Total Pageviews

Friday, May 24, 2019

ചോരവീണ മണ്ണിൽ നിന്ന് തന്നെ വന്ന കവിതയാണ് 
പഞ്ചചാമരം എന്ന വൃത്തം 
ലോകമേ യാത്ര എന്ന കവിതപോലെ 
എളുപ്പമുള്ള വുത്തമാണ് 
മലയാള ഭാഷയ്ക്ക് എളുപ്പം വഴങ്ങും 
 
 ഉത്സവശേഷം   

അടുത്തു ചേർന്നു നിന്നു നീ പറഞ്ഞ കാര്യമൊക്കെയും
മടിച്ചിടാതെ പങ്കു വെച്ച് കൂട്ടരൊത്തു ഞാൻ സഖീ
എത്ര ഭാഗ്യമെന്നവർ പുകഴ്ത്തിയെന്റെ ജീവിതം
ഇത്രയെന്റെ ജീവിതം തളിർത്തിടുന്നിതാദ്യമായ്

മഞ്ഞു വീണരാത്രി നീളെ കൂരിരുട്ടു ചൂടി നാം
ഒന്നു ചേർന്നു കുന്നിലുള്ള പാറമേലിരുന്നതും
ഉത്സവം കൊഴുക്കുമേതു കാവിലങ്ങു ദൂരെയായ്
മത്സരിച്ചിടുന്നിതഗ്നി ഗോപുരങ്ങൾ വാനിലും

കണ്ടു ഞാനതേ തിളക്കമന്നു നിന്റെ മിഴിയിലും
ചെണ്ടുമല്ലി പോലെ ദീപ്തമായി നിന്റെ വദനവും
ഉജ്ജ്വല പ്രഭയ്ക്കു ശേഷമിരുളു വന്ന മാത്രയിൽ
സ്ഫോടനത്തിനൊലികൾ കേട്ടു തെല്ലുനീ നടുങ്ങിയോ

കാതുപൊത്തിയമ്പരന്നു കണ്ണു പൂട്ടിയന്നു നീ
എന്റെ മാറിലൊരു തണുത്ത തളിരുപോലെ ചാഞ്ഞതും
കൈകളാൽപുണർന്നു പിഞ്ചുകുഞ്ഞുപോലെ നിന്നെ ഞാൻ
നെഞ്ചിൽ നിന്നു മാറിടാതെ നിദ്രയായി നീ സഖീ

ഉത്സവം കഴിഞ്ഞ നേരമൊത്തു കുന്നിറങ്ങി നാം
കൈകൾ കോർത്തു നിന്നു രാവിലന്നു കാട്ടുചോലയിൽ
കാൽനനച്ചു കൈനനച്ചു ദേഹവും നനച്ചുനാം
മത്സ്യമിഥുനമെന്ന പോലെയരുവിയിൽ കിടന്നതും

ആദ്യ കിരണമേറ്റു മണ്ണു മഞ്ഞിലീറനായതും 
ആരുമേയറിഞ്ഞിടാതെ രാത്രിയിൽ നടന്നതും
ശയനമുറിയിലീറനോക്കെ മാറ്റി നിന്ന വേളയിൽ
രാസകേളി പിന്നെയും തുടർന്നതും മറന്നുവോ

മെതികഴിഞ്ഞു വയലൊരുക്കി വിതകഴിഞ്ഞ നാളിൽ നീ
കണവനോടൊത്തൊന്യ  നാട്ടിലിന്നു നല്കുടുംബിനി
അമ്പലത്തിലിന്നു വീണ്ടുമുൽസവം വരുമ്പോഴും
കണ്ടിടുന്നു മഞ്ഞുകാല രാത്രിയിൽ കിനാവു ഞാൻ






No comments:

Post a Comment