കാട് കാണാൻ പോയവർ
കാട്ടു മരങ്ങൾക്കിടയിലൂടെ
കാട്ടു ചോല കണ്ടു കായ്കനികൾ തിന്നു
കാട്ടു മൃഗങ്ങളെ പേടിച്ചോടി
അങ്ങോട്ടും ഇങ്ങോട്ടും എത്ര നടന്നവർ
മുങ്ങിക്കുളിച്ചു ജലാശയത്തിൽ
അങ്ങിനെ ഇങ്ങിനെ നേരവും പോയല്ലോ
മങ്ങുന്നു വെട്ടവും മെല്ലെ മെല്ലെ
അന്നു തന്നെയവർ നാട്ടിൽ തിരിച്ചെത്തി
എന്നത് കേട്ടവർ കാണാനെത്തി
കാടൊന്നും കണ്ടില്ല എന്നവർ ചൊല്ലുന്നു
കാഴ്ച്ച മറച്ചത്രേ വന്മരങ്ങൾ
No comments:
Post a Comment