Total Pageviews

Wednesday, December 9, 2015

ആഴിപ്പരപ്പിലെ ജലരേഖ


പലരും പലതും പറഞ്ഞെങ്കിലും
അവൻറെ വഴി നേരെ തന്നെ ആയിരുന്നു
പലരോടും പറഞ്ഞത് പലതായിരുന്നെങ്കിലും
അതൊക്കെ ഓരോരോ രീതിയിൽ ഒള്ളതായിരുന്നു

ചിന്തകളിലൂടെ പുസ്തകത്തിലും
വാക്കിലൂടെ മനസിലും
പ്രവൃത്തിയിലൂടെ മനസിലും
അവൻ നുഴഞ്ഞു കയറി

അന്യൻറെയുള്ളിലെ കാർമേഘം
കൊണ്ടവൻ കല്ലുമഴ പെയ്യിച്ചു
ചാട്ടവാറു കൊണ്ടു കണ്ണ് തുറപ്പിച്ചു
ആഹാരം കൊണ്ട് വായടപ്പിച്ചു
വാതിൽ തുറക്കാൻ മുട്ടണമെന്നും
ഉള്ളുതുറക്കാനതു പോരെന്നും
കാശുചിലവാകുമെന്നും പറഞ്ഞു

ഒടുവിൽ വഴിനടന്നു വഴിമറന്നു
വഴികുഴഞ്ഞു വഴിമുട്ടിയപ്പോൾ
അവനച്ഛന്റെ കുഞ്ഞുവിരൽ തേടി
പാനപാത്രം വലിച്ചെറിഞ്ഞ്
കുരിശിൽ കയറിക്കിടന്ന് വിശ്രമിച്ചു
മൂന്നാം നാൾ പുറപ്പെട്ടു പോയി

അതിനൊക്കെ ശേഷമാണ് അവൻ
മരിക്കാൻ തുടങ്ങുന്നത് തന്നെ
കൊലപാതകമാണെന്നും അതല്ല
കയ്യബദ്ധമാണെന്നും അതല്ല
അറിവുകെടും നെറികേടും
ആണെന്നും കേൾക്കുന്നു
ചാത്തനും ആർത്തിയും സ്വാർഥതയും
ഒക്കെ വേണേലും ആകാമല്ലോ

എന്തായാലെന്താ!
ആ ജോസപ്പിനും മറിയയ്ക്കും
ഒന്നൊണ്ടായിരുന്നതു പോയിക്കിട്ടി

നല്ല നാളെകൾക്കു അതോടുകൂടി
ചരിത്രത്തിൽ കാരണവുമില്ലാതെയായി

1 comment: