെ കാണുമ്പോൾ അവരുടെ എന്തേലും വാങ്ങിക്കൊണ്ടേ വരാവൂ.
സന്യാസി അവരെ യാത്രയാക്കുന്നു
രംഗം 2
ഗ്രാമവാസികൾ ഓരോരുത്തരായി വലുതും ചെറുതുമായ പെട്ടികളുമായി എത്തുന്നു. അവർ ആകെ മാറിപ്പോയിട്ടുണ്ട്. വൃത്തിയും വെടിപ്പുമുണ്ട്. മുഖത്താകെ സന്തോഷവും. നല്ല പെരുമാറ്റവും.
ഒന്നാമൻ: ഒത്തിരി കഥ പറയാനുണ്ട്.
രണ്ടാമൻ: എനിക്കുമുണ്ട് കഥ. എല്ലാരും പറഞ്ഞിട്ട് ഞാൻ പറയാം.
സന്യാസി: നിങ്ങൾ കൊണ്ട് വന്നതൊക്കെ ഇവിടുത്തെ ദൈവത്തിന് ചാർത്തിക്കൊടുക്കുക. അത് ഓരോരുത്തർ ചെയ്യട്ടെ.ആദ്യം ഇതങ്ങ് മറയ്ക്കാം.
മൂന്നാമനും നാലാമനും ദൈവത്തിന്റെ പ്രതിമ ഒരു സ്‌ക്രീൻ കൊണ്ട് മറയ്ക്കുന്നു.
അഞ്ചാമൻ: ഓരോരുത്തർ പോയി അവർ കൊണ്ടുവന്ന സാധനങ്ങൾ അതിൽ ചാർത്തട്ടെ. ആ സമയത്ത് നമുക്ക് കഥകൾ പറയാം
സന്യാസി: അത് കൊള്ളാം. വലിയ പെട്ടിയുള്ള ആള് തന്നെ ആദ്യം പോകട്ടെ
ഏഴാമൻ: ഞാനെന്റെ കഥ പറഞ്ഞിട്ട് പൊയ്ക്കോട്ടേ
സന്യാസി : അങ്ങനെയും ആകാം
അവർ ഓരോരുത്തരും കഥ പറഞ്ഞിട്ട് പെട്ടിയുമായി പോയി മടങ്ങുന്നു.
ഏഴാമൻ:: ഞാൻ നല്ല ചന്തമുള്ള ഒരാളെ തിരക്കിയാണ് പോയത്. ആ ഗ്രാമത്തിൽ ചെന്നപ്പോൾ അവിടെ അങ്ങിനെ ഒരാൾ ഉണ്ടെന്നറിഞ്ഞു. ഒരാളാണ് പറഞ്ഞത്. ദൈവത്തെ പോലെ അയാൾ കരുതുന്നുവെന്നും പറഞ്ഞു.
നല്ല നീണ്ട മുടിയാണുപോലും. അടയാളമായിട്ടു അത് ചോദിച്ചാലോ എന്ന് ഒരു കുരുത്തക്കേട് മനസ്സിൽ തോന്നി.
ആളെ പോയി കണ്ടു. സൗന്ദര്യം കണ്ടു മയങ്ങി ഒന്നും ചോദിച്ചില്ല. ഞാൻ പോന്നു എന്റെ പിറകെ ഒരാളെ എനിക്കൊരു സമ്മാനവുമായി
പറഞ്ഞു വിട്ടിരിക്കുന്നു.
ഒന്നാമൻ: തുറന്നു നോക്കീല്ലേ
ഏഴാമൻ: എന്തായാലും വന്നു തുറക്കാമെന്നു കരുതി
അവർ പെട്ടി തുറക്കുന്നു. കാണികൾക്കു അത് കാണാൻ കഴിയുന്നില്ല. പക്ഷെ ഗ്രാമവാസികളെ അത് അത്ഭുതപരതന്ത്രരാക്കുന്നു. ഏഴാമൻ സന്തോഷം കൊണ്ട് കണ്ണുതുടച്ച് പെട്ടിയുമായി അകത്തേയ്ക്കു പോകുന്നു
ഒന്നാമൻ: ഇനി ഞാൻ പറയാം. ഞാനലഞ്ഞു തിരിഞ്ഞു ആകെ വിശന്നു വയ്യാതായി ഒരു വീട്ടിൽ ചെന്നു. അവിടുന്ന് എനിക്ക് ആഹാരം കിട്ടി. കയ്യ് കഴുകി എണീറ്റപ്പോൾ അവർ ധൃതിയിൽ അകത്ത് നിന്നും വന്ന് ചോറ് മതിയായിരുന്നോ എന്ന് ചോദിച്ചു. അത് ഉപചാരവാക്കാണെന്നു മനസിലാകാതെ ഞാൻ കുറച്ച് കൂടി കിട്ടിയാൽ കൊള്ളമെന്നു പറഞ്ഞു പിന്നേം പാത്രത്തിനു മുന്നിൽ പോയിരുന്നു. ഇനി ഞാനെങ്ങനെ പറയും. (കണ്ണ് തുടയ്ക്കുന്നു. ) ആ വീട്ടിൽ പിന്നെ ചോറില്ല. അവർക്കു കഴിക്കാനുള്ളതും കൂടിയായിരുന്നു എനിക്ക് തന്നത്. ഇതല്ലേ സ്വാമീ ദൈവം. മടങ്ങുമ്പോൾ ഒരു അടയാളവും വാങ്ങി. അത് ചാർത്തീട്ടു വരാം
(പോകുന്നു)
രണ്ടാമൻ: ഞാനൊരാളോട് ചോദിച്ചു അയാളോട് ഏറ്റവും സ്നേഹമുളളത് ആർക്കാണെന്ന്. അയാൾ ഉടനെ കരയാനും തുടങ്ങി. ആ വ്യക്തി മരിച്ചുപോയത്രെ. ഞാൻ ആ വീട്ടിൽ പോയി ആ വ്യക്തിയുടെ പഴയ ഉടുപ്പ് വാങ്ങിക്കൊണ്ടുവന്നു (പോകുന്നു)
മൂന്നാമൻ: ഒരു വ്യക്തി ഒരു കുഞ്ഞിനെ താലോലിക്കുന്നതാണ് ഞാൻ കണ്ടത്. അത് വേറെ ആരുടെയോ കുഞ്ഞാണ്. അച്ഛനും അമ്മയും മരിച്ചുപോയി. എന്റെ സ്വഭാവം കൊണ്ട് ഞാൻ ചോദിച്ചു അന്യന്റെ കുഞ്ഞിനെ നോക്കാൻ വേറെ പണി ഇല്ലേന്ന്. "ആരുടെ കുഞ്ഞായാലും കുഞ്ഞല്ലേന്ന്. ഓ ഇങ്ങനേം കരുണയോ. ഞാനാകെ മാറിപ്പോയി. ഇനി ആ കുഞ്ഞിനെ ഞാൻ നോക്കിക്കൊള്ളാമെന്നു പറഞ്ഞു ഞാനിങ്ങു കൊണ്ട് പൊന്നു. (കുഞ്ഞിനെ കാണിക്കുന്നു. അതിനെയുംകൊണ്ട് അകത്തേയ്ക്ക് പോകുന്നു)
നാലാമൻ: ഞാൻ ഒരു രാത്രിയിൽ ഒരു വീട്ടിനു പിന്നിൽ തങ്ങി. ഓ അവിടെ ഒരു കൊച്ച്. ഉറങ്ങാൻ സമ്മതിച്ചില്ല. രാത്രി മൊത്തം കരച്ചിലോടു കരച്ചിൽ. രാവിലെ ഞാനാവീട്ടിൽ ചെന്ന് ചോദിച്ചു നിങ്ങൾക്ക് ചെവി കേൾക്കില്ലേന്ന്. അപ്പോൾ കിട്ടിയ മറുപടി അതുകൊണ്ടല്ലേ ഇങ്ങനെ കുഞ്ഞിന്റെ ശബ്ദം കേൾക്കാനുള്ള ഭാഗ്യം ഉണ്ടായതെന്ന്. ദൈവമേ! ഞാൻ രണ്ടുകൈയ്യുമെടുത്ത് തൊഴുതു. ദേ അടയാളവും കൊണ്ടുവന്നിട്ടുണ്ട് (ഒരു പൊതിയുമായി അകത്തേയ്ക്ക് പോകുന്നു)
അഞ്ചാമൻ: ഒരാള് ദൈവത്തെ പോലെ കരുതുന്ന വ്യക്തിയെ കാണാൻ എന്നെയും കൂട്ടി പോയി. ഞാനവിടെ കിടന്നു ഉറങ്ങി. ഭയങ്കര ചൂട്. വെറുതെ മയങ്ങിയതേ ഉള്ളൂ. കുറച്ചുകഴിഞ്ഞപ്പോൾ ചൂടൊന്നു കുറഞ്ഞു. പിന്നെ കൂർക്കം വലിച്ചുറങ്ങി. അടുത്ത് ദിവസം നോക്കിയപ്പോൾ ആ ദൈവത്തിന്റെ, അല്ലാതെ ഞാൻ എന്ത് വിളിക്കും, കണ്ണൊക്കെ കലങ്ങി മുഖമൊക്കെ വീർത്തിരിക്കുന്നു. പാവം രാത്രിയിൽ ഒട്ടും ഉറങ്ങിയില്ല. എന്റെ അടുത്തിരുന്നു എന്നെ വീശുവായിരുന്നു. പോകാൻ നേരം ഞാൻ ആ വിശറി ചോദിച്ചു വാങ്ങി.
ആറാമൻ: ഞാൻ ഒരാളോട് ദൈവത്തെ കാണാൻ ഇറങ്ങിയതാണെന്നു പറഞ്ഞു. ആ വ്യക്തിയാകട്ടെ വെള്ളവും കൊണ്ട് വീട്ടിലേയ്ക് പോകുന്ന വഴിയായിരുന്നു. ഞാൻ വിളിച്ചതുകൊണ്ട് എന്റെ കൂടെ വന്നു. എവിടെയൊക്കെ പോയി എന്നിട്ടും ദൈവത്തെ കണ്ടില്ല. ഞാൻ ആകെ തളർന്ന് വഴിയിലങ്ങിരുന്നു. അപ്പോൾ എന്നോട് പറയുവാ 'നമുക്ക് ഒന്നുംകൂടൊന്നു നോക്കിയാലോ?" ഞാൻ കലിവന്ന് ഒന്ന് തുറിച്ച് നോക്കി. മൂന്നാലു കലം വെള്ളവും തലയിൽ വെച്ചോണ്ടാ ചോദ്യം. ഞാനാ കാലിൽ വീണു ചെരുപ്പും വാങ്ങി പോന്നു
(പൊതിയുമായി അയാളും അകത്തേയ്ക്കു പോകുന്നു)
സന്യാസി: (സ്വയം) ഞാനും ഈ ദൈവത്തെ കണ്ടിട്ടൊന്നുമില്ല. ഒന്ന് കണ്ടുകളയാം. നിങ്ങൾക്കും കാണണ്ടേ
(മറ നീക്കുന്നു. ഇപ്പോൾ ഒരു കുഞ്ഞിനെയും മടിയിൽ വെച്ച് അതിനെ വിശറി കൊണ്ട് വീശി പുഞ്ചിരിയോടെ ഇരിക്കുന്ന ഒരു സ്ത്രീയെ ആണ് കാണുന്നത്. പിന്നിൽ പ്രാർത്ഥന മുഴങ്ങുന്നു. അവരെല്ലാം കൈ കൂപ്പുന്നു.ദൈവം അവരെയും കാണികളെയും അനുഗ്രഹിക്കുന്നു.
ആളുകൾ നൃത്തം തുടങ്ങുന്നു
എങ്ങനെയിപ്പോഴീ നമ്മടെ വേദന ഇല്ലാണ്ടായ്
എങ്ങനെ നെഞ്ചിലെല്ലാം നമ്മക്ക് സന്തോഷം കൂടുകെട്ടി
(പരസ്പരം കെട്ടിപ്പിടിക്കുന്നു)
നൃത്തം
തേവര് വന്നല്ലോ നല്ലൊരു തേവിയായ് വന്നല്ലോ
സ്നേഹം നിറഞ്ഞതാണേ നമ്മുടെ അമ്മയും ദൈവമാണേ
സ്നേഹിക്കാൻ ശീലിച്ചാൽ നമ്മൾ ദൈവത്തിനൊപ്പമാകും
ദൈവത്തിനൊപ്പമായാൽ പിന്നെ ഭൂമിയും സ്വർഗ്ഗമാകും
(കാണികളും ചേരുന്നു )
അമ്മയെപ്പോലെയായാൽ നമ്മൾ ദൈവത്തെ പോലെയായി
അമ്മമാരില്ലെങ്കിൽ പിന്നെ നമ്മളുമില്ലല്ലോ
No comments:
Post a Comment