ആരോരുമറിയാതെ
****
ആരോരുമറിയാത ന്നാൽ മരത്തിൻ ചോട്ടിൽ നമ്മൾ
ആദ്യമായ് കണ്ട നാൾ ഞാനിന്നുമോർക്കുന്നു
(ആരോരുമറിയാതെ)
മഞ്ഞുമൂടിക്കുളിരുകോരുന്നൊരു നനഞ്ഞ പ്രഭാത വേള
അമ്പലത്തിരുമുറ്റത്തന്ന് കണ്ടു നാം
മഞ്ഞുമൂടിക്കുളിരുകോരുന്നൊരു നനഞ്ഞ പ്രഭാത വേള
അമ്പലത്തിരുമുറ്റത്തന്ന് കണ്ടു നാം
കൈകളാലേ പുണർന്നു ഞാൻ ലജ്ജയിൽ നീ മുങ്ങി നിന്നു
നിശ്ചലം നിന്നെന്റെ ഹൃദയസ്‌പന്ദനം പോലും
(ആരോരുമറിയാതെ)
ദേവി തൻ തിരുനടയിൽ നിന്നൊടൊന്നിച്ചിരിക്കുമ്പോൾ
അമ്പലത്തിൻ മണ്ഡപത്തിൽ തകിൽ മുഴങ്ങുന്നു
അതു കേൾക്കെ നിൻ ഹൃദയമാഭേരി മൂളി നിന്നു
കാറ്റിലുലയും മാമരങ്ങൾ പൂക്കൾ വർഷിച്ചു
(ആരോരുമറിയാതെ)
No comments:
Post a Comment