Total Pageviews

Sunday, September 7, 2014

വാർത്താവലോകനം


ശവത്തിനു കാവലിരുന്ന്
തലക്കെട്ടുകള്‍ തമ്മില്‍ത്തല്ലി
പാതവക്കില്‍ തളം കെട്ടിയ രക്തം
പത്രത്തില്‍ കറുത്ത ലിപികളായി
വേണ്ടതോക്കെ ചെയ്തവര്‍ തന്നെ
വേണ്ടതൊക്കെ ചെയ്യാമെന്ന്
വേണ്ടപ്പെട്ടവര്‍ക്ക് വാക്ക് കൊടുത്തു
വേണ്ടാത്തതിനൊന്നും പോകരുത്
എന്നൊരു താക്കീതും
തെരുവിലെ യുദ്ധത്തില്‍ പങ്കില്ലെന്ന്
അവര്‍ അവളില്‍ നിന്ന് എഴുതി വാങ്ങിയിരുന്നു
(വായ അവര്‍ മൂടിക്കെട്ടിയിരുന്നു )
പതിഞ്ഞ ശബ്ദത്തില്‍
ഹൃദയം പ്രാണവായുവിനോട്
പിരിയരുതെന്നു കെഞ്ചി,
കണ്ണ് കാഴ്ചയോടും.
ജലപീരങ്കിയിലെ കുടിവെള്ളത്തിനു ഉപ്പുരസം
കണ്ണീരിന്റെയാകണം,

എന്റെ.

No comments:

Post a Comment